

വയനാട്ടിലെ അതിശക്തമായ ഉരുൾപൊട്ടൽ ദുരന്തത്തിന് രണ്ട് വർഷം പിന്നിടുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും അതിശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം എന്നിവ വ്യാപകമായി തുടരുകയുമാണ്. ഓഗസ്റ്റ് ഒന്നിന് മാത്രം ഉണ്ടായ ദുരന്തങ്ങളിൽ എട്ടുപേരാണ് മരിച്ചത്. നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.
കൂടാതെ അതിതീവ്രവുമായ മഴ, ഇടിമിന്നൽ, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സാഹചര്യം ഗുരുതരമായ സാഹചര്യത്തിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കളക്ടർമാർ അടിയന്തര മുന്നൊരുക്കങ്ങൾ ശക്തമാക്കുകയും ജില്ലാതല രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശിച്ചു. ഞായറാഴ്ചയും കേരളത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കേരളത്തിലെ അതിതീവ്രമഴക്ക് കാരണം
ദക്ഷിണ ഗുജറാത്ത് തീരം മുതൽ കേരളം വരെ നീളുന്ന ഓഫ്‌ഷോർ ട്രഫ്, അറബിക്കടലിന് മുകളിലൂടെ ശക്തമായ തെക്കുപടിഞ്ഞാറൻ കാറ്റ്, പശ്ചിമതീരത്തോട് ചേർന്നുള്ള ശക്തമായ വടക്ക്-തെക്ക് മർദ വ്യത്യാസം എന്നിവ ചേർന്നാണ് നിലവിലെ അതിശക്തമായ മഴയ്ക്ക് കാരണമായതെന്നാണ് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം മേധാവി നീത കെ. ഗോപാൽ പറഞ്ഞു. ഈ കാലാവസ്ഥാ സാഹചര്യങ്ങൾ മൺസൂൺ പ്രവാഹം കൂടുതൽ ശക്തിപ്പെടുത്തുകയും സംസ്ഥാനമൊട്ടാകെ വ്യാപകമായ മഴയ്ക്ക് വഴിവെക്കുകയും ചെയ്തതായി അവർ വ്യക്തമാക്കി.
'ഒന്നോ രണ്ടോ സ്ഥലങ്ങളിൽ മാത്രം പെയ്ത മഴയല്ല ഇത്. കേരളമൊട്ടാകെ വ്യാപകമായി ലഭിച്ച അതിശക്തമായ മഴയാണ്. ശനിയാഴ്ച മഴ രേഖപ്പെടുത്തിയ കേരളത്തിലെ 109 ഐഎംഡി കേന്ദ്രങ്ങളിൽ 53 സ്ഥലങ്ങളിലും 7 സെന്റിമീറ്ററിലധികം മഴ ലഭിച്ചു'. ഇതിൽ ചില കേന്ദ്രങ്ങളിൽ 24 മണിക്കൂറിനിടെ 20.4 സെന്റിമീറ്ററിലധികം മഴ ലഭിച്ചതിനാൽ അത് ഐഎംഡി പറയുന്ന 'അതിതീവ്ര മഴ' വിഭാഗത്തിൽപ്പെട്ടതാണെന്നും അവർ പറഞ്ഞു.
'വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വൻതോതിൽ മഴ ലഭിച്ചതിനാൽ വെള്ളം ഒഴുകിപ്പോകാൻ വേണ്ടത്ര സമയം ലഭിക്കാതിരുന്നതും ഇന്നത്തെ അതിശക്തവും വ്യാപകവുമായ മഴയും ഒരുമിച്ചുണ്ടാക്കിയ പ്രത്യാഘാതമാണ് ഇത്. ഒരൊറ്റ മഴപ്പെയ്ത്ത് മാത്രമല്ല മണ്ണിടിച്ചിലുകൾക്ക് കാരണമായത്'. നീത കെ. ഗോപാൽ വ്യക്തമാക്കി.
എന്താണ് മണ്ണിടിച്ചില്‍
മലയോര മേഖലകളിലെ മണ്ണ്, പാറ, ഭൂഘടന, ചരിവ് എന്നിവയാണ് സാധാരണ മണ്ണിടിച്ചിലിന് കാരണമാകാറ്. മലഞ്ചെരിവിലൂടെ പാറകൾ, വലിയ കല്ലുകൾ, മണ്ണ് അല്ലെങ്കിൽ അവശിഷ്ടങ്ങൾ പെട്ടെന്ന് താഴേക്ക് നീങ്ങുന്ന പ്രതിഭാസമാണ് മണ്ണിടിച്ചിൽ.
മണ്ണിടിച്ചിൽ സാധാരണയായി സംഭവിക്കുന്ന പ്രകൃതി ദുരന്തമാണെങ്കിലും, അത് വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകാറുണ്ട്. മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന് ഭീഷണിയാകുന്നതിനൊപ്പം വീടുകളും മറ്റ് സ്വത്തുക്കളും തകരുന്നു. റോഡുകളും പാലങ്ങളും നശിക്കുകയും ആശയവിനിമയവും വൈദ്യുതി വിതരണവും തടസ്സപ്പെടുകയും ചെയ്യുന്നു.
ഇന്ത്യയിൽ സംഭവിക്കുന്ന മണ്ണിടിച്ചിലുകളിൽ ഭൂരിഭാഗവും അതിശക്തമായ മഴയെ തുടർന്നാണ് ഉണ്ടാകുന്നത്. ഭൂകമ്പം, മഞ്ഞുരുകൽ, വെള്ളപ്പൊക്കം മൂലം മലഞ്ചെരിവുകളുടെ അടിഭാഗം ഒലിച്ചുപോകൽ എന്നിവയും മണ്ണിടിച്ചിലിന് കാരണമാകാം. കൂടാതെ മലയിലെ അമിതമായ ഖനനം, മരം മുറിക്കൽ, നിയന്ത്രണമില്ലാത്ത അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മനുഷ്യ ഇടപെടലുകളും മണ്ണിടിച്ചിലിന്റെ സാധ്യത വർധിപ്പിക്കും.
കേരളത്തിന്‍റെ സവിശേഷ സാഹചര്യം
കേരളത്തിൽ മണ്ണിടിച്ചിലിന് ഏറ്റവും കൂടുതൽ സാധ്യതയുള്ളത് പശ്ചിമഘട്ടത്തോട് ചേർന്ന പ്രദേശങ്ങളിലാണ്. പ്രത്യേകിച്ച് ഇടുക്കി, പത്തനംതിട്ട, കോട്ടയം, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് അപകടസാധ്യത കൂടുതലുള്ളത്. ഈ പ്രദേശങ്ങളിലെ കുത്തനെയുള്ള മലഞ്ചെരിവുകൾ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, മാറിക്കൊണ്ടിരിക്കുന്ന ഭൂവിനിയോഗ രീതി എന്നിവ മണ്ണിടിച്ചിലിന് അനുകൂല സാഹചര്യമുണ്ടാക്കുന്നു. അതിശക്തമായതോ തുടർച്ചയായതോ ആയ മഴ ലഭിക്കുമ്പോൾ വെള്ളം മണ്ണിനുള്ളിലേക്ക് ഇറങ്ങി താഴെയുള്ള പാറയുടെ മുകളിലെത്തുന്നു.
ഇതോടെ മണ്ണും പാറയും തമ്മിലുള്ള ബന്ധം ദുർബലമാകുകയും മലഞ്ചെരിവ് ഇടിഞ്ഞുവീഴാനുള്ള സാധ്യത വർധിക്കുകയും ചെയ്യുമെന്ന് 2024-ലെ വയനാട് മണ്ണിടിച്ചിലിന് പിന്നാലെ കേരള സർവകലാശാലയിലെ ജിയോളജി വിഭാഗം പ്രൊഫസർ കെ.എസ്. സജിൻകുമാർ വിശദീകരിച്ചിരുന്നു. ഇവിടുത്തെ മലഞ്ചെരിവുകളിൽ മുകളിലായി മണ്ണും അതിന് താഴെ ഉറച്ച പാറയുമാണ് ഉള്ളത്. മഴവെള്ളം പാറയുടെ മുകളിലെത്തി മണ്ണിനും പാറയ്ക്കുമിടയിലൂടെ ഒഴുകുമ്പോൾ ഇവ രണ്ടും തമ്മിലുള്ള ബന്ധം ദുർബലമാകുന്നു.
തുടർച്ചയായി പെയ്യുന്ന മഴ മലഞ്ചെരിവുകളിലെ മണ്ണിനെ ക്രമേണ വെള്ളം നിറഞ്ഞ അവസ്ഥയിലാക്കും. അതിന് പിന്നാലെ കുറഞ്ഞ സമയത്തിനുള്ളിൽ അതിശക്തമായ മഴ ലഭിച്ചാൽ വലിയ തോതിൽ വെള്ളം ഒഴുകിയെത്തുകയും മലഞ്ചെരിവിന്റെ ഉറപ്പ് നഷ്ടപ്പെടുകയും ചെയ്യും. ഇതാണ് ഒടുവിൽ മണ്ണ് നീങ്ങാനും മണ്ണിടിച്ചിലിന് കാരണമാകുന്നത്.
മരണസംഖ്യ കൂടുതല്‍ കേരളത്തില്‍
1998 മുതൽ 2022 വരെ ഹിമാലയൻ മേഖലയിലും പശ്ചിമഘട്ടത്തിലും രേഖപ്പെടുത്തിയ മണ്ണിടിച്ചിലുകളെ അടിസ്ഥാനമാക്കി 2023-ൽ ഐഎസ്ആർഒ നാഷണൽ റിമോട്ട് സെൻസിങ് സെന്റർ മണ്ണിടിച്ചിൽ അറ്റ്ലസ് പുറത്തിറക്കിയിരുന്നു. ഈ പഠനമനുസരിച്ച്, ഹിമാലയൻ മേഖലയെ അപേക്ഷിച്ച് പശ്ചിമഘട്ടത്തിൽ മണ്ണിടിച്ചിലുകൾ കുറവായിരുന്നെങ്കിലും, മണ്ണിടിച്ചിലിൽ മരണസംഖ്യയുടെ കാര്യത്തിൽ കേരളത്തിന്റെ പങ്ക് ആശങ്കജനകമായ രീതിയിൽ ഉയർന്നതാണെന്ന് കണ്ടെത്തി.
ഭൂവിനിയോഗത്തിലെ മാറ്റങ്ങളും മനുഷ്യരുടെ ഇടപെടലുകളും പശ്ചിമഘട്ട മേഖലയെ കൂടുതൽ ദുർബലമാക്കിയിട്ടുണ്ട്. ക്വാറി പ്രവർത്തനങ്ങൾ, മലമുറിച്ചുള്ള റോഡുകൾ നിർമാണം, തോട്ടങ്ങളുടെ വ്യാപനം എന്നിവ മലഞ്ചെരിവുകളുടെ സ്വാഭാവിക ഉറപ്പും വെള്ളം ഒഴുകുന്ന സ്വാഭാവിക വഴികളും മാറ്റിമറിച്ച് മണ്ണിടിച്ചിലിനുള്ള സാധ്യത വർധിപ്പിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മണ്ണിടിച്ചില്‍ കൂടുതലും തോട്ടം മേഖലകള്‍ക്ക് സമീപം
കേരളത്തിൽ നടക്കുന്ന മിക്ക മണ്ണിടിച്ചിലുകളും തോട്ടമേഖലകൾക്ക് സമീപമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്ഫെറിക് റഡാർ റിസർച്ച് ഡയറക്ടർ എസ്. അഭിലാഷിന്റെ അഭിപ്രായത്തിൽ, തദ്ദേശീയമായ വലിയ മരങ്ങൾ വെട്ടിമാറ്റി ചായ, കാപ്പി പോലുള്ള ആഴം കുറഞ്ഞ വേരുകളുള്ള തോട്ടവിളകൾ വ്യാപകമായി കൃഷി ചെയ്യുന്നതും മണ്ണിടിച്ചിലിന് പ്രധാന കാരണങ്ങളിലൊന്നാണ്. വലിയ മരങ്ങളുടെ വേരുകളാണ് മണ്ണിനെ പാറയോട് ഉറപ്പിച്ച് നിർത്തുന്നത്.
ഇവ ഇല്ലാതാകുമ്പോൾ മലഞ്ചെരിവുകളുടെ സ്ഥിരത കുറയുകയും മണ്ണിടിച്ചിലിന് സാധ്യത വർധിക്കുകയും ചെയ്യുന്നു. പശ്ചിമഘട്ടത്തിലെ വികസന പ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് വർഷങ്ങളായി ആശങ്ക ഉയരുന്നുണ്ട്. 2011-ൽ മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി, പരിസ്ഥിതി ദുർബല മേഖലകളിൽ ഖനനം, ക്വാറി പ്രവർത്തനങ്ങൾ, മലിനീകരണ വ്യവസായങ്ങൾ, വൻ നിർമ്മാണ പദ്ധതികൾ എന്നിവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ശുപാർശ ചെയ്തിരുന്നു.
എന്നാൽ ഈ റിപ്പോർട്ടിനെതിരെ നിരവധി സംസ്ഥാനങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന്, കെ. കസ്തൂരിരംഗൻ അധ്യക്ഷനായ മറ്റൊരു ഉന്നതതല സമിതിയെ നിയോഗിച്ചു. ഗാഡ്ഗിൽ സമിതിയേക്കാൾ ചെറിയ പരിസ്ഥിതി ദുർബല മേഖലയും താരതമ്യേന ഇളവുള്ള നിയന്ത്രണങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു കസ്തൂരിരംഗൻ സമിതിയുടെ ശുപാർശകൾ. അതിന് ശേഷം കേരളത്തിൽ ആവർത്തിച്ച് ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തങ്ങൾ, പശ്ചിമഘട്ടത്തിലെ വികസനവും പരിസ്ഥിതി സംരക്ഷണവും തമ്മിൽ എങ്ങനെ സന്തുലിതാവസ്ഥ പാലിക്കണമെന്ന ചർച്ച വീണ്ടും ശക്തമാക്കുകയാണ്.
Two years have passed since the devastating Wayanad landslides, one of Kerala's worst natural disasters. Once again, several parts of the state are witnessing widespread landslides, mudslides and flooding following exceptionally heavy rainfall. On August 1 alone, eight people lost their lives in rain-related incidents, while several others are reported missing.
The India Meteorological Department (IMD) has also warned of extremely heavy rainfall, thunderstorms and strong winds across the state. Red alerts have been issued for the districts of Idukki, Kottayam, Pathanamthitta, Thrissur, Malappuram, Kozhikode, Wayanad, Kannur and Kasaragod.
In view of the worsening situation, Chief Minister V.D. Satheesan has directed the district collectors of Idukki, Kottayam and Pathanamthitta to intensify emergency preparedness and coordinate rescue operations at the district level. The IMD has further warned that isolated parts of Kerala are likely to experience strong winds with speeds of 40–50 kmph on Sunday.