ഇത് സിനിമാറ്റിക് ശസ്ത്രക്രിയ, ഓപ്പറേഷന്‍ തിയേറ്ററില്‍ പവന്‍ കല്യാണ്‍ 'ഒ ജി' ഷോ; യുവതിയുടെ തലച്ചോറിലെ ട്യൂമര്‍ നീക്കം ചെയ്തു

സിനിമ കാണിച്ചുകൊണ്ട് നടത്തിയ ഈ ശസ്ത്രക്രിയ, മെഡിക്കല്‍ രംഗത്തെ 'അവേക്ക് ക്രാനിയോട്ടമി' (Awake craniotomy) ചികിത്സാരീതികളുടെ പ്രാധാന്യം ഒരിക്കല്‍ക്കൂടി അടിവരയിടുന്നതാണ്.
ഇത് സിനിമാറ്റിക് ശസ്ത്രക്രിയ, ഓപ്പറേഷന്‍ തിയേറ്ററില്‍ പവന്‍ കല്യാണ്‍ 'ഒ ജി' ഷോ; യുവതിയുടെ തലച്ചോറിലെ ട്യൂമര്‍ നീക്കം ചെയ്തു
Published on

പവന്‍ കല്യാണ്‍ ചിത്രം കണ്ടുകൊണ്ടിരുന്ന യുവതിയുടെ തലച്ചോറിലെ ട്യൂമര്‍ ഡോക്ടര്‍മാര്‍ വിജയകരമായി നീക്കം ചെയ്തു. അതീവ സങ്കീര്‍ണ്ണമായ ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയയ്ക്കിടയില്‍ രോഗിയെ പൂര്‍ണ്ണ ബോധത്തോടെ നിലനിര്‍ത്താനാണ് സിനിമ കാണിച്ചത്. ഇതിനായി യുവതി തന്റെ പ്രിയപ്പെട്ട നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണിന്റെ 'ദേ കോള്‍ ഹിം ഒജി' എന്ന ആക്ഷന്‍ ചിത്രം തിരഞ്ഞെടുക്കുകയായിരുന്നു. ഗുണ്ടൂര്‍ ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്.

സംസാരശേഷിയെയും ചലനശേഷിയെയും ബാധിക്കാതിരിക്കാന്‍ രോഗിയെ സിനിമ കാണിച്ചുകൊണ്ട് നടത്തിയ ഈ ശസ്ത്രക്രിയ, മെഡിക്കല്‍ രംഗത്തെ 'അവേക്ക് ക്രാനിയോട്ടമി' (Awake craniotomy) ചികിത്സാരീതികളുടെ പ്രാധാന്യം ഒരിക്കല്‍ക്കൂടി അടിവരയിടുന്നതാണ്. പ്രകാശം ജില്ല സ്വദേശിയായ കോട്ടേശ്വരമ്മയാണ് ഈ സങ്കീര്‍ണ്ണ ശസ്ത്രക്രിയക്ക് വിധേയയായത്. ശസ്ത്രക്രിയയ്ക്കിടെ രോഗി ശാന്തയായിരിക്കാനും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങളോട് പ്രതികരിക്കാനും സഹകരിക്കാനും വേണ്ടിയാണ് സിനിമ അവരെ കാണിച്ചത്.

'അവേക്ക് ബ്രെയിന്‍ സര്‍ജറി' എന്തുകൊണ്ട്?

മെഡിക്കല്‍ സംഘം നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, തലച്ചോറിലെ ട്യൂമറുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്ന കോട്ടേശ്വരമ്മയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഈ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. വിശദമായ സ്‌കാനിംഗിനും പരിശോധനകള്‍ക്കും ശേഷം 'അവേക്ക് ബ്രെയിന്‍ സര്‍ജറി' തന്നെയാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചു. സംസാരം, ചലനം എന്നിവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ അതീവ നിര്‍ണ്ണായകമായ ഭാഗങ്ങളോട് ചേര്‍ന്നായിരുന്നു ട്യൂമര്‍ സ്ഥിതി ചെയ്തിരുന്നത് എന്നതാണ് ഈ മാര്‍ഗം തിരഞ്ഞെടുക്കാന്‍ കാരണം.

ഇത് സിനിമാറ്റിക് ശസ്ത്രക്രിയ, ഓപ്പറേഷന്‍ തിയേറ്ററില്‍ പവന്‍ കല്യാണ്‍ 'ഒ ജി' ഷോ; യുവതിയുടെ തലച്ചോറിലെ ട്യൂമര്‍ നീക്കം ചെയ്തു
100 ദിവസം പിന്നിട്ട് പശ്ചിമേഷ്യന്‍ യുദ്ധം; സംഘര്‍ഷം ഇറാനെയും ലെബനനെയും ലോകത്തെയും ബാധിച്ചതെങ്ങനെ?

ന്യൂറോ സര്‍ജന്മാരായ ഡോ. അരുണ്‍ കുമാര്‍, ഡോ. രാജശേഖര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. അനസ്‌തെറ്റിസ്റ്റുകള്‍, നഴ്‌സുമാര്‍, ടെക്‌നീഷ്യന്മാര്‍ എന്നിവരും ഈ സംഘത്തില്‍ ഉണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്കിടെ രോഗി ഡോക്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും അവരോട് സംസാരിക്കുകയും ചെയ്തതായി മെഡിക്കല്‍ സംഘം അറിയിച്ചു. സിനിമ കാണിച്ചത് രോഗിയുടെ ആശങ്ക കുറയ്ക്കാനും ശസ്ത്രക്രിയയുടെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ അവരെ ബോധത്തോടെ നിലനിര്‍ത്താനും സഹായിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ആരാധന തുണച്ചു

'രോഗി പവന്‍ കല്യാണിന്റെ വലിയൊരു ആരാധകയാണ്. 'ഒജി'യിലെ രംഗങ്ങള്‍ കാണിച്ചത് അവരെ ശാന്തയാക്കാനും ഞങ്ങളോട് സഹകരിക്കാനും സഹായിച്ചു. ശസ്ത്രക്രിയയ്ക്കിടയിലുള്ള അവരുടെ പ്രതികരണങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം തത്സമയം നിരീക്ഷിക്കാന്‍ ഞങ്ങള്‍ക്ക് സഹായകരമായി', ഡോ. രാജശേഖര്‍ വിശദീകരിച്ചു. ശസ്ത്രക്രിയ പൂര്‍ണ്ണ വിജയമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. യാതൊരുവിധ സങ്കീര്‍ണ്ണതകളും കൂടാതെ ട്യൂമര്‍ പൂര്‍ണ്ണമായും നീക്കം ചെയ്തു. നിലവില്‍ നിരീക്ഷണത്തിലുള്ള രോഗി സുഖം പ്രാപിച്ചുവരുന്നു.

സങ്കീര്‍ണ്ണമായ ബ്രെയിന്‍ ട്യൂമറുകള്‍ ചികിത്സിക്കുന്നതില്‍ 'അവേക്ക് ക്രാനിയോട്ടമി' ശസ്ത്രക്രിയകള്‍ക്ക് പ്രാധാന്യം ഏറിവരികയാണെന്ന് മെഡിക്കല്‍ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു. തലച്ചോറിന്റെ സുപ്രധാന പ്രവര്‍ത്തനങ്ങള്‍ക്ക് കേടുപാടുകള്‍ വരാനുള്ള സാധ്യത പരമാവധി കുറച്ചുകൊണ്ട്, ട്യൂമര്‍ പൂര്‍ണ്ണമായി നീക്കം ചെയ്യാന്‍ ഈ രീതി സര്‍ജന്മാരെ സഹായിക്കുന്നു.

English Summary: Doctors at a private hospital in Guntur successfully removed a woman's brain tumor while she remained awake and watched scenes from They Call Him OG, starring Pawan Kalyan. The patient, a devoted fan of the actor, chose the film to help her stay calm and cooperative during the procedure.

Madism Digital
madismdigital.com