ലോകസിനിമയെ വിറപ്പിച്ച ആൽഫ്രഡ് ഹിച്ച്കോക്കിന്റെ 'സൈക്കോ' റിലീസ് ചെയ്തിട്ട് ആറ് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ചിത്രത്തിലെ 'ഷവർ സീൻ' ഇന്നും പ്രേക്ഷകരിൽ ഭയമുണർത്തുന്നു. വെറും മൂന്ന് മിനിറ്റ് മാത്രമുള്ള ഈ രംഗത്തിനായി 52 ഷോട്ടുകളാണ് സംവിധായകൻ ഉപയോഗിച്ചത്. സ്ക്രീനിൽ കാണിച്ച രക്തം യഥാർത്ഥത്തിൽ ചോക്ലേറ്റ് സിറപ്പായിരുന്നു എന്നതുൾപ്പെടെ, കമ്പ്യൂട്ടർ ഗ്രാഫിക്സ് ഇല്ലാതിരുന്ന കാലത്ത് ഹിച്ച്കോക്ക് കാട്ടിയ ദൃശ്യമാന്ത്രികതയുടെ അണിയറക്കഥകൾ ഏറെ കൗതുകകരമാണ്.