പശ്ചിമേഷ്യന്‍ സംഘര്‍ഷം: പ്രവാസലോകത്ത് ആശങ്ക, ലക്ഷക്കണക്കിന് പേർക്ക് തൊഴില്‍ നഷ്ടമായേക്കുമെന്ന് മുന്നറിയിപ്പ്

പ്രവാസി വരുമാനത്തിലും തിരിച്ചടി ഉണ്ടാകാമെന്ന് ഐ.എല്‍.ഒ മുന്നറിയിപ്പ്
പശ്ചിമേഷ്യന്‍ സംഘര്‍ഷം: പ്രവാസലോകത്ത് ആശങ്ക, ലക്ഷക്കണക്കിന് പേർക്ക് തൊഴില്‍ നഷ്ടമായേക്കുമെന്ന് മുന്നറിയിപ്പ്
Published on

പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധസാഹചര്യങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ മേഖലയെ ഗൗരവമായി ബാധിക്കാമെന്ന് ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര തൊഴില്‍ സംഘടനയായ ഐ.എല്‍.ഒയുടെ മുന്നറിയിപ്പ്. മേഖലയിലെ സംഘര്‍ഷം ദീര്‍ഘകാലം തുടരുകയാണെങ്കില്‍ ലക്ഷക്കണക്കിന് പ്രവാസി തൊഴിലാളികളുടെ ജോലി, വരുമാനം, കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷ എന്നിവയ്ക്ക് തിരിച്ചടിയാകാമെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവിലും വലിയ കുറവ് രേഖപ്പെടാന്‍ സാധ്യതയുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

നിര്‍മാണം, ഗതാഗതം, സേവന മേഖലകള്‍ക്ക് തിരിച്ചടി സാധ്യത

ഐ.എല്‍.ഒയുടെ റിപ്പോര്‍ട്ട് പ്രകാരം, പശ്ചിമേഷ്യയിലെ അസ്ഥിരത നീണ്ടുനില്‍ക്കുന്നത് ഗള്‍ഫ് മേഖലയിലെ നിര്‍മാണം, ഗതാഗതം, വ്യാപാരം, സേവന മേഖലകള്‍ എന്നിവയെ നേരിട്ട് ബാധിച്ചേക്കും. ഇന്ത്യ ഉള്‍പ്പെടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വലിയൊരു പ്രവാസി വിഭാഗം ഈ മേഖലകളിലാണ് ജോലി ചെയ്യുന്നത്. അതിനാല്‍ തൊഴില്‍ അവസരങ്ങളിലെ കുറവും സാമ്പത്തിക അനിശ്ചിതത്വവും ആദ്യം ബാധിക്കുക വിദേശ തൊഴിലാളികളെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.

പശ്ചിമേഷ്യന്‍ സംഘര്‍ഷം: പ്രവാസലോകത്ത് ആശങ്ക, ലക്ഷക്കണക്കിന് പേർക്ക് തൊഴില്‍ നഷ്ടമായേക്കുമെന്ന് മുന്നറിയിപ്പ്
പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി ഖത്തർ; സാമ്പത്തികമായും സമാധാനപരമായും രാജ്യം തിരിച്ചുവരവിന്റെ പാതയിൽ

എണ്ണവില വര്‍ധന കമ്പനികളുടെ ചെലവ് കൂട്ടും

എണ്ണവിലയിലെ വര്‍ധന, ചരക്കുനീക്കത്തിലെ തടസ്സങ്ങള്‍, ആഗോള വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവ കമ്പനികളുടെ പ്രവര്‍ത്തനച്ചെലവ് വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി പുതിയ നിയമനങ്ങള്‍ കുറയാനും ചില മേഖലകളില്‍ തൊഴിലവസരങ്ങള്‍ ചുരുങ്ങാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നിലവിലെ സാഹചര്യങ്ങള്‍ തുടര്‍ന്നാല്‍ ഈ വര്‍ഷവും 2027 വരെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോടിക്കണക്കിന് ആളുകളുടെ വരുമാനത്തെ അത് ബാധിച്ചേക്കാമെന്നും ഐ.എല്‍.ഒ ചൂണ്ടിക്കാട്ടുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം: പ്രവാസലോകത്ത് ആശങ്ക, ലക്ഷക്കണക്കിന് പേർക്ക് തൊഴില്‍ നഷ്ടമായേക്കുമെന്ന് മുന്നറിയിപ്പ്
സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തി ഇന്ത്യയും സൗദിയും; ധാരണാപത്രത്തിന് അംഗീകാരം

പ്രവാസികള്‍ നാട്ടിലേക്ക് പണം അയക്കുന്നത് കുറയും

ഗള്‍ഫ് രാജ്യങ്ങള്‍ വിദേശ തൊഴിലാളികളിലുള്ള ആശ്രയം കുറയ്ക്കുന്ന നടപടികളിലേക്ക് നീങ്ങുകയാണെങ്കില്‍ ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയിലും അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണമാണ് ഈ രാജ്യങ്ങളിലെ നിരവധി കുടുംബങ്ങളുടെ പ്രധാന വരുമാനം. അതിനാല്‍ തൊഴില്‍ മേഖലയിലെ പ്രതിസന്ധി നേരിട്ട് കുടുംബങ്ങളുടെ ജീവിതച്ചെലവിനെയും ബാധിക്കാനിടയുണ്ട്.

കോവിഡ് കാലത്തേതിന് സമാനമായ സാമ്പത്തിക ആഘാതത്തിന് സാധ്യത

കോവിഡ് കാലത്ത് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് സമാനമായ ആഘാതം നിലവിലെ സാഹചര്യം സൃഷ്ടിക്കാനിടയുണ്ടെന്നും ഐ.എല്‍.ഒ വിലയിരുത്തുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷം ദീര്‍ഘകാലം തുടരുന്ന സാഹചര്യത്തില്‍ അതിന്റെ ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വരിക പ്രവാസി തൊഴിലാളികളായിരിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

English Summary: The ILO warns that prolonged conflict in West Asia could severely impact Gulf job sectors, affecting millions of migrant workers, remittances, and the economies of countries like India, Bangladesh, and Nepal.

Madism Digital
madismdigital.com