ഇടികൂട്ടില്‍ സ്വര്‍ണം വാരിക്കൂട്ടി ഇന്ത്യയുടെ പെണ്‍മക്കള്‍; കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിങില്‍ റെക്കോര്‍ഡ് നേട്ടം

ലോക തലത്തില്‍ തങ്ങളുടെ മേധാവിത്വം ഉറപ്പിച്ച വനിതാ താരങ്ങളാണ് ഇന്ത്യയുടെ വിജയത്തിന് പ്രധാന അടിത്തറയിട്ടത്.
ഇടികൂട്ടില്‍ സ്വര്‍ണം വാരിക്കൂട്ടി ഇന്ത്യയുടെ പെണ്‍മക്കള്‍; കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിങില്‍ റെക്കോര്‍ഡ് നേട്ടം
Published on

ഭരണപരമായ അനിശ്ചിതത്വങ്ങളെ കാറ്റില്‍പ്പറത്തി കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിങ് റിങില്‍ ചരിത്രവിജയം കുറിച്ച് ഇന്ത്യന്‍ താരങ്ങള്‍. എട്ട് സ്വര്‍ണവും മൂന്ന് വെള്ളിയുമടക്കം 10 മെഡലുകള്‍ നേടി ഇന്ത്യ ബോക്‌സിങില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. നാല് വര്‍ഷത്തിന് ശേഷം അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന അടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസിന് വന്‍ പ്രതീക്ഷ നല്‍കുന്നതാണ് ബോക്‌സിങ് താരങ്ങളുടെ ഈ മികച്ച പ്രകടനം.

ഷൂട്ടിങ്, ഗുസ്തി, ബാഡ്മിന്റണ്‍ തുടങ്ങിയ ഇന്ത്യയ്ക്ക് മെഡല്‍ നേടാന്‍ കഴിയുന്ന ഇനങ്ങള്‍ ഇത്തവണ ഗെയിംസില്‍ ഒഴിവാക്കപ്പെട്ടിരുന്നതിനാല്‍, ബോക്‌സിങിലായിരുന്നു രാജ്യം പ്രധാനമായും പ്രതീക്ഷ അര്‍പ്പിച്ചിരുന്നത്. 2018-ലെ ഗോള്‍ഡ് കോസ്റ്റ് (3 സ്വര്‍ണ്ണം, 3 വെള്ളി, 3 വെങ്കലം), 2022-ലെ ബര്‍മിങ്ഹാം (3 സ്വര്‍ണ്ണം, 1 വെള്ളി, 3 വെങ്കലം) ഗെയിംസുകളിലെക്കാള്‍ മികച്ച നേട്ടമാണ് ഇത്തവണ ഗ്ലാസ്‌ഗോയില്‍ ഇന്ത്യന്‍ സംഘം സ്വന്തമാക്കിയത്.

വനിതാ നിരയുടെ കരുത്ത്

ലോക തലത്തില്‍ തങ്ങളുടെ മേധാവിത്വം ഉറപ്പിച്ച വനിതാ താരങ്ങളാണ് ഇന്ത്യയുടെ വിജയത്തിന് പ്രധാന അടിത്തറയിട്ടത്. 51 കിലോഗ്രാം വിഭാഗത്തില്‍ നിഖാത് സറീന് പകരം ഇറങ്ങിയ സാക്ഷി ചൗധരി, പ്രീതി പവാര്‍, ജെയ്‌സ്മിന്‍ ലംബോറിയ, പ്രിയ ഗാംഘസ് എന്നിവര്‍ സ്വര്‍ണ്ണം നേടി. ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവായ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ ഓസ്‌ട്രേലിയയുടെ എമ്മ സൂ ഗ്രീന്‍ട്രീയോട് കടുത്ത പോരാട്ടത്തിനൊടുവില്‍ പരാജയപ്പെട്ട് വെള്ളി മെഡല്‍ നേടി. മത്സരത്തിനിടയിലെ ശാരീരികക്ഷീണമാണ് ലവ്‌ലിനയ്ക്ക് തിരിച്ചടിയായത്. മണിപ്പൂരിന്റെ ജാദുമണി സിങും വെള്ളി മെഡല്‍ നേടി. പുരുഷ വിഭാഗത്തില്‍ സച്ചിന്‍ സിവാച്ചും അങ്കുഷും തങ്ങളുടെ ഫൈനല്‍ മത്സരങ്ങളില്‍ വിജയിച്ച് സ്വര്‍ണം സ്വന്തമാക്കി.

ഇടികൂട്ടില്‍ സ്വര്‍ണം വാരിക്കൂട്ടി ഇന്ത്യയുടെ പെണ്‍മക്കള്‍; കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിങില്‍ റെക്കോര്‍ഡ് നേട്ടം
കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; നീരജിന് വെള്ളിയും യാഷ് വീർ സിങിന് വെങ്കലവും

തിരിച്ചടികള്‍ മറികടന്ന് ജെയ്‌സ്മിന്‍

57 കിലോഗ്രാം വിഭാഗത്തിലെ നിലവിലെ ലോക ചാമ്പ്യനായ ജെയ്‌സ്മിന്‍ ലംബോറിയയുടെ സ്വര്‍ണനേട്ടം ഏറെ ശ്രദ്ധേയമായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലെ പരിചയസമ്പന്നയായ വടക്കന്‍ അയര്‍ലന്‍ഡിന്റെ മൈക്കലാ വാല്‍ഷിനെ പരാജയപ്പെടുത്തിയാണ് ജെയ്‌സ്മിന്‍ സ്വര്‍ണം അണിഞ്ഞത്. അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ജെയ്‌സ്മിന് പരിശീലനത്തിന് കുറഞ്ഞ സമയം മാത്രമേ ലഭിച്ചിരുന്നുള്ളൂ എന്ന് ഒളിമ്പിക് ഗോള്‍ഡ് ക്വസ്റ്റ് സി.ഇ.ഒ വിരേന്‍ റാസ്‌ക്വിഞ്ഞ വെളിപ്പെടുത്തി. ഗെയിംസിന് 40 ദിവസം മുമ്പ് ശക്തമായ പനിയും വയറിന് അസ്വസ്ഥതകളും കാരണം ആശുപത്രിയിലായിരുന്ന താരത്തിന് മൂന്നു ആഴ്ചത്തെ പരിശീലനം മാത്രമാണ് ലഭിച്ചതെന്നും ആ പ്രതിസന്ധികളെ മറികടന്നാണ് ഈ വിജയമെന്നും അദ്ദേഹം കുറിച്ചു.

തിളങ്ങി പ്രീതി പവാര്‍

54 കിലോഗ്രാം വിഭാഗത്തില്‍ പ്രീതി പവാര്‍ കാഴ്ചവെച്ച പ്രകടനം ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ചതായിരുന്നു. എതിരാളികള്‍ക്ക് യാതൊരു അവസരവും നല്‍കാതെ സാങ്കേതിക തികവോടെയുള്ള പഞ്ചുകളിലൂടെ പ്രീതി എതിരാളികളെ കീഴ്‌പ്പെടുത്തി. പരമ്പരാഗതമായി കരുത്തരായ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പല പ്രമുഖ താരങ്ങളുടെയും അഭാവം ഉണ്ടായിരുന്നെങ്കിലും കിട്ടിയ അവസരങ്ങള്‍ കൃത്യമായി മുതലെടുത്ത് ഇന്ത്യന്‍ ബോക്‌സിങ് സംഘം തങ്ങളുടെ കരുത്ത് തെളിയിക്കുകയായിരുന്നു.

Summary

India produced a historic performance in boxing at the Commonwealth Games, finishing on top of the boxing medals table with 10 medals, including eight gold and three silver medals. With medal-rich sports like shooting, wrestling, and badminton absent from this edition, boxing carried India's medal hopes and delivered its best-ever Commonwealth Games campaign, surpassing the performances at the 2018 Gold Coast and 2022 Birmingham Games.

Madism Digital
madismdigital.com