ഒന്നര വര്‍ഷത്തെ കാത്തിരിപ്പ് വെറുതെയായി, 'ജനനായക'നില്‍ നിന്ന് സീനുകള്‍ പൂര്‍ണ്ണമായി വെട്ടിമാറ്റി; കണ്ണീരണിഞ്ഞ് നടി ആനന്ദി

കാര്‍ത്തികൈ പെണ്‍കള്‍, യമുന, കനാ കാണും കാലങ്ങള്‍, കല്ലിക്കാട്ടു പള്ളിക്കൂടം തുടങ്ങിയ പരമ്പരകളിലൂടെ ടെലിവിഷന്‍ രംഗത്ത് ശ്രദ്ധേയയായ താരമാണ് ആനന്ദി
ഒന്നര വര്‍ഷത്തെ കാത്തിരിപ്പ് വെറുതെയായി, 'ജനനായക'നില്‍ നിന്ന് സീനുകള്‍ പൂര്‍ണ്ണമായി വെട്ടിമാറ്റി; കണ്ണീരണിഞ്ഞ് നടി ആനന്ദി
Published on

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ അവസാന ചിത്രമായ 'ജനനായക'നില്‍ നിന്നും താന്‍ അഭിനയിച്ച ഭാഗങ്ങള്‍ മുഴുവനായി നീക്കം ചെയ്തുവെന്ന് തമിഴ് ടെലിവിഷന്‍ താരം ആനന്ദി അജയ്. കരിയറിലെത്തന്നെ ഏറ്റവും വലിയ അവസരമായി കരുതിയ ചിത്രം കൈവിട്ടുപോയതിന്റെ സങ്കടം പങ്കുവെച്ചുകൊണ്ട് ആനന്ദി പങ്കുവെച്ച വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വീഡിയോയിലുടനീളം വൈകാരികമായി കരഞ്ഞുകൊണ്ടാണ് ആനന്ദി വിഷയം അവതരിപ്പിക്കുന്നത്. ഏകദേശം ഒരു വര്‍ഷത്തോളം താന്‍ ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്നും വിജയിക്കൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ ഏറെ ആഗ്രഹത്തോടെയാണ് കാത്തിരുന്നതെന്നും ആനന്ദി പറഞ്ഞു.

'ജനനായകന്‍' തിയറ്ററുകളില്‍ മികച്ച ബോക്‌സ് ഓഫീസ് ചലനം സൃഷ്ടിക്കുന്നതിനിടയിലാണ് നടിയുടെ ഈ പ്രതികരണം പുറത്തുവന്നത്. ചിത്രത്തിന്റെ ഫൈനല്‍ കട്ടില്‍ നിന്ന് തന്റെ രംഗങ്ങളെല്ലാം ഒഴിവാക്കിയെന്നറിഞ്ഞപ്പോള്‍ ആകെ തകര്‍ന്നുപോയെന്ന് ആനന്ദി പറഞ്ഞു. വിജയ് പൂര്‍ണ്ണസമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായുള്ള അവസാന ചിത്രമായി കരുതപ്പെടുന്ന 'ജനനായകന്‍' കൈവിട്ടതോടെ, അദ്ദേഹത്തോടൊപ്പം ഇനി ഒരിക്കലും അഭിനയിക്കാന്‍ അവസരം ലഭിച്ചേക്കില്ലെന്ന സങ്കടവും താരം പങ്കുവെച്ചു.

പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍

ആനന്ദിയെ പിന്തുണച്ചുകൊണ്ട് നിരവധിയാളുകളാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. 'നിങ്ങള്‍ക്ക് ഉടന്‍ തന്നെ മികച്ചൊരു കഥാപാത്രത്തെ ലഭിക്കും നടക്കുന്നതെല്ലാം നല്ലതിനാണ്, പോസിറ്റീവായിരിക്കൂ' എന്ന് ഒരാള്‍ കുറിച്ചപ്പോള്‍, 'ഇത് കേള്‍ക്കുമ്പോള്‍ വിഷമമുണ്ട്, എങ്കിലും വിഷമിക്കണ്ട, നിങ്ങള്‍ക്ക് അര്‍ഹിച്ചത് ഉടന്‍ വരും' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'വിഷമിക്കേണ്ട, അര്‍ഹിച്ച സ്ഥാനം തേടിയെത്തും, ശക്തമായി മുന്നോട്ട് പോവുക' എന്നും ആരാധകര്‍ കുറിച്ചു.

ഒന്നര വര്‍ഷത്തെ കാത്തിരിപ്പ് വെറുതെയായി, 'ജനനായക'നില്‍ നിന്ന് സീനുകള്‍ പൂര്‍ണ്ണമായി വെട്ടിമാറ്റി; കണ്ണീരണിഞ്ഞ് നടി ആനന്ദി
ബോക്‌സ് ഓഫീസില്‍ 'ജനനായക' തരംഗം; ആദ്യദിനം വേള്‍ഡ് വൈഡ് കളക്ഷന്‍ 78.27 കോടി

കാര്‍ത്തികൈ പെണ്‍കള്‍, യമുന, കനാ കാണും കാലങ്ങള്‍, കല്ലിക്കാട്ടു പള്ളിക്കൂടം തുടങ്ങിയ പരമ്പരകളിലൂടെ ടെലിവിഷന്‍ രംഗത്ത് ശ്രദ്ധേയയായ താരമാണ് ആനന്ദി. അഭിനേത്രി എന്നതിലുപരി മികച്ചൊരു നര്‍ത്തകി കൂടിയായ ഇവര്‍ ഡാന്‍സ് ജോഡി ഡാന്‍സ് 3.0, ജോഡി നമ്പര്‍ 1 (സീസണ്‍ 6, 7), മാനട മയിലാട (സീസണ്‍ 7) തുടങ്ങിയ റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.

അതേസമയം, 'ജനനായകന്‍' ബോക്‌സ് ഓഫീസില്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ട്രേഡ് ട്രാക്കറായ സക്‌നിലിന്റെ കണക്കനുസരിച്ച്, 13,067 ഷോകളില്‍ നിന്നായി ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം ആദ്യദിനം 41 കോടി രൂപ നെറ്റ് കളക്ഷന്‍ നേടി. ഇന്ത്യയിലെ ആകെ ഗ്രാസ് കളക്ഷന്‍ 48.27 കോടി രൂപയാണ്. വിദേശത്ത് നിന്ന് 30 കോടിയോളം നേടിയതോടെ ചിത്രത്തിന്റെ ആദ്യദിന വേള്‍ഡ് വൈഡ് ഗ്രാസ് കളക്ഷന്‍ 78.27 കോടി രൂപയായി ഉയര്‍ന്നു.

Summary

Tamil television actress Anandhi Ajay has revealed that all of her scenes were removed from Thalapathy Vijay's final film, Jananayakan. In an emotional video that has gone viral on social media, Anandhi said she spent nearly a year working on the project and was heartbroken to learn that her role had been completely cut from the final version. She described the film as the biggest opportunity of her career and expressed sadness that she may never get another chance to share the screen with Vijay, who is entering full-time politics. Fans and fellow social media users have rallied behind the actress, offering words of encouragement. Meanwhile, Jananayakan continues its strong box office run, collecting ₹78.27 crore worldwide on its opening day.

Madism Digital
madismdigital.com