Thrissur Pooram 2026: തൃശൂർ പൂരത്തിന് ഇത്തവണ വെടിക്കെട്ടില്ല; കുടമാറ്റം 15 മിനിറ്റ് മാത്രം

പൂരവുമായി ബന്ധപ്പെട്ട് നടത്തിവരുന്ന മറ്റു ചടങ്ങുകളും ആചാരങ്ങളും നടത്തും
Thrissur Pooram 2026: തൃശൂർ പൂരത്തിന് ഇത്തവണ വെടിക്കെട്ടില്ല; കുടമാറ്റം 15 മിനിറ്റ് മാത്രം
Published on

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടില്ലാതെ തൃശ്ശൂര്‍ പൂരം നടത്താൻ ധാരണയായി. കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും. ദേവസ്വം മന്ത്രി വി എൻ വാസവന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. പൂരവുമായി ബന്ധപ്പെട്ട് നടത്തിവരുന്ന മറ്റു ചടങ്ങുകളും ആചാരങ്ങളും നടത്തണമെന്നായിരുന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നിലപാട്.

സാധാരണയായി അമ്പതിലേറെ കുടകൾ മാറ്റുന്ന ചടങ്ങിൽ ഇത്തവണ പത്ത് കുടകളാവും ഉപയോഗിക്കുക, പൂരത്തിന്റെ സമാപന സമയത്ത് നടക്കുന്ന വെടിക്കെട്ടിന് പകരം ഇത്തവണ കതിന പൊട്ടിക്കും. അതേസമയം, പൂരത്തിൻറെ പ്രധാന ആകർഷങ്ങളിൽ ഒന്നായ ഇലഞ്ഞിത്തറ മേളം പതിവുപോലെ നടക്കുമെന്ന് പാറമേക്കാവ് ദേവസ്വം അധികൃതർ വ്യക്തമാക്കി ആനകളുടെ എണ്ണത്തിലും മാറ്റമുണ്ടാകില്ല. 15 ആനകൾ ഇരു ഭാഗങ്ങളിലും പതിവുപോലെ അണിനിരത്തും. തൃശൂർ കളക്ടറേറ്റിൽ നടന്ന ചർച്ചയിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികളും, ഉദ്യോഗസ്ഥരും പങ്കെടുത്തു.

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തിൽ മരണം 14 ആയി. നിലവിൽ 11 പേരാണ് ചികിത്സയിൽ കഴിയുന്നത്, അതിൽ അഞ്ചു പേരുടെ നില ഗുരുതരമായി തുടരുകയാണ്. നാല് പേരെ ഇനിയും കാണാനില്ല. തിരിച്ചറിയാനാവാത്ത വിധത്തിൽ ലഭിച്ച ശരീര ഭാഗങ്ങൾ തിരിച്ചറിയാനായി ഡിഎൻഎ പരിശോധന ഇന്ന് നടക്കും.

English Summary: Thrissur Pooram 2026 will be conducted without fireworks following the Mundathikode accident. Authorities have limited Kudamattam to 15 minutes while continuing traditional rituals, elephants lineup, and percussion performances amid safety concerns.

Related Stories

No stories found.
Madism Digital
madismdigital.com