അനുരാഗ് കശ്യപിന്റെ ‘ബന്ദർ’ വഴി ഇന്ദ്രജിത്ത് വീണ്ടും ബോളിവുഡിലേക്ക്; മലയാള സിനിമ ഉപയോഗിക്കാത്ത നടനെന്ന ചർച്ച സജീവം

അനുരാഗ് കശ്യപിന്റെ സിനിമയിൽ ശ്രദ്ധേയ കഥാപാത്രമായി നടൻ ഇന്ദ്രജിത്ത്
അനുരാഗ് കശ്യപിന്റെ ‘ബന്ദർ’ വഴി ഇന്ദ്രജിത്ത് വീണ്ടും ബോളിവുഡിലേക്ക്; മലയാള സിനിമ ഉപയോഗിക്കാത്ത നടനെന്ന ചർച്ച സജീവം
Published on

മലയാളികളുടെ പ്രിയ നടനായ ഇന്ദ്രജിത്ത് സുകുമാരൻ വീണ്ടും ദേശീയ ശ്രദ്ധ നേടുകയാണ്. പ്രമുഖ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്റെ പുതിയ ഹിന്ദി ചിത്രം ‘ബന്ദർ’ വഴിയാണ് താരം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ ഇന്ദ്രജിത്തിന്റെ സാന്നിധ്യം വലിയ ചർച്ചയായത്. ടീസറിൽ വെറും ഒരു ഷോട്ടിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെടുന്നതെങ്കിലും, ആ ചെറിയ രംഗം പോലും സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. അനുരാഗ് കശ്യപിന്റെ ഇരുണ്ടതും റിയലിസ്റ്റിക് സ്വഭാവമുള്ള സിനിമാ ലോകത്തിൽ ഇന്ദ്രജിത്തിനെ കാണാൻ കാത്തിരിക്കുകയാണെന്നാണ് ആരാധകർ പറയുന്നത്. മലയാള സിനിമയിൽ വേണ്ട രീതിയിൽ ഉപയോഗിക്കപ്പെടാതെ പോയ നടന് ബോളിവുഡിൽ വലിയ അവസരങ്ങൾ ലഭിക്കുമോയെന്ന ചർച്ചയും ഇതോടെ വീണ്ടും സജീവമായിരിക്കുകയാണ്.

2010 ൽ പുറത്തിറങ്ങിയ ‘ദി വെയ്റ്റിംഗ് റൂം’ എന്ന ചിത്രത്തിന് ശേഷം ഇന്ദ്രജിത്ത് അഭിനയിക്കുന്ന ഹിന്ദി സിനിമയാണ് ‘ബന്ദർ’. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു സെൻസിറ്റീവ് വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് സംവിധായകൻ അനുരാഗ് കശ്യപ് വ്യക്തമാക്കിയിട്ടുണ്ട്. ‘കെന്നഡി’ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സീ സ്റ്റുഡിയോസിനൊപ്പം സാഫ്രോൺ മാജിക് വർക്സിന്റെ ബാനറിൽ നിഖിൽ ദ്വിവേദിയാണ് നിർമ്മാണം. ബോബി ഡിയോൾ, സന്യ മൽഹോത്ര, രാജ് ബി ഷെട്ടി, സബ ആസാദ്, ജിതേന്ദ്ര ജോഷി, നാഗേഷ് ഭോൺസ്ലെ തുടങ്ങിയവർക്കൊപ്പമാണ് ഇന്ദ്രജിത്തും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായി എത്തുന്നത്.

അനുരാഗ് കശ്യപിന്റെ ‘ബന്ദർ’ വഴി ഇന്ദ്രജിത്ത് വീണ്ടും ബോളിവുഡിലേക്ക്; മലയാള സിനിമ ഉപയോഗിക്കാത്ത നടനെന്ന ചർച്ച സജീവം
'സിനിമ തന്ത്രങ്ങൾ നിറഞ്ഞ മറ്റൊരു ലോകമാണെന്ന് തിരിച്ചറിയാൻ വൈകി'; വേട്ടയാടപ്പെട്ട നാളുകളെക്കുറിച്ച് ഷെയിൻ നിഗം; വിവാദങ്ങൾക്കു പിന്നിലെ സത്യാവസ്ഥ ഇതാ!

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ അണ്ടർറേറ്റഡ് ആയി തുടരുന്ന നടന്മാരിൽ ഒരാളാണ് ഇന്ദ്രജിത്ത് സുകുമാരൻ എന്ന അഭിപ്രായം സിനിമാപ്രേമികൾക്കിടയിൽ വർഷങ്ങളായി നിലനിൽക്കുന്നുണ്ട്. നായകനായും വില്ലനായും കോമഡി കഥാപാത്രങ്ങളിലൂടെയും ഗ്രേ ഷേഡുള്ള റോളുകളിലൂടെയും ഒരുപോലെ മികവ് തെളിയിച്ചിട്ടും, അദ്ദേഹത്തിന് അർഹിച്ച പ്രധാന സ്ഥാനം ലഭിച്ചില്ലെന്ന വിമർശനവും ശക്തമാണ്. ഒരു കഥാപാത്രത്തിന്റെ ഇമോഷണൽ ഡെപ്തും ഇൻറൻസിറ്റിയും വളരെ സ്വാഭാവികമായി അവതരിപ്പിക്കാൻ കഴിവുള്ള നടനാണ് ഇന്ദ്രജിത്ത്. എന്നാൽ പലപ്പോഴും ആ കഴിവിന് അനുസരിച്ച വലിയ പ്രോജക്റ്റുകളോ തുടർച്ചയായ ശക്തമായ കഥാപാത്രങ്ങളോ അദ്ദേഹത്തെ തേടിയെത്തിയില്ലെന്നാണ് സിനിമാപ്രേമികളുടെ വിലയിരുത്തൽ.

‘മീശ മാധവൻ’, ‘ലഫ്റ്റ് റൈറ്റ് ലഫ്റ്റ്’, ‘ആമേൻ’, ‘നായകൻ’, ‘ഹാപ്പി ഹസ്ബൻഡ്സ്’, ‘കുറുപ്പ്’, തുടങ്ങി നിരവധി സിനിമകളിലൂടെ ഇന്ദ്രജിത്ത് തന്റെ അഭിനയ റേഞ്ച് തെളിയിച്ചിട്ടുണ്ട്. ‘ലഫ്റ്റ് റൈറ്റ് ലഫ്റ്റി’ലെ വട്ട് ജയൻ എന്ന കഥാപാത്രം ഇന്നും മലയാള സിനിമയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ കഥാപാത്രങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. ‘ആമേനി’ലെ ഫാദർ വിൻസെന്റ് വട്ടോളി എന്ന കഥാപാത്രത്തിലെ ഹാസ്യവും തീവ്രതയും ഒരുപോലെ കൈകാര്യം ചെയ്ത പ്രകടനവും വലിയ പ്രശംസ നേടിയിരുന്നു. എന്നാൽ ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ ഉണ്ടായിട്ടും താരമൂല്യത്തിന്റെ മത്സരത്തിൽ അദ്ദേഹം പലപ്പോഴും പിന്നിലായിപ്പോയി.

അനുരാഗ് കശ്യപിന്റെ ‘ബന്ദർ’ വഴി ഇന്ദ്രജിത്ത് വീണ്ടും ബോളിവുഡിലേക്ക്; മലയാള സിനിമ ഉപയോഗിക്കാത്ത നടനെന്ന ചർച്ച സജീവം
ബന്ധങ്ങളുടെ നൂലിഴകൾ ‘ചക്ക’യിലൂടെ പറഞ്ഞ കഥ; ‘മൊളഞ്ഞി’യുടെ പിന്നാമ്പുറങ്ങൾ, അഭിമുഖം മഹേഷ് എസ് മധു

സുരക്ഷിതമായ സിനിമാ തിരഞ്ഞെടുപ്പുകളല്ല തനിക്ക് താത്പര്യമെന്ന് പല അഭിമുഖങ്ങളിലും ഇന്ദ്രജിത്ത് വ്യക്തമാക്കിയിട്ടുണ്ട്. നായക ഇമേജിൽ ഒതുങ്ങാതെ ശക്തമായ കഥാപാത്രങ്ങളെ തേടിയാണ് അദ്ദേഹം സിനിമകൾ തെരഞ്ഞെടുത്തത്. അതുകൊണ്ടുതന്നെ ചില സമയങ്ങളിൽ വലിയ താര ചിത്രങ്ങളേക്കാൾ പ്രകടന സാധ്യതയുള്ള കഥാപാത്രങ്ങളിലാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചത്. മലയാള സിനിമയിൽ നിരവധി അഭിനേതാക്കൾ ടൈപ് കാസ്റ്റ് ചെയ്യപ്പെടുമ്പോൾ, ഇന്ദ്രജിത്ത് സ്ഥിരമായി വ്യത്യസ്ത കഥാപാത്രങ്ങൾ പരീക്ഷിക്കാൻ ശ്രമിച്ച നടനാണ്.

അനുരാഗ് കശ്യപിന്റെ സിനിമകളിൽ താരപ്രഭാവത്തേക്കാൾ കഥാപാത്രങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം. വളരെ റോയും യാഥാർഥ്യത്തോട് ചേർന്നതുമായ കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റെ സിനിമകളുടെ പ്രത്യേകത. അതുകൊണ്ടുതന്നെ ഇന്ദ്രജിത്തിനെ പോലൊരു നടൻ അനുരാഗിന്റെ സിനിമയിൽ എത്തുന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. മലയാള സിനിമയിൽ പൂർണമായി ഉപയോഗിക്കപ്പെടാതെ പോയ ഒരു നടന്റെ മറ്റൊരു തലമാണ് ബോളിവുഡ് കാണാൻ പോകുന്നതെന്ന അഭിപ്രായവും സിനിമാപ്രേമികൾക്കിടയിൽ ഉയരുന്നുണ്ട്.

അനുരാഗ് കശ്യപിന്റെ ‘ബന്ദർ’ വഴി ഇന്ദ്രജിത്ത് വീണ്ടും ബോളിവുഡിലേക്ക്; മലയാള സിനിമ ഉപയോഗിക്കാത്ത നടനെന്ന ചർച്ച സജീവം
കലയെ വിട്ടുകൊടുക്കാതെ കലാരഞ്ജിനി; വേദനകളെ തോൽപ്പിച്ച് പ്രേക്ഷകമനസ്സിൽ ഇടംനേടിയ അഭിനയപ്രതിഭ

‘പാതാൾ ലോക്’, ‘കൊഹ്‌റ’, ‘ഉഡ്ത പഞ്ചാബ്’ പോലുള്ള ശ്രദ്ധേയ പ്രോജക്റ്റുകൾക്ക് പിന്നിലെ സുദീപ് ശർമ്മയും അഭിഷേക് ബാനർജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ദേശീയ-അന്തർദേശീയ തലത്തിൽ ഇതിനോടകം ശ്രദ്ധ നേടിയിരിക്കുന്ന ചിത്രത്തിന്റെ റിലീസിനായാണ് ഇപ്പോൾ സിനിമാപ്രേമികൾ കാത്തിരിക്കുന്നത്. ജൂൺ 5 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന ‘ബന്ദർ’ ഇന്ദ്രജിത്തിന്റെ കരിയറിലെ മറ്റൊരു വലിയ വഴിത്തിരിവാകുമോയെന്നാണ് ഇപ്പോൾ ആരാധകർ ഉറ്റുനോക്കുന്നത്. വർഷങ്ങളായി മികച്ച പ്രകടനങ്ങൾക്ക് പ്രശംസ ലഭിച്ചിട്ടും പൂർണമായ താരപരിഗണന ലഭിക്കാതെ പോയ നടനെന്ന വിലയിരുത്തലാണ് പലപ്പോഴും ഇന്ദ്രജിത്തിനെ പിന്തുടർന്നത്. എന്നാൽ നല്ല കഥാപാത്രങ്ങൾ ലഭിക്കുമ്പോഴെല്ലാം താൻ എത്ര ശക്തമായ നടനാണെന്ന് തെളിയിച്ചിട്ടുള്ള ഇന്ദ്രജിത്തിന്, ‘ബന്ദർ’ പുതിയൊരു ദേശീയ സ്വീകാര്യതയുടെ വാതിൽ തുറക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.

English Summary: Actor Indrajith Sukumaran gains renewed national attention through Anurag Kashyap’s upcoming Hindi film Bandar. Despite limited screen presence in the teaser, his role has sparked discussions about his underutilized talent in Malayalam cinema and potential breakthrough in Bollywood

Madism Digital
madismdigital.com