ആര്‍എസ്എസിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി; ധര്‍മേന്ദ്ര പ്രധാനിന്റെ പടിയിറക്കം നല്‍കുന്ന സൂചനകള്‍

ശാസ്ത്രീയമായ കാഴ്ചപ്പാടുകള്‍ക്കും സ്വതന്ത്ര ചിന്തകള്‍ക്കും പകരം പ്രത്യയശാസ്ത്രപരമായ മുന്‍ഗണനകള്‍ വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു.
ആര്‍എസ്എസിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി; ധര്‍മേന്ദ്ര പ്രധാനിന്റെ പടിയിറക്കം നല്‍കുന്ന സൂചനകള്‍
Published on

സ്വതന്ത്ര ഇന്ത്യയുടെ തുടക്കം മുതല്‍ തന്നെ വിദ്യാഭ്യാസ മേഖലയില്‍ പൂര്‍ണമായ നിയന്ത്രണം സ്ഥാപിക്കുകയെന്നത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുഖ്യ അജണ്ടകളില്‍ ഒന്നായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായി മൗലാന അബുല്‍ കലാം ആസാദ് ചുമതലയേറ്റതു മുതല്‍ ആര്‍എസ്എസില്‍ ഇതുമായി ബന്ധപ്പെട്ട കടുത്ത അതൃപ്തി നിലനിന്നിരുന്നു.

1967ലെ സംയുക്ത വിധായക് ദല്‍ (സന്‍വിദ്) സര്‍ക്കാരുകളിലൂടെ ജനസംഘം ആദ്യമായി അധികാരത്തില്‍ പങ്കാളിയായപ്പോള്‍ പോലും വിദ്യാഭ്യാസ വകുപ്പിനാണ് അവര്‍ മുന്‍ഗണന നല്‍കിയത്. രാജ്യത്തെ പാഠ്യപദ്ധതികളിലൂടെയും സിലബസുകളിലൂടെയും തങ്ങളുടെ പ്രത്യയശാസ്ത്രം കുട്ടികളിലേക്ക് എത്തിക്കുകയെന്നതാണ് ഇതിനുപിന്നിലെ പ്രധാന ലക്ഷ്യം. 2002ല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ആദ്യ എന്‍ ഡി എ സര്‍ക്കാരില്‍ മുരളി മനോഹര്‍ ജോഷി വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴും സമാനമായ രീതിയിലുള്ള പാഠ്യപദ്ധതി പരിഷ്‌കരണ ശ്രമങ്ങള്‍ വലിയ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു.

ധര്‍മേന്ദ്ര പ്രധാനിന്റെ പങ്ക് ആര്‍എസ്എസിന് എന്തുമാത്രം നിര്‍ണായകമായിരുന്നു?

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണകാലത്ത് ഈ അജണ്ട നടപ്പിലാക്കുന്നതില്‍ നിര്‍ണയക പങ്കുവഹിച്ച വ്യക്തിയായിരുന്നു ധര്‍മേന്ദ്ര പ്രധാന്‍. ബിജെപിയിലെ പ്രധാന ഒബിസി മുഖങ്ങളിലൊരാളും ബിഹാര്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാവുമായ പ്രധാന്‍, സംഘപരിവാറിന് ഏറെ പ്രിയപ്പെട്ടവനായിരുന്നു. ഒഡിഷയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം, മോദി മന്ത്രിസഭയിലെ ഏറ്റവും കാലം വിദ്യാഭ്യാസ മന്ത്രിയായിരുന്ന വ്യക്തി കൂടിയാണ്.

ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രപരമായ താല്‍പ്പര്യങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ പൂര്‍ണമായും ആശ്രയിച്ചിരുന്നത് അദ്ദേഹത്തെയാണ്. എന്നാല്‍ രാജ്യത്തുടനീളം വലിയ പ്രക്ഷോഭങ്ങള്‍ക്കു വഴിവെച്ച പുതിയ വിദ്യാഭ്യാസ നയങ്ങളുടെയും തുടര്‍ച്ചയായ പരീക്ഷാ തകര്‍ച്ചകളുടെയും പശ്ചാത്തലത്തില്‍ അദ്ദേഹത്തിനു പടിയിറങ്ങേണ്ടിവന്നത് ആര്‍എസ്എസിന്റെ ദീര്‍ഘകാല പദ്ധതികള്‍ക്കു കനത്ത തിരിച്ചടിയായിരിക്കുകയാണ്.

ആര്‍എസ്എസിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി; ധര്‍മേന്ദ്ര പ്രധാനിന്റെ പടിയിറക്കം നല്‍കുന്ന സൂചനകള്‍
'സമാധാനപരമായ പ്രക്ഷോഭങ്ങൾക്ക് ലാത്തിയുടെ ആവശ്യമില്ല': പൊലീസ് ക്രൂരതയ്ക്ക് സുപ്രീം കോടതിയുടെ മറുപടി
യുവതലമുറ ഹിന്ദുത്വ പ്രത്യയശാസ്ത്രങ്ങളുടെ അടിച്ചേല്‍പ്പിക്കലുകളെയും ചരിത്രപരമായ തെറ്റായ വ്യാഖ്യാനങ്ങളെയും ചോദ്യം ചെയ്യുന്ന ഒരു കാലഘട്ടമാണിത്. ഈ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മേഖലയിലെ ആര്‍ എസ് എസിന്റെ ദീര്‍ഘകാല സ്വപ്നങ്ങളും പദ്ധതികളുമാണു വലിയ പ്രതിസന്ധിയിലായിരിക്കുന്നത്.

ദേശീയ വിദ്യാഭ്യാസ നയവും സംസ്ഥാനങ്ങളുടെ അധികാരങ്ങളും

മോദി സര്‍ക്കാരിന്റെ കീഴില്‍ നടപ്പിലാക്കിയ ദേശീയ വിദ്യാഭ്യാസ നയം (NEP 2020) സംസ്ഥാനങ്ങളുടെ അധികാരങ്ങളെ പൂര്‍ണ്ണമായും കാറ്റില്‍പ്പറത്തുന്നതായിരുന്നു. തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളെ വരുതിയിലാക്കാന്‍ കേന്ദ്ര ഫണ്ടുകള്‍ നിഷേധിക്കുന്ന രീതിയാണു പ്രധാന്റെ മന്ത്രാലയം സ്വീകരിച്ചത്. സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ആര്‍ എസ് എസ് അനുകൂലികളെ മാത്രം കുത്തിനിറയ്ക്കുന്ന നയവും വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടു. ശാസ്ത്രീയമായ കാഴ്ചപ്പാടുകള്‍ക്കും സ്വതന്ത്ര ചിന്തകള്‍ക്കും പകരം പ്രത്യയശാസ്ത്രപരമായ മുന്‍ഗണനകള്‍ വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു. ഒപ്പം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പുകളുടെ വിഹിതം ഘട്ടംഘട്ടമായി വെട്ടിക്കുറയ്ക്കുന്ന സ്ഥിതിയും ഉണ്ടായി. ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്ന ഇന്‍സ്പയര്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി പോലും പുതുക്കാതിരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഈ നയങ്ങളുടെ ഭാഗമാണ്.

പൊതുമേഖലാ വിദ്യാഭ്യാസത്തിന്റെ തകര്‍ച്ചയും തൊഴിലില്ലായ്മയും

ദേശീയതലത്തിലുള്ള ഈ മാറ്റങ്ങള്‍ പൊതുമേഖലാ വിദ്യാഭ്യാസത്തിന്റെ തകര്‍ച്ചയ്ക്കും കാരണമായി. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ വിദ്യാഭ്യാസ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം കുത്തനെ കുറഞ്ഞു. 2013-14 കാലഘട്ടത്തില്‍ മൊത്തം ബജറ്റിന്റെ 4.6 ശതമാനത്തോളം ഉണ്ടായിരുന്ന വിദ്യാഭ്യാസ വിഹിതം പിന്നീട് പകുതിയോളമായി കുറയുന്ന കാഴ്ചയാണ് കണ്ടത്. ഇതിനിടയിലാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ നേതൃത്വത്തിലുള്ള പ്രവേശന പരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയും മറ്റു ക്രമക്കേടുകളും ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കിയത്. വര്‍ഷങ്ങളായി കൃത്യമായ രീതിയില്‍ നിയമനങ്ങള്‍ നടക്കാത്തതും പരമ്പരാഗതമായ സുരക്ഷിത തൊഴില്‍ സ്വപ്നങ്ങളെ തകര്‍ത്ത് അഗ്‌നിവീര്‍ പദ്ധതി നടപ്പിലാക്കിയതും യുവജനങ്ങളുടെ ഇടയില്‍ കടുത്ത അമര്‍ഷത്തിന് കാരണമായി.

ആര്‍എസ്എസിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി; ധര്‍മേന്ദ്ര പ്രധാനിന്റെ പടിയിറക്കം നല്‍കുന്ന സൂചനകള്‍
10 കോടി വരെ പിഴയും തടവും: പരീക്ഷാതട്ടിപ്പിന് തടയിടാൻ കേന്ദ്രം, എന്താണ് പൊതുപരീക്ഷാ ഭേദഗതി ബിൽ?

രാജി നല്‍കുന്ന സൂചനകളും ആര്‍ എസ് എസിന്റെ ഭാവിപ്രതിസന്ധികളും

ധര്‍മേന്ദ്ര പ്രധാനിന്റെ രാജിയിലൂടെ സര്‍ക്കാരിന്റെ ജനപ്രീതി ചോര്‍ന്നുപോകുന്നതു തടയാന്‍ ബി ജെ പിക്കു കഴിഞ്ഞേക്കാം. എന്നാല്‍ ഇത് ആര്‍എസ്എസിനെ സംബന്ധിച്ചിടത്തോളം വലിയൊരു ആശയക്കുഴപ്പത്തിലേക്കു തള്ളിവിട്ടിരിക്കുകയാണ്. യുവതലമുറ ഹിന്ദുത്വ പ്രത്യയശാസ്ത്രങ്ങളുടെ അടിച്ചേല്‍പ്പിക്കലുകളെയും ചരിത്രപരമായ തെറ്റായ വ്യാഖ്യാനങ്ങളെയും ചോദ്യം ചെയ്യുന്ന ഒരു കാലഘട്ടമാണിത്. ഈ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മേഖലയിലെ ആര്‍ എസ് എസിന്റെ ദീര്‍ഘകാല സ്വപ്നങ്ങളും പദ്ധതികളുമാണു വലിയ പ്രതിസന്ധിയിലായിരിക്കുന്നത്. ഒരു മന്ത്രിയുടെ രാജിയിലൂടെ രൂപംകൊണ്ട പുതിയ യുവജന മുന്നേറ്റം വെറും പരിഷ്‌കാരങ്ങളില്‍ ഒതുങ്ങില്ലെന്നും ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ തന്നെ സമൂലമായ മാറ്റങ്ങള്‍ ആവശ്യപ്പെടുമെന്നുമാണ് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.

Summary

Dharmendra Pradhan, the longest-serving Education Minister in the Modi cabinet and a prominent BJP leader, played a pivotal role in implementing the RSS's ideological agenda in India's education sector. However, his recent resignation—triggered by widespread protests over new educational policies and severe examination failures—marks a significant setback for the RSS's long-term educational plans. The Modi government heavily relied on Pradhan to execute the RSS’s ideological interests without compromise. Under his tenure, university Vice-Chancellor appointments were allegedly filled with RSS sympathizers, prioritizing ideology over scientific and independent thinking.

Madism Digital
madismdigital.com