നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് 36 ദിവസം നീണ്ടുനിന്ന ശക്തമായ വിദ്യാർഥി പ്രക്ഷോഭത്തിനൊടുവിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ശനിയാഴ്ച രാജിവെച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ രാജി ഒഴിവാക്കാൻ കേന്ദ്ര സർക്കാർ അവസാന നിമിഷം വരെ ശ്രമിച്ചിരുന്നതായി റിപ്പോർട്ട്. പ്രധാനിനെ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് മാറ്റി പകരം മറ്റൊരു വകുപ്പ് നൽകി കാബിനറ്റിൽ നിലനിർത്താമെന്ന ഒത്തുതീർപ്പ് വ്യവസ്ഥയാണ് സർക്കാർ മുന്നോട്ടുവെച്ചത്. എന്നാൽ സമരത്തിന് നേതൃത്വം നൽകിയ കോക്രോച്ച് ജനതാ പാർട്ടി എന്ന വിദ്യാർഥി സംഘടന ഈ നിർദ്ദേശം തള്ളിക്കളഞ്ഞതിനെ തുടർന്നാണ് ഒടുവിൽ മന്ത്രിയുടെ രാജിയിലേക്ക് കാര്യങ്ങൾ എത്തിയത്.
സർക്കാരിനെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദയും ജിതേന്ദ്ര സിങ്ങുമായിരുന്നു വിദ്യാർഥി നേതാക്കളുമായി ചർച്ച നടത്തിയത്. ധർമേന്ദ്ര പ്രധാനെ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് മാറ്റി പുതിയൊരു മന്ത്രിയെ നിയമിക്കാമെന്നും വിദ്യാർഥികളുടെ മറ്റ് ആവശ്യങ്ങൾ അംഗീകരിക്കാമെന്നും ഇവർ സിജെപിയെ അറിയിച്ചിരുന്നുതായി ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ധർമേന്ദ്ര പ്രധാനിനെ കാബിനറ്റ് മന്ത്രിയായി തുടരാൻ അനുവദിച്ചുകൊണ്ട് സമരം അവസാനിപ്പിക്കണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം.
എന്നാൽ സർക്കാരിന്റെ ഈ ഒത്തുതീർപ്പ് വ്യവസ്ഥ സിജെപി അംഗീകരിച്ചില്ല. മന്ത്രിസഭയിൽ മാറ്റങ്ങൾ വരുത്തുന്നത് പ്രധാനമന്ത്രിയുടെ അധികാരമാണെന്നും, എന്നാൽ ധർമേന്ദ്ര പ്രധാൻ മന്ത്രിസഭയിൽ തുടരുന്നത് തങ്ങൾക്ക് സ്വീകാര്യമല്ലെന്നും വിദ്യാർഥി പ്രതിനിധികൾ വ്യക്തമാക്കി. ധർമേന്ദ്ര പ്രധാൻ രാജിവെക്കുക തന്നെ വേണമെന്ന ഒറ്റ നിലപാടിൽ വിദ്യാർഥികൾ ഉറച്ചുനിൽക്കുകയായിരുന്നു.
അതേസമയം, സിജെപി മുന്നോട്ടുവെച്ച മറ്റ് രണ്ട് പ്രധാന ആവശ്യങ്ങൾ സർക്കാർ നേരത്തെ തന്നെ അംഗീകരിച്ചിരുന്നതായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നീറ്റ് പരീക്ഷാ റദ്ദാക്കലിനെയും തുടർന്നുണ്ടായ പ്രതിസന്ധികളെയും തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിരുന്നു. സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. (പൊതുമുതൽ നശിപ്പിച്ച ഗുരുതരമായ കേസുകൾ ഒഴികെ). ഈ ആവശ്യങ്ങൾ അംഗീകരിച്ചതിനാൽ തന്നെ, വകുപ്പ് മാറ്റമെന്ന നിർദ്ദേശത്തോട് വിദ്യാർഥികൾ വഴങ്ങുമെന്ന് സർക്കാർ പ്രതീക്ഷിച്ചിരുന്നു.
എന്നാൽ, സർക്കാരും വിദ്യാർഥി പ്രതിനിധികളും തമ്മിലുള്ള ആശയവിനിമയത്തിൽ വന്ന വലിയ ഇടവേളകൾ പ്രതിസന്ധി രൂക്ഷമാക്കി. വിദ്യാർഥികൾ തങ്ങളുടെ ആവശ്യത്തിൽ ഉറച്ചുനിൽക്കുകയും രാജ്യവ്യാപകമായി ജനകീയ സമ്മർദ്ദം വർധിക്കുകയും ചെയ്തതോടെ സർക്കാരിന് വഴങ്ങേണ്ടി വന്നു. നിരവധി തവണ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ പ്രധാനമന്ത്രിക്ക് ധർമേന്ദ്ര പ്രധാൻ ഔദ്യോഗികമായി രാജി സമർപ്പിക്കുകയായിരുന്നു.
മന്ത്രിയുടെ രാജി പ്രഖ്യാപനം വന്നതിന് പിന്നാലെ തലസ്ഥാനത്ത് 36 ദിവസമായി നടന്നുവന്നിരുന്ന പ്രക്ഷോഭം സിജെപി ഔദ്യോഗികമായി അവസാനിപ്പിക്കുകയും ചെയ്തു. ധർമേന്ദ്ര പ്രധാനിന് പകരം പ്രൾഹാദ് ജോഷിയെയാണ് പുതിയ വിദ്യാഭ്യാസ മന്ത്രിയായി കേന്ദ്രം നിയമിച്ചിരിക്കുന്നത്. പുതിയ തലമുറയുടെയും രാജ്യത്തെ വിദ്യാർഥികളുടെയും വലിയ വിജയമായാണ് ഈ രാജിയെ രാഷ്ട്രീയ നിരീക്ഷകരും പ്രതിപക്ഷവും വിലയിരുത്തുന്നത്.
Before Dharmendra Pradhan's resignation, senior Union Ministers J.P. Nadda and Jitendra Singh held discussions with student leaders. The government offered to remove Pradhan from the Ministry of Education and shift him to a different portfolio, allowing him to remain in the Union Cabinet, in exchange for calling off the protests. The CJP rejected the compromise formula, insisting that portfolio changes were the Prime Minister's prerogative, but maintaining that Pradhan could not remain in the Cabinet. They stood firm on their demand that he must resign completely.