അടിയന്തര ചികിത്സ മാത്രം; സര്‍ക്കാര്‍ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചകളിൽ ആവശ്യങ്ങൾ പരിഹരിക്കാമെന്ന ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും അതിൽ വേണ്ട നടപടികൾ ഉണ്ടായില്ലെന്ന് സമരക്കാർ വ്യക്തമാക്കി
അടിയന്തര ചികിത്സ മാത്രം; സര്‍ക്കാര്‍ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്
Published on

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്. ഈ മാസം പതിമൂന്നാം തീയതി മുതൽ കടുത്ത സമരത്തിലേക്ക് പോകുമെന്ന് ഡോക്ടർമാർ ഉൾപ്പെടുന്ന സംഘടന, കെജിഎംസിടിഎ അറിയിച്ചു. സമരത്തിന്റെ ഭാഗമായി അധ്യാപന പ്രവർത്തനങ്ങൾ മാത്രമാകും തുടരുക. മാത്രംല്ല, അടിയന്തര സേവനങ്ങൾ ഒഴികെയുള്ള എല്ലാ ചികിത്സകളും താൽക്കാലികമായി നിര്‍ത്തിവെക്കുമെന്നും സംഘടന അറിയിച്ചു.

ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, ശമ്പള-ഡിഎ കുടിശിക നൽകുക, താൽക്കാലിക-കൂട്ടസ്ഥലം മാറ്റങ്ങൾ ഒഴിവാക്കുക, കൂടാതെ പുതിയ തസ്തികകൾ സൃഷ്ടിക്കുക എന്നിവയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്ടർമാർ സമരം ആഹ്വാനം ചെയ്തത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൂചനാ സമരങ്ങളും, ഒപി ബഹിഷ്‌കരണവും, മറ്റ് പണിമുടക്ക് സമരങ്ങളും നടത്തിയിരുന്നെങ്കിലും, ഫലം ഉണ്ടായിരുന്നില്ല. ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചകളിൽ ആവശ്യങ്ങൾ പരിഹരിക്കാമെന്ന ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും അതിൽ വേണ്ട നടപടികൾ ഉണ്ടായില്ലെന്ന് സംഘടനാ നേതാക്കൾ വ്യക്തമാക്കി.

English Summary: Doctors in Kerala government medical colleges will begin an indefinite strike from January 13.

Related Stories

No stories found.
Madism Digital
madismdigital.com