

സമുദ്രതാപനില വീണ്ടും റെക്കോർഡ് ഭേദിച്ചിരിക്കുകയാണ്. ഈ നൂറ്റാണ്ടിലെ ഏറ്റവും കൂടിയ താപനിലയാണ് ജൂണിൽ രേഖപ്പെടുത്തിയതെങ്കിൽ ജൂലൈയിൽ അത് വീണ്ടും ഉയർന്നതായാണ് റിപ്പോർട്ടുകൾ. മറ്റേത് വർഷത്തെ അപേക്ഷിച്ചും സമുദ്രോപരിതലത്തിൽ താപനില കൂടിയ ജൂലൈ ആണ് കടന്നുപോയത്.
2023ലാണ് ഇതിന് മുമ്പ് റെക്കോർഡ് താപനില രേഖപ്പെടുത്തിയത്. ആ ജൂലൈയിൽ 20.89 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഇതിനേക്കാൾ 0.07 ഡിഗ്രി സെൽഷ്യസ് കൂടുതലാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.യൂറോപ്യൻ കമ്മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ് (Copernicus Climate Change Service -C3S), യൂറോപ്യൻ സെന്റർ ഫോർ മീഡിയം-റേഞ്ച് വെതർ ഫോർകാസ്റ്റ്സിന്റെ (ECMWF) ERA5 പുനർവിശകലന (reanalysis) ഡേറ്റയെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. 60 ഡിഗ്രി തെക്ക് മുതൽ 60 ഡിഗ്രി വടക്ക് വരെയുള്ള സമുദ്രപ്രദേശമാണ് കണക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതായത് ആർട്ടിക്, അന്റാർട്ടിക് ധ്രുവപ്രദേശങ്ങൾ ഈ ആഗോള ശരാശരിയിൽ ഉൾപ്പെടുന്നില്ല.
സമുദ്രതാപനില വർധിക്കുന്ന നിലവിലെ സാഹചര്യത്തിൽ, എൽ നിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതും ശാസ്ത്രജ്ഞരെ കുഴയ്ക്കുന്നുണ്ട്. അറ്റ്ലാന്റിക് തീരത്തും പടിഞ്ഞാറൻ മെഡിറ്ററേനിയനിലുമായി സമുദ്രതലത്തിൽ ഉഷ്ണതരംഗം വർധിക്കുകയാണ് യൂറോപ്പിൽ. നിലവിലെ സ്ഥിതി തുടർന്നാൽ സമുദ്ര താപനിലയിൽ വരും മാസങ്ങളിലും വർധനവ് രേഖപ്പെടുത്തുമെന്നാണ് വിവരം.
ജൂൺ-ജൂലൈ മാസങ്ങളിൽ പടിഞ്ഞാറൻ യൂറോപ്പിൽ കടുത്ത ചൂടാണ് അനുഭവപ്പെട്ടത്. ഈ സമയത്ത് അന്തരീക്ഷ താപനില ശരാശരിയേക്കാൾ 2.79°C ഉയർന്നു നിന്നു. മഴയുടെ കുറവ് രൂക്ഷമായ വരൾച്ചയ്ക്ക് കാരണമാവുകയും ചെയ്തു. ഇവിടുത്തെ ഈർപ്പത്തിന്റെ അളവ് കടുത്ത വരൾച്ചയുണ്ടായ 2022 ജൂലൈയിലേതിനേക്കാൾ ഗണ്യമായി കുറവായിരുന്നു. തൽഫലമായി നദികളിലെ ജലനിരപ്പ് കുത്തനെ ഇടിഞ്ഞു. സീൻ, റൈൻ, ഡാന്യൂബ് തുടങ്ങിയ പ്രധാന നദികളെ ഇത് പ്രതികൂലമായി ബാധിക്കുകയും കുടിവെള്ള വിതരണം, കൃഷി, ഊർജ്ജ ഉൽപ്പാദനം എന്നിവയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തു.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന സമുദ്രത്തിലെ ഉഷ്ണതരംഗങ്ങളും വരൾച്ചയും മത്സ്യത്തൊഴിലാളികളെയും കർഷകരെയും ഒരുപോലെ ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. സമുദ്രജലത്തിലെ ഉയർന്ന താപനില, കെൽപ് കാടുകൾ പോലുള്ള പ്രധാനപ്പെട്ട മത്സ്യപ്രജനന കേന്ദ്രങ്ങളിൽ വൻതോതിലുള്ള ജീവനാശത്തിന് കാരണമാകുകയും ഭാവിയിലെ മത്സ്യസമ്പത്ത് വൻതോതിൽ ഇടിയാൻ ഇടയാക്കുകയും ചെയ്യുന്നു.
കടലിന്റെ അടിത്തട്ടിലുണ്ടാകുന്ന ഉഷ്ണതരംഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിയാതെ കൊഞ്ചുകൾ, ഞണ്ടുകൾ, കിളിഞ്ചിലുകൾ, ചിപ്പികൾ എന്നിവയും നശിച്ചുപോകുന്നു. കൂടാതെ, തീരദേശത്തെ കൂർത്തുപോകുന്ന വലകളിലോ കയറുകളിലോ വളർത്തുന്ന മത്സ്യങ്ങൾക്കും കക്കകൾക്കും ചിപ്പികൾക്കും ചൂടുകൂടുന്ന വെള്ളത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കാതെ വരികയും, ജലത്തിലെ ഓക്സിജന്റെ അളവ് പെട്ടെന്ന് കുറയുന്നത് മൂലം അവ ശ്വാസം മുട്ടി ചത്തൊടുങ്ങുകയും ചെയ്യുന്നു.
വരൾച്ചയും കാട്ടുതീയും യൂറോപ്പിലുടനീളം വൻതോതിലുള്ള വിളനാശത്തിന് കാരണമാകുന്നുണ്ട്. 2026-ന്റെ തുടക്കം മുതൽ ഇതുവരെ 500,852 ഹെക്ടർ ഭൂമിയാണ് കത്തിനശിച്ചത്; ഇത് ഏകദേശം ട്രിനിഡാഡ് ആൻഡ് ടുബാഗോ എന്ന രാജ്യത്തിന്റെ വിസ്തൃതിക്ക് തുല്യമാണ്.
ECMWF-ലെ ക്ലൈമറ്റ് സ്ട്രാറ്റജിക് ലീഡായ സമന്ത ബർഗസ് പറയുന്നു: "മണ്ണിലെ ഈർപ്പം വറ്റുമ്പോൾ, പ്രകൃതിദത്തമായി തണുപ്പ് ശേഷി നഷ്ടപ്പെടുകയും താപം കൂടുതൽ വേഗത്തിൽ ശേഖരിക്കപ്പെടുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനം എങ്ങനെയാണ് തീവ്രമായ ചൂടിന് കാരണമാകുന്നതെന്നും, ചൂടും വരൾച്ചയും എങ്ങനെയാണ് പരസ്പരം കൂടുതൽ ശക്തിപ്പെടുത്തുന്നതെന്നും വ്യക്തമാക്കുന്ന തെളിവാണിത്."
കാലാവസ്ഥാ വ്യതിയാനം മൂലം താപനില കുത്തനെ ഉയരുമ്പോൾ, സമുദ്രങ്ങൾ കൂടുതൽ താപോർജ്ജം ആഗിരണം ചെയ്യുന്നു. 2025-ൽ സമുദ്രോപരിതലത്തിലെ ചൂടിന്റെ അളവ്, ഓരോ സെക്കൻഡിലും 12 ഹിരോഷിമ ബോംബുകൾ പൊട്ടിത്തെറിക്കുന്നതിന് തുല്യമായിരുന്നു!
സമുദ്രതാപനില ഉയരുമ്പോൾ, വേനൽക്കാലത്ത് സമീപത്തുള്ള കരപ്രദേശങ്ങളെ തണുപ്പിക്കാനുള്ള സമുദ്രത്തിന്റെ ശേഷി നഷ്ടപ്പെടുന്നു. കൂടാതെ, സമുദ്രജലം വേഗത്തിൽ ബാഷ്പീകരിക്കപ്പെടുകയും ഇത് അന്തരീക്ഷത്തിൽ ഈർപ്പം കൂട്ടാനും അപ്രതീക്ഷിതവും ശക്തവുമായ പെരുമഴയ്ക്കും പ്രളയത്തിനും കാരണമാകുകയും ചെയ്യുന്നു.
ഇത്തരം റെക്കോർഡുകൾ രേഖപ്പെടുത്തുന്നതിൽ സർക്കാരുകൾ വളരെ മുൻപന്തിയിലാണ്. എന്നാൽ കാലാവസ്ഥയെ നിയന്ത്രിക്കാനും ചൂടുപിടിക്കുന്ന ലോകത്തിന്റെ ആഘാതങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്ന വനങ്ങൾ, തലാശയങ്ങൾ, സമുദ്രങ്ങൾ എന്നിവ സംരക്ഷിക്കുന്നതിൽ പല രാജ്യങ്ങളും കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്.
Ocean temperatures have once again broken records. After June recorded the highest sea surface temperatures of this century, reports show that July surpassed that mark yet again. The world has just witnessed the warmest July ever recorded for ocean surface temperatures.
The previous record was set in July 2023, when the average sea surface temperature reached 20.89°C. This year’s July temperature was 0.07°C higher than that record.
The figures were released by the Copernicus Climate Change Service (C3S), which operates under the European Commission, based on ERA5 reanalysis data from the European Centre for Medium-Range Weather Forecasts (ECMWF).
The analysis covers ocean regions between 60° South and 60° North latitude, meaning the Arctic and Antarctic polar regions are not included in this global average.