അസമിലെ ധേമാജി മണ്ഡലത്തിൽ ബിജെപി വിജയം നേടി. റനോജ് പെഗു 32,229 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
2026ലെ പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിൽ മുതിയാൽപേട്ട് മണ്ഡലത്തിൽ അഖിലേന്ത്യ എൻ.ആർ. കോൺഗ്രസ് സ്ഥാനാർത്ഥി വൈയാപുരി മണികണ്ഠന് വിജയം. ഈരം ജി. രാജേന്ദ്രനെ 952 വോട്ടുകൾക്ക് തോൽപ്പിച്ചാണ് വിജയം നേടിയത്.
ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടിന്റെ ചരൺ ബോറോ പാർട്ടി ആദ്യ സീറ്റായ മസ്ബത്ത്, 55,546 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എത്തി
ബിജെപി- 189
തൃണമൂൽ കോൺഗ്രസ്- 95
എജെയുപി- 2
എഐഎസ്എഫ്-2
സിപിഐ(എം)- 1
കൊൽക്കത്തയിലെ ബിജെപി ഓഫീസിന് പുറത്ത് ആഘോഷങ്ങൾ. ഇസിഐ ട്രെൻഡ് പ്രകാരം, ബിജെപി 173 സീറ്റുകളിൽ ലീഡ്.
ബംഗാളിലെ തിരഞ്ഞെടുപ്പ് ഫലം അന്തിമമല്ലെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര. വോട്ടുകൾ ഇനിയും എണ്ണാൻ ഉണ്ടെന്നും, ബിജെപിയുടെ ലീഡ് ട്രെൻഡ് മാത്രം ആണെന്നും പവൻ രേഖ പറഞ്ഞു.
കൊളത്തൂർ മണ്ഡലത്തിൽ അടിപതറി സ്റ്റാലിൻ. ഡി.എം.കെയുടെ ദീർഘകാല ശക്തികേന്ദ്രമായ കൊളത്തൂരിൽ സ്റ്റാലിൻ പിന്നിൽ.
ഹിതേന്ദ്ര നാഥ് ഗോസ്വാമിയേക്കാൾ 9,285 വോട്ടുകൾക്ക് പിന്നിലായി അസം കോൺഗ്രസ് പ്രസിഡന്റ് ഗൗരവ് ഗൊഗോയ്
പുതുച്ചേരിയിൽ 9 സീറ്റുകളിൽ ലീഡ് നേടി എ.ഐ.എൻ.ആർ.സി. വില്ലിയനൂരിൽ ബി. രവികുമാർ 453 വോട്ടുകൾക്ക് മുന്നിൽ.
പനിഹട്ട് മണ്ഡലത്തിൽ 2763 വോട്ട് നേടി ബിജെപി സ്ഥാനാർഥി രത്ന ദേബനാഥ്
110 സീറ്റുകളിൽ ലീഡ് നേടി ടിവികെ. എഐഎഡിഎംകെ 71 സീറ്റ്, ഡിഎംകെ 52 സീറ്റുകളിൽ മൂന്നാം സ്ഥാനത്ത്.
തമിഴ്നാട്ടിൽ 234 സീറ്റുകളിൽ 104 സീറ്റുകളിലും ലീഡ് നേടി ടിവികെ
തൃണമൂൽ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി മുന്നേറ്റം ശക്തമാക്കുന്നു. 134 സീറ്റുകളിൽ ലീഡ് നേടിയ പാർട്ടി, ഇതുവരെ നേടിയ മികച്ച നിയമസഭാ പ്രകടനത്തെ മറികടക്കുന്ന നിലയിലേക്കാണ് നീങ്ങുന്നത്.
തമിഴ്നാട്ടിൽ ബിജെപിക്ക് ലീഡ് ലഭിച്ചിരിക്കുന്നത് ഉദഗമണ്ഡലം മണ്ഡലത്തിൽ മത്സരിക്കുന്ന ഭോജരാജന് മാത്രമാണ്. കോയമ്പത്തൂർ നോർത്തിൽ വനതി ശ്രീനിവാസനും മൈലാപ്പൂരിൽ തമിഴിസൈ സുന്ദരരാജനും ലീഡിൽ നിന്ന് പിന്നിലാണ്.
ബംഗാളിൽ 178 സീറ്റുകളിൽ ബിജെപി 109 സീറ്റുകൾ നേടി സെഞ്ച്വറി അടിച്ചിരിക്കുകയാണ്
തമിഴ്നാട്ടിൽ 101 സീറ്റ് കടന്ന് ടിവികെ
ടിവികെ- 101
എഡിഎംകെ-67
ഡിഎംകെ-37
പിഎംകെ-7
ഐഎൻസി-3
പുതുച്ചേരിയിൽ മുഖ്യമന്ത്രി എൻ.രംഗസ്വാമി വിജയിച്ചു. തട്ടാൻചാവടി മണ്ഡലത്തിൽ കോൺഗ്രസിന്റെ വി.വൈത്തിലിംഗത്തിന് പരാജയം.
ഭബാനിപൂരിൽ മമത ബാനർജിയെക്കാൾ പിന്നിലായി ബിജെപി നേതാവ് സുവേന്ദു അധികാരി.
1,996 വോട്ടുകളായി ഭബാനിപൂരിൽ മുന്നേറി മമത ബാനർജി.
നോർത്ത് 24 പർഗാനാസിലെ ഹിംഗൽഗഞ്ചിൽ ബിജെപി സ്ഥാനാർത്ഥി രേഖ പത്ര മുന്നിൽ
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തിരിച്ചടി, 100 സീറ്റിൽ ലീഡ് ചെയ്ത്
ടിവികെ
വടക്കൻ ബംഗാൾ, ജംഗിൾ മഹൽ, വ്യാവസായിക മേഖല എന്നിവിടങ്ങളിലായി 18 സീറ്റുകളിൽ ബിജെപി മുന്നിൽ.
ഭബാനിപൂർ മണ്ഡലത്തിലെ ആദ്യ ലീഡിനെ മറികടക്കാനുള്ള ശ്രമത്തിനിടെ മുഖ്യമന്ത്രി മമത ബാനർജി ഇപ്പോൾ സ്വന്തം മണ്ഡലത്തിൽ ലീഡ് ചെയ്യുകയാണ്.
പോസ്റ്റൽ വോട്ടുകൾ എണ്ണിതുടരുമ്പോൾ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെ 31 സിറ്റിംഗ് മന്ത്രിമാർ ലീഡിൽ നിന്ന് പിന്നോട്ട്.
ടിവികെ : 87
അണ്ണാഡിഎംകെ : 66
ഡിഎംകെ : 50
ടിവികെ: 67
എഐഎഡിഎംകെ: 66
ഡിഎംകെ: 62
മറ്റുള്ളവ: 1
തമിഴ്നാട്ടിൽ ടിവികെ മുന്നിൽ.
ടിവികെയ്ക്ക് 67
ഡിഎംകെയ്ക്ക് 58
എഐഎഡിഎംകെയ്ക്ക് 54
ആദ്യ ഘട്ട ലീഡ് കണക്കുകൾ പ്രകാരം അഞ്ച് സീറ്റുകളിൽ ബിജെപി മൂന്ന് മണ്ഡലങ്ങളിൽ മുന്നിലാണ്. അസൻസോൾ ദക്ഷിണ്‍, മോണ്ടേശ്വർ, ജാർഗ്രാം എന്നിവിടങ്ങളിലാണ് മുന്നേറ്റം. കലിംപോങ്ങിൽ ബിജെപി കൂട്ടുകക്ഷി മുന്നിലാണ്. തൃണമൂൽ കോൺഗ്രസിന് ദേഗംഗയിലാണ് ഏക ലീഡ്.
ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഡിഎംകെ 62 സീറ്റുകളിലും എഐഎഡിഎംകെ 26 സീറ്റുകളിലും ലീഡ് ചെയ്യുന്നു, അതേസമയം ടിവികെ 34 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്.
ബംഗാളിൽ ബിജെപി കേവലഭൂരിപക്ഷത്തിന് മുന്നിട്ട് നിൽക്കുകയാണ്.
ലഭ്യമായ കണക്കുകൾ പ്രകാരം തമിഴ്നാട്ടിൽ, പെരമ്പൂരിൽ വിജയ് മുന്നിൽ. അതേസമയം ട്രിച്ചി ഈസ്റ്റ് സീറ്റിൽ വിജയ് പിന്നിലാണ്
രാജ്യം ഉറ്റുനോക്കുന്ന നിർണായക നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം അൽപ്പസമയത്തിനുള്ളിൽ. കേരളം, പശ്ചിമബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ ഫലസൂചനകളാണ് അൽപ്പസമയത്തിനുള്ളിൽ ലഭ്യമാവുക. തൃണമൂൽ കോൺഗ്രസ്-ബിജെപി-സിപിഐഎം-കോൺഗ്രസ് എന്നിവർ പരസ്പരം ഏറ്റുമുട്ടിയ പശ്ചിമബംഗാളിലാണ് ഏറ്റവും ആകാംഷ. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി ബംഗാളിൽ വലിയ ആത്മവിശ്വാസത്തിലാണ്. എക്സിറ്റ് പോൾ പ്രവചനങ്ങളും ബിജെപി ക്യാംപിന് ആശ്വാസമാണ്. പഴയപ്രതാപകാലത്തേക്ക് തിരികെ വരാനുള്ള ശ്രമത്തിലാണ് സംസ്ഥാനത്ത് സിപിഐഎം, യുവനിരയെ പുറത്തിറക്കി കമ്യൂണിസ്റ്റ് കാലഘട്ടം തിരികെ പിടിക്കാനാണ് പാർട്ടിയുടെ ശ്രമം. കോൺഗ്രസും ഇത്തവണ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.
തമിഴ്നാട്ടിൽ ഇത്തവണ പതിവിന് വിപരീതമായി നടൻ വിജയ് നയിക്കുന്ന ടിവികെ എന്ത് മാറ്റങ്ങളുണ്ടാക്കുമെന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. ഡിഎംകെ നേതൃത്വത്തിലുള്ള സെക്യുലർ പ്രോഗ്രസീവ് സഖ്യം ഭരണം നിലനിർത്തുമെന്നാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. അതേസമയം എഐഎഡിഎംകെ-ബിജെപി സഖ്യം വലിയ നേട്ടമുണ്ടാക്കില്ലെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നുണ്ട്. 234 നിയമസഭാ മണ്ഡലങ്ങളിലായി 4654 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. അസമിൽ ഇത്തവണയും ബിജെപി നേതൃത്വത്തിലുള്ള നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് സഖ്യം അധികാരത്തിലേറുമെന്നാണ് പ്രവചനം. കോൺഗ്രസ്, സിപിഐഎം റായിജോർ ദൾ, അസം ജാതീയ പരിഷത്ത്, സിപിഐ(എംഎൽ) ലിബറേഷൻ, ഓൾപാർട്ടി ഹിൽ ലീഡേഴ്‌സ് കോൺഫറൻസ് എന്നിവർ ഉൾപ്പെടുന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള അസം സോൻമിലിറ്റോ മോർച്ച വലിയ നേട്ടമുണ്ടാക്കില്ലെന്നും പ്രവചനങ്ങൾ വ്യക്തമാക്കുന്നു. ഓൾ ഇന്ത്യ എൻ ആർ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യവും കോൺഗ്രസ് നേതൃത്വത്തിലുള്ള സെക്യുലർ പ്രോഗ്രസീവ് സഖ്യവും തമ്മിലാണ് പുതുച്ചേരിയിലെ പോരാട്ടം. എൻഡിഎ സഖ്യം അധികാരം നിലനിർത്തുമെന്നാണ് എക്സിറ്റ് പോൾ ട്രെൻഡ്.
English Summary: Live counting updates from West Bengal and Tamil Nadu elections show early trends, party leads, and key constituency results as counting progresses.