Games

വനിതാ ഹോക്കി ലോകകപ്പ് 2026: ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ച് ഇന്ത്യ, സെമിഫൈനൽ പ്രതീക്ഷകൾ സജീവം

സമനിലയോടെ ഇന്ത്യയ്ക്ക് അഞ്ച് പോയിന്റായി

Sports Desk

വനിതാ ഹോക്കി ലോകകപ്പിൽ നിർണായകമായ പൂൾ ഡി മത്സരത്തിൽ ഇംഗ്ലണ്ടിനെ ഗോൾ രഹിത സമനിലയിൽ തളച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം അടുത്ത റൗണ്ടിലേക്ക്. ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ തുടർച്ചയായ ആക്രമണങ്ങളെ അതിജീവിച്ചാണ് ഇന്ത്യ സെമിഫൈനൽ സാധ്യതകൾ നിലനിർത്തിയത്.

മത്സരത്തിന് മുൻപ് നാല് പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യയ്ക്ക് സെമി ഫൈനൽ പ്രവേശനത്തിന് ഒരു സമനില അനിവാര്യമായിരുന്നു. എന്നാൽ മൂന്ന് പോയിന്റ് മാത്രമുണ്ടായിരുന്ന ഇംഗ്ലണ്ടിന് വിജയം മാത്രമായിരുന്നു ഏക വഴി. സമനിലയോടെ ഇന്ത്യയ്ക്ക് അഞ്ച് പോയിന്റായി. ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്കയെ 5-1 ന് പരാജയപ്പെടുത്തിയ ചൈന ഏഴ് പോയിന്റോടെ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

മത്സരത്തിലുടനീളം ഇംഗ്ലണ്ട് മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഇന്ത്യൻ പ്രതിരോധം പാറപോലെ ഉറച്ചുനിന്നു. ഇംഗ്ലണ്ടിന്റെ 28 സർക്കിൾ എൻട്രികളെയും 12 പെനാൽറ്റി കോർണറുകളെയും ഇന്ത്യ സമർത്ഥമായി നേരിട്ടു. ഗോൾകീപ്പർമാരായ ബിചു ദേവിയും സവിതയും നടത്തിയ തകർപ്പൻ സേവുകളാണ് ഇന്ത്യയ്ക്ക് കരുത്തായത്. മത്സരത്തിന്റെ അവസാന മിനിറ്റിൽ ബിചു ദേവി നടത്തിയ സേവ് ഇന്ത്യയുടെ സമനില ഉറപ്പിച്ചു.

ആദ്യ ക്വാർട്ടറിൽ സുനേലിത ടോപ്പിലൂടെയും നവനീത് കൗറിലൂടെയും ഇന്ത്യ ഗോളിനായി ശ്രമിച്ചെങ്കിലും ഇംഗ്ലീഷ് ഗോൾമുഖം വിട്ടുകൊടുത്തില്ല. രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് ആക്രമണം കടുപ്പിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധനിര ഗോൾ വഴങ്ങാതെ പിടിച്ചുനിന്നു.

പൂൾ ഡിയിൽ നിന്ന് യോഗ്യത നേടിയ ഇന്ത്യയും ചൈനയും ഇനി നെതർലാൻഡ്സ്, ഓസ്‌ട്രേലിയ എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് മത്സരിക്കുക. ലോക ഒന്നാം നമ്പറായ നെതർലാൻഡ്സിനെതിരെ ഓഗസ്റ്റ് 21-നാണ് ഇന്ത്യയുടെ അടുത്ത മത്സരം. തുടർന്ന് ഓസ്‌ട്രേലിയയുമായും ഇന്ത്യ ഏറ്റുമുട്ടും.

The Indian women's hockey team displayed remarkable defensive resilience to secure a 0-0 draw against England in their final Pool D match of the FIH Hockey World Cup 2026. This crucial point allows India to finish second in the pool and advance to the next round, keeping their semi-final aspirations alive. India entered the match needing at least a draw to progress, while England was in a must-win situation. The match was fiercely contested, with England launching sustained attacks, particularly in the later stages.