സ്പെയിനിനെതിരെ നടന്ന പോരാട്ടത്തിൽ എടുത്തു പറയേണ്ടത് കേപ് വെർഡെയുടെ ടീമിന്റെ ഗോൾകീപ്പർ വൊസീഞ്ഞയെന്ന ജോസിമാർ ജോസെ എവോറ ഡയസിനേയാണ്. ഒരു നാൽപതുകാരൻ. മുപ്പതുകളുടെ അവസാനങ്ങളിൽ പല ഇന്റർനാഷണൽ താരങ്ങളും ബൂട്ടയിക്കുമ്പോൾ അയാൾ ലോകകപ്പലേക്ക് ആദ്യ അങ്കത്തിനുവരുന്നതുതന്നെ തന്റെ നാൽപതുകളിൽ. സ്പെയിനും വൊസീഞ്ഞയും തമ്മിലാണോ മത്സരമെന്നു തോന്നിപ്പോയ പോരാട്ടം. രാജ്യത്തിനായി ഏഴ് ടാർജറ്റ് സേവുകളാണ് ആ നാൽപതുകാരിൽ പിറന്നത്. ബോക്‌സിനുള്ളിൽനിന്ന് തട്ടിമാറ്റിയത് ആറ് തവണ, 27 ഷോട്ടുകൾ നേരിട്ടതിൽ ബോൾ റിക്കവറീസ് 15 എണ്ണം. കൂടെ കൊണ്ടു പോയത് മാൻ ഓഫ് ദി മാച്ച് കിരീടവും.