പരാജയപ്പെട്ടാൽ ഭവിഷ്യത്ത് നന്നായറിയാം, എന്നാലും നെയ്മർ ബെഞ്ചിൽതന്നെ; വീണ്ടും ചർച്ചയാകുന്ന ആഞ്ചലോട്ടിയുടെ മാൻ മാനേജ്മെന്റ്

ലോകോത്തര താരത്തെ ബെഞ്ചിലിരുത്തുന്നത് വിമർശനങ്ങൾക്ക് വഴിവെക്കുമെന്ന് ആൻസലോട്ടിക്ക് അറിയാമായിരുന്നു
പരാജയപ്പെട്ടാൽ ഭവിഷ്യത്ത് നന്നായറിയാം, എന്നാലും നെയ്മർ ബെഞ്ചിൽതന്നെ; വീണ്ടും ചർച്ചയാകുന്ന ആഞ്ചലോട്ടിയുടെ മാൻ മാനേജ്മെന്റ്
Published on

ലോകകപ്പിലെ നോക്കൗട്ട് മത്സരങ്ങൾ പരിശീലകരെ ഏറ്റവും കൂടുതൽ പരീക്ഷിക്കുന്ന വേദിയാണ്. ഒരു തെറ്റായ തീരുമാനം നാല് വർഷത്തെ പരിശ്രമം അവസാനിപ്പിച്ചേക്കാം. അതുകൊണ്ടുതന്നെ സൂപ്പർതാരങ്ങളെ ബെഞ്ചിലിരുത്താൻ മിക്ക പരിശീലകരും മടിക്കും. എന്നാൽ ജപ്പാനെതിരായ റൗണ്ട് ഓഫ് 32 മത്സരത്തിൽ കാർലോ ആഞ്ചലോട്ടി സ്വീകരിച്ച സമീപനം അദ്ദേഹത്തിന്റെ വർഷങ്ങളുടെ അനുഭവവും മാൻ മാനേജ്മെന്റും ഒരിക്കൽക്കൂടി തെളിയിച്ചു.

ആദ്യ പകുതിയിൽ ബ്രസീൽ തങ്ങളുടെ നിലവാരത്തിനൊത്ത പ്രകടനം പുറത്തെടുത്തില്ല. മധ്യനിരയിലെ പിഴവ് മുതലെടുത്ത് കൈഷു സാനോ ജപ്പാനെ മുന്നിലെത്തിച്ചു. വേഗമേറിയ കൗണ്ടർ അറ്റാക്കുകളും കൃത്യമായ പ്രതിരോധവും മികച്ച ഗോൾകീപ്പിംഗ് പ്രകടനവും ചേർന്ന് ബ്രസീലിനെ സമ്മർദ്ദത്തിലാക്കി. കളിയുടെ ഒഴുക്ക് കണ്ട പലർക്കും രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മാറ്റങ്ങൾ അനിവാര്യമാണെന്നും, പ്രത്യേകിച്ച് നെയ്മറെ കളത്തിലിറക്കണമെന്നുമായിരുന്നു പ്രതീക്ഷ.

എന്നാൽ ആഞ്ചലോട്ടി തിടുക്കപ്പെട്ടില്ല. രണ്ടാം പകുതിയും അതേ ഇലവനുമായി ആരംഭിച്ചു. ബ്രസീലിന്റെ താളം തിരിച്ചുവരുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. ആ വിശ്വാസം അധികം വൈകാതെ ഫലം കണ്ടു. ഗബ്രിയേൽ മഗലായ്ഷിന്റെ അസിസ്റ്റിൽ കസെമിറോയുടെ ഹെഡർ സമനില സമ്മാനിച്ചതോടെ മത്സരത്തിന്റെ നിയന്ത്രണം പൂർണമായും ബ്രസീലിലേക്ക് മാറി.

സമനില നേടിയ ശേഷവും ആഞ്ചലോട്ടി നെയ്മറെ കളത്തിലിറക്കിയില്ല. ഇത് സാധാരണ തീരുമാനമായിരുന്നില്ല. ലോകോത്തര താരത്തെ ബെഞ്ചിലിരുത്തുന്നത് വിമർശനങ്ങൾക്ക് വഴിവെക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാൽ മത്സരം എങ്ങനെ അവസാനിപ്പിക്കണമെന്ന വ്യക്തമായ പദ്ധതിയോടെയായിരുന്നു അദ്ദേഹം മുന്നോട്ടുപോയത്.

വിനീഷ്യസ് ജൂനിയർ ഉൾപ്പെടെ ബ്രസീലിന് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ജപ്പാൻ ഗോൾകീപ്പർ സിയോൺ സുസുക്കിയുടെ മിന്നും സേവുകൾ മത്സരം അവസാന നിമിഷംവരെ ജീവനോടെ നിലനിർത്തി. അപ്പോഴാണ് ആഞ്ചലോട്ടിയുടെ അവസാന നീക്കം. നെയ്മറെയല്ല, ഗബ്രിയേൽ മാർട്ടിനെല്ലിയെയാണ് അദ്ദേഹം കളത്തിലിറക്കിയത്. കൂടുതൽ വേഗവും ഊർജവും ഉപയോഗിച്ച് ക്ഷീണിച്ച ജപ്പാൻ പ്രതിരോധത്തെ ആക്രമിക്കാനായിരുന്നു ലക്ഷ്യം. ആ തീരുമാനം മത്സരഫലം നിർണയിച്ചു. ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ മാർട്ടിനെല്ലി നേടിയ വിജയഗോൾ ബ്രസീലിനെ പ്രീക്വാർട്ടറിലെത്തിച്ചതിനൊപ്പം ആൻസലോട്ടിയുടെ തന്ത്രചിന്തയ്ക്കും വലിയ അംഗീകാരം സമ്മാനിച്ചു.

ഈ മത്സരം ബ്രസീലിന്റെ മറ്റൊരു വലിയ ശക്തിയും എടുത്തുകാട്ടി. ആദ്യ ഇലവൻ മാത്രമല്ല, ബെഞ്ചിൽ നിന്നെത്തുന്ന താരങ്ങൾക്കും മത്സരം മാറ്റിമറിക്കാനുള്ള കഴിവുണ്ട്. ചാമ്പ്യൻ ടീമുകളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നതും അതുതന്നെയാണ്. 90 മിനിറ്റ് മുഴുവൻ ഒരേ തീവ്രതയിൽ കളിക്കാനും, ആവശ്യമായ സമയത്ത് പുതിയ കരുത്തിറക്കാനും കഴിയുന്ന സ്ക്വാഡാണ് ബ്രസീലിനുള്ളത്.

പരാജയപ്പെട്ടാൽ ഭവിഷ്യത്ത് നന്നായറിയാം, എന്നാലും നെയ്മർ ബെഞ്ചിൽതന്നെ; വീണ്ടും ചർച്ചയാകുന്ന ആഞ്ചലോട്ടിയുടെ മാൻ മാനേജ്മെന്റ്
പണമൊഴുക്കി പ്രോ ലീ​ഗ് ​ഗ്രാഫ് മുകളിലേക്ക്, ദേശീയ ടീം താഴേക്കും; ​ഗ്രൂപ്പ് ഘട്ടംപോലും മറികടക്കാതെ സൗദിക്ക് എന്താണ് സംഭവിക്കുന്നത്?

അതേസമയം ജപ്പാനും അഭിനന്ദനം അർഹിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. സംഘടിത പ്രതിരോധവും അച്ചടക്കമുള്ള കളിയും മികച്ച ഗോൾകീപ്പിംഗ് പ്രകടനവും ബ്രസീലിനെ ഏറെ നേരം പരീക്ഷിച്ചു. എന്നാൽ ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ ചെറിയ നിമിഷങ്ങളാണ് പലപ്പോഴും വിധി നിർണയിക്കുന്നത്. ആ നിർണായക നിമിഷങ്ങളിൽ പരിചയസമ്പത്തും ബെഞ്ചിന്റെ ആഴവും മത്സരഫലം മാറ്റുന്ന കഴിവും ബ്രസീലിനെപ്പോലുള്ള ടീമുകളെ വേറിട്ടുനിർത്തുന്നു.

ഈ ജയത്തോടെ ബ്രസീൽ പ്രീക്വാർട്ടറിലെത്തിയെങ്കിലും മുന്നിലുള്ള എതിരാളികൾ കൂടുതൽ കരുത്തരായിരിക്കും. ആദ്യ പകുതിയിലെ മന്ദഗതിയും പ്രതിരോധത്തിലെ ചെറിയ പിഴവുകളും അവർ തിരുത്തേണ്ടതുണ്ട്. എന്നാൽ കളിക്കാരെ ശരിയായ സമയത്ത് ഉപയോഗിക്കുന്നതിലും താരങ്ങളുടെ മനോനില നിയന്ത്രിക്കുന്നതിലും ആൻസലോട്ടിയുടെ മികവ് ഇത്തരത്തിലുള്ള നിർണായക മത്സരങ്ങളിൽ ബ്രസീലിന് വലിയ ആയുധമാകുമെന്ന് ജപ്പാനെതിരായ ഈ വിജയം വീണ്ടും തെളിയിച്ചു.

Brazil's dramatic 2-1 victory over Japan highlighted Carlo Ancelotti's tactical brilliance and man-management skills. Despite trailing at halftime and calls to introduce Neymar, Ancelotti trusted his starting XI and kept his star on the bench. Casemiro's equaliser shifted the momentum before substitute Gabriel Martinelli scored a stoppage-time winner. The match showcased Brazil's squad depth and Ancelotti's composure under pressure.

Madism Digital
madismdigital.com