കൊടും വേനലും കത്തിയെരിയുന്ന കാടുകളും യൂറോപ്പിനെ വരിഞ്ഞുമുറുക്കുന്നു: കാലാവസ്ഥാ പ്രതിസന്ധിയുടെ പുതിയ മുഖം

ഇത് 1991-2020 കാലഘട്ടത്തിലെ ശരാശരിയേക്കാൾ 3.06 ഡിഗ്രി കൂടുതലാണിത്.
കൊടും വേനലും കത്തിയെരിയുന്ന കാടുകളും യൂറോപ്പിനെ വരിഞ്ഞുമുറുക്കുന്നു: കാലാവസ്ഥാ പ്രതിസന്ധിയുടെ പുതിയ മുഖം
Published on

യൂറോപ്പിലെ വേനൽക്കാലങ്ങൾക്ക് മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് സുഖകരമായ കാലാവസ്ഥയായിരുന്ന യൂറോപ്യൻ വേനലുകൾ ഇന്ന് കൊടും ചൂടിന്റെയും കാട്ടുതീയുടെയും വറ്റി വരണ്ട നദികളുടെയും പേടിപ്പെടുത്തുന്ന ഓർമകളായി മാറുന്നു. ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇപ്പോൾ അനുഭവപ്പെടുന്ന 40 ഡിഗ്രി സെൽഷ്യസിനടുത്തുള്ള താപനില ഭാവിയിൽ ഒരു സാധാരണ സംഭവമായി മാറിയേക്കാം എന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

യൂറോപ്പിലെ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസിന്റെ കണക്കുകൾ പ്രകാരം, ഫ്രാൻസ്, ബ്രിട്ടൻ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളുടെ പല ഭാഗങ്ങളിലും മെയ്, ജൂൺ മാസങ്ങളിൽ താപനില സാധാരണയേക്കാൾ 10 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലായിരുന്നു. പടിഞ്ഞാറൻ യൂറോപ്പിൽ ജൂൺ മാസത്തിലെ ശരാശരി താപനില 20.74 ഡിഗ്രി സെൽഷ്യസായി രേഖപ്പെടുത്തി. ഇത് 1991-2020 കാലഘട്ടത്തിലെ ശരാശരിയേക്കാൾ 3.06 ഡിഗ്രി കൂടുതലാണിത്.

കൊടും വേനലും കത്തിയെരിയുന്ന കാടുകളും യൂറോപ്പിനെ വരിഞ്ഞുമുറുക്കുന്നു: കാലാവസ്ഥാ പ്രതിസന്ധിയുടെ പുതിയ മുഖം
പശ്ചിമേഷ്യന്‍ യുദ്ധവും വള പ്രതിസന്ധിയും: ഇന്ത്യ യൂറിയ ക്ഷാമത്തെ മറികടന്നത് എങ്ങനെ?

താപനില 40 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് കുതിച്ചുയരുമ്പോൾ, നീണ്ടുനിൽക്കുന്ന വരൾച്ചയും വിനാശകരമായ കാട്ടുതീയും വറ്റി വരണ്ട നദികളും യൂറോപ്യൻ വേനൽക്കാലങ്ങളുടെ സ്ഥിരം കാഴ്ചകളായി മാറുകയാണ്. കാലാവസ്ഥാ വ്യതിയാനം തീവ്രമായ കാലാവസ്ഥാ പ്രതിഭാസങ്ങളുടെ എണ്ണവും ശക്തിയും വർദ്ധിപ്പിക്കുമെന്ന് ശാസ്ത്രജ്ഞർ നൽകിയ മുന്നറിയിപ്പുകൾ ഇപ്പോൾ യാഥാർത്ഥ്യമാകുകയാണ്. താപതരംഗങ്ങൾ ഇപ്പോൾ കൂടുതൽ കാലം നീണ്ടുനിൽക്കുകയും നേരത്തെ ആരംഭിക്കുകയും ഒരേസമയം കൂടുതൽ രാജ്യങ്ങളെ ബാധിക്കുകയും ചെയ്യുന്നു. ഈ കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷതയും പ്രദേശങ്ങളും തമ്മിലുള്ള ബന്ധം മനസിലാക്കാൻ താഴെ നൽകിയിരിക്കുന്ന ഇന്ററാക്ടീവ് മാപ്പ് പരിശോധിക്കാവുന്നതാണ്.

യൂറോപ്പിലെ താപനിലയും കാട്ടുതീ സാധ്യതയും

കടുത്ത ചൂട് മൂലം സസ്യജാലങ്ങൾ ഉണങ്ങിക്കരിയുമ്പോൾ കാടുകളും പുൽമേടുകളും കാട്ടുതീയ്ക്ക് ഇരയാകാൻ സാധ്യത കൂടുതലാണ്. ശക്തമായ കാറ്റും നീണ്ടുനിൽക്കുന്ന വരൾച്ചയും കൂടിച്ചേരുമ്പോൾ തീ അതിവേഗം പടരുകയും നിയന്ത്രണാതീതമാവുകയും ചെയ്യുന്നു. സ്പെയിൻ, പോർച്ചുഗൽ, ഗ്രീസ്, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ മെഡിറ്ററേനിയൻ രാജ്യങ്ങൾക്ക് കാട്ടുതീയുടെ ഒരു നീണ്ട ചരിത്രം തന്നെയുണ്ട്. എന്നാൽ ഇപ്പോൾ കാട്ടുതീയുടെ സീസൺ നേരത്തെ ആരംഭിക്കുകയും കൂടുതൽ കാലം നീണ്ടുനിൽക്കുകയും ചെയ്യുന്നു. മുൻകാലങ്ങളിൽ അപകടസാധ്യത വളരെ കുറവായിരുന്ന പ്രദേശങ്ങളെപ്പോലും ഇപ്പോൾ കാട്ടുതീ ബാധിക്കുന്നുണ്ട്. കഴിഞ്ഞ വർഷം യൂറോപ്യൻ യൂണിയനിൽ കുറഞ്ഞത് 1 ദശലക്ഷം ഹെക്ടർ ഭൂമിയാണ് കാട്ടുതീയിൽ കത്തിനശിച്ചത്.

ഇത് ചരിത്രപരമായ ശരാശരിയുടെ ഇരട്ടിയോളമാണ്. ചില കാട്ടുതീകൾ അത്യധികം രൂക്ഷമാകുകയും പൈറോകുമുലോനിംബസ് മേഘങ്ങൾ എന്നറിയപ്പെടുന്ന വലിയ പുക മേഘങ്ങൾ രൂപപ്പെടുകയും ചെയ്യും. ഇവ ശക്തമായ കാറ്റിനും ഇടിമിന്നലിനും കാരണമാവുകയും കിലോമീറ്ററുകൾക്കപ്പുറം പുതിയ കാട്ടുതീ സൃഷ്ടിക്കുകയും ചെയ്യുന്നു. വീടുകൾക്കും വനങ്ങൾക്കുമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പുറമെ, കാട്ടുതീ ജൈവവൈവിധ്യത്തെ നശിപ്പിക്കുകയും അന്തരീക്ഷത്തിലേക്ക് വൻതോതിൽ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുകയും ചെയ്യുന്നു.

കൊടും വേനലും കത്തിയെരിയുന്ന കാടുകളും യൂറോപ്പിനെ വരിഞ്ഞുമുറുക്കുന്നു: കാലാവസ്ഥാ പ്രതിസന്ധിയുടെ പുതിയ മുഖം
ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ: പേടിച്ചോ ട്രംപ്? ഒറ്റരാത്രി കൊണ്ട് ആക്രമണം നിർത്തി യുഎസ്

താപതരംഗങ്ങൾ യൂറോപ്പിലെ ജലസ്രോതസ്സുകളിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഉയർന്ന താപനില നദികൾ, തടാകങ്ങൾ, റിസർവോയറുകൾ എന്നിവയിൽ നിന്നുള്ള ജലം ബാഷ്പീകരിക്കപ്പെടുന്നതിന്റെ തോത് വർദ്ധിപ്പിക്കുന്നു. പർവ്വതങ്ങളിലെ മഞ്ഞ് വസന്തകാലത്ത് തന്നെ ഉരുകിത്തീരുന്നതിനാൽ, കടുത്ത വേനൽക്കാലത്ത് ആവശ്യത്തിന് വെള്ളം ലഭിക്കാതെ വരുന്നു. റൈൻ, പോ, ഡാന്യൂബ് തുടങ്ങിയ പ്രധാന നദികളിൽ സമീപകാല വേനൽക്കാലങ്ങളിൽ ജലനിരപ്പ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നദികളിലെ ജലനിരപ്പ് കുറയുന്നത് ചരക്ക് ഗതാഗതത്തെയും ജലവൈദ്യുത പദ്ധതികളെയും ബാധിക്കുന്നു. കൂടാതെ താപനില കൂടുന്നത് കാർഷിക മേഖലയെയും സാരമായി ബാധിക്കുന്നുണ്ട്.

തെക്കൻ, മധ്യ യൂറോപ്പിലെ കർഷകർ വിളവ് കുറയുന്നതിന്റെയും വളർത്തുമൃഗങ്ങൾ ചൂട് മൂലം വലയുന്നതിന്റെയും ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണ്. യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കും യൂറോപ്യൻ കമ്മീഷനും ചേർന്ന് പുറത്തുവിട്ട പഠനം സൂചിപ്പിക്കുന്നത്, കാലാവസ്ഥാ വ്യതിയാനം കാരണം 2050 ഓടെ യൂറോപ്യൻ കാർഷിക മേഖലയിലെ വാർഷിക നഷ്ടം 66 ശതമാനം വരെ വർദ്ധിക്കുമെന്നാണ്.

കൊടും വേനലും കത്തിയെരിയുന്ന കാടുകളും യൂറോപ്പിനെ വരിഞ്ഞുമുറുക്കുന്നു: കാലാവസ്ഥാ പ്രതിസന്ധിയുടെ പുതിയ മുഖം
ഇരകളില്ല, കാടില്ല; ഇന്ത്യയിലെ കടുവകള്‍ അതിജീവന ഭീഷണിയില്‍, റിപ്പോര്‍ട്ട്

കൊടും ചൂട് യൂറോപ്പിലെ ഏറ്റവും മാരകമായ പ്രകൃതി ദുരന്തങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. പ്രായമായവർ, കുട്ടികൾ, മറ്റ് അസുഖങ്ങളുള്ളവർ എന്നിവരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. നഗരങ്ങളിൽ കോൺക്രീറ്റ് കെട്ടിടങ്ങളും ടാർ റോഡുകളും ചൂട് പിടിച്ചുനിർത്തുന്നതിനാൽ അർബൻ ഹീറ്റ് ഐലൻഡ് പ്രതിഭാസം രൂപപ്പെടുന്നു. രാത്രിയിലും താപനില കുറയാത്തത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ചൂടിൽ നിന്ന് രക്ഷ നേടാൻ എയർ കണ്ടീഷണറുകളുടെ ഉപയോഗം വർദ്ധിക്കുന്നത് ഊർജ്ജ ഉപഭോഗം കൂട്ടുകയും വൈദ്യുതി വിതരണ സംവിധാനങ്ങളെ താളം തെറ്റിക്കുകയും ചെയ്യുന്നു. സാമ്പത്തിക മേഖലയിലും കാലാവസ്ഥാ വ്യതിയാനം വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങൾ നശിക്കുന്നതും കാർഷികോൽപ്പാദനം കുറയുന്നതും ഇൻഷുറൻസ് ക്ലെയിമുകൾ വർദ്ധിക്കുന്നതും ഇതിനുദാഹരണങ്ങളാണ്. ഈ വെല്ലുവിളികളെ നേരിടാൻ നഗരങ്ങളിൽ കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കുക, ചൂട് കുറയ്ക്കുന്ന രീതിയിൽ തെരുവുകൾ പുനർരൂപകൽപ്പന ചെയ്യുക, വരൾച്ചയെ അതിജീവിക്കാൻ കഴിയുന്ന വിളകൾ കൃഷി ചെയ്യുക തുടങ്ങിയ പ്രതിരോധ നടപടികൾ വിവിധ രാജ്യങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കാതെ ഈ മാറ്റങ്ങളെ പൂർണ്ണമായും അതിജീവിക്കാൻ കഴിയില്ലെന്നാണ് ശാസ്ത്ര ലോകം നൽകുന്ന മുന്നറിയിപ്പ്.

Summary

Europe's summers are changing dramatically as severe heatwaves and destructive wildfires become the new norm. Driven by climate change, rising temperatures are causing extreme droughts, shrinking major rivers, threatening agriculture, and placing immense strain on public health and energy systems. Experts warn that without significant greenhouse gas reductions, these extreme weather events will continue to escalate economic and environmental costs across the continent.

Madism Digital
madismdigital.com