ആശയങ്ങളെ ഭയക്കുന്ന ഭരണകൂടം; സ്‌കൂളുകളിൽ പുസ്തക സെൻസർഷിപ്പുമായി കശ്മീർ വിദ്യാഭ്യാസ വകുപ്പ്

വിഘടനവാദത്തെ അനുകൂലിക്കുന്ന പരാമർശങ്ങളുണ്ട് എന്നാരോപിച്ച് ബിജെപി അടുത്തിടെ നടത്തിയ പ്രതിഷേധങ്ങളെ തുടർന്നാണ് പുതിയ ഉത്തരവ്.
ആശയങ്ങളെ ഭയക്കുന്ന ഭരണകൂടം; സ്‌കൂളുകളിൽ പുസ്തക സെൻസർഷിപ്പുമായി കശ്മീർ വിദ്യാഭ്യാസ വകുപ്പ്
Published on

ജമ്മു കശ്മീരിലെ സർക്കാർ, സ്വകാര്യ സ്കൂളുകളിലെയും കോച്ചിങ് സെന്ററുകളിലെയും ലൈബ്രറികളിലുള്ള എല്ലാ പുസ്തകങ്ങളും അടിയന്തരമായി പരിശോധിക്കാൻ നിർദേശം. ലൈബ്രറികളിലും ക്ലാസ് മുറികളിലും സ്റ്റാഫ് റൂമുകളിലും ഓഫീസുകളിലുമുള്ള പുസ്തകങ്ങളിൽ "ആക്ഷേപകരമോ അനുചിതമോ" ആയ ഉള്ളടക്കം ഉണ്ടോ എന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് സ്കൂൾ മേധാവികൾക്ക് നിർദേശം നൽകിയിരിക്കുന്നത്.

ദേശീയ താല്പര്യങ്ങൾക്ക് വിരുദ്ധമായതോ', 'മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതോ' ആയ ഉള്ളടക്കങ്ങൾ കണ്ടെത്തുക എന്നതാണ് ജമ്മു കശ്മീർ വിദ്യാഭ്യാസ വകുപ്പിന്റെ (DSEK & DSEJ) ഈ ഉത്തരവിന്റെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും, ഇത് അക്കാദമിക സ്വാതന്ത്ര്യത്തിന്മേലുള്ള കടുത്ത കടന്നുകയറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

സ്കൂളുകൾക്ക് 'സമഗ്ര ശിക്ഷാ' (Samagra Shiksha) പദ്ധതി പ്രകാരം നൽകിയ രണ്ട് പുസ്തകങ്ങളിൽ വിഘടനവാദ നേതാക്കളെ മഹത്വവൽക്കരിക്കുന്ന പരാമർശങ്ങളുണ്ടെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധിച്ചതിന് പിന്നാലെയാണ് ഈ പുതിയ ഉത്തരവ് പുറത്തുവന്നത്. ഈ പുസ്തകങ്ങൾ സർക്കാർ ഉടൻ പിൻവലിക്കുകയും, പ്രസാധകർക്കെതിരെ യുഎപിഎ ചുമത്തി കേസെടുക്കുകയും ചെയ്തു. കൂടാതെ വിദ്യാഭ്യാസ വകുപ്പിലെ 8 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ലൈബ്രറികൾ, ക്ലാസ് മുറികൾ, സ്റ്റാഫ് റൂമുകൾ എന്നിവിടങ്ങളിലെ പഴയതും പുതിയതുമായ മുഴുവൻ പുസ്തകങ്ങളും അരിച്ചുപെറുക്കാൻ നിർദേശം നൽകിയിരിക്കുന്നത്.

ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതോ, വിദ്യാർഥികൾക്ക് അനുയോജ്യമല്ലാത്തതോ, നിലവിലെ നിയമങ്ങൾക്കും 'ദേശീയ താല്പര്യങ്ങൾക്കും' വിരുദ്ധമായതോ ആയ യാതൊരുവിധ ആക്ഷേപകരമായ ഉള്ളടക്കങ്ങളും ഈ പുസ്തകങ്ങളിൽ ഇല്ലെന്ന് ഉറപ്പുവരുത്തുകയാണ് ഈ നീക്കത്തിന്റെ പ്രഖ്യാപിത ലക്ഷ്യം
ആശയങ്ങളെ ഭയക്കുന്ന ഭരണകൂടം; സ്‌കൂളുകളിൽ പുസ്തക സെൻസർഷിപ്പുമായി കശ്മീർ വിദ്യാഭ്യാസ വകുപ്പ്
സ്ത്രീധന മരണങ്ങളിൽ വർധന, പെട്ടെന്നു കെടുന്ന ജനരോഷം; പൊതുസമൂഹത്തിന്റെ നിശ്ശബ്ദതയ്ക്കു പിന്നിലെന്ത്?

2025 ഓഗസ്റ്റിൽ അരുന്ധതി റോയ്, എ ജി നൂറാനി തുടങ്ങിയ പ്രമുഖരുടെ 25-ഓളം പുസ്തകങ്ങൾ വിഘടനവാദം പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് ജമ്മു കശ്മീർ ആഭ്യന്തര വകുപ്പ് നിരോധിച്ചിരുന്നു. ഈ മുൻകാല നടപടികളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ പുസ്തക വേട്ടയേയും കാണേണ്ടത്.

എന്നാൽ സർക്കാരിന്റെ പുതിയ ഉത്തരവിനെതിരെ രാഷ്ട്രീയവും അക്കാദമികവുമായ വിമർശനങ്ങൾ ശക്തമാകുകയാണ്. ആക്ഷേപകരമായ ഉള്ളടക്കം എന്നതിന് വ്യക്തമായ നിർവചനം നൽകാതെയാണ് പരിശോധനയ്ക്ക് ഉത്തരവിട്ടിരിക്കുന്നതെന്നും, ഇത് അധ്യാപകരിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. വിവാദപരമായ ചരിത്രപരമായോ രാഷ്ട്രീയപരമായോ വിഷയങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങൾ പോലും ഉദ്യോഗസ്ഥരുടെ വ്യാഖ്യാനത്തിന് വിധേയമായി നീക്കം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്കയും ഉയരുന്നുണ്ട്.

കശ്മീർ സ്‌കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ പരിധിയിൽ വരുന്ന സർക്കാർ സ്‌കൂളുകൾ, അംഗീകൃത സ്വകാര്യ സ്‌കൂളുകൾ, കോച്ചിങ് സെന്ററുകൾ എന്നിവയുടെ മേധാവികൾ (HOIs) തങ്ങളുടെ സ്ഥാപനങ്ങളിലെ മുഴുവൻ പുസ്തകങ്ങളും അടിയന്തരമായി സമഗ്ര പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ജൂലൈ ആറിന് പുറത്തിറങ്ങിയ പുതിയ ഉത്തരവിലെ നിർദേശം. സ്‌കൂൾ ലൈബ്രറികൾക്ക് പുറമെ ഓഫീസുകൾ, ക്ലാസ് മുറികൾ, അധ്യാപകരുടെ സ്റ്റാഫ് റൂമുകൾ എന്നിവിടങ്ങളിലെ പഴയതും പുതിയതുമായി ശേഖരിച്ച എല്ലാ പുസ്തകങ്ങളും ഈ പരിശോധനയുടെ പരിധിയിൽ വരും.

ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതോ, വിദ്യാർഥികൾക്ക് അനുയോജ്യമല്ലാത്തതോ, നിലവിലെ നിയമങ്ങൾക്കും 'ദേശീയ താല്പര്യങ്ങൾക്കും' വിരുദ്ധമായതോ ആയ യാതൊരുവിധ ആക്ഷേപകരമായ ഉള്ളടക്കങ്ങളും ഈ പുസ്തകങ്ങളിൽ ഇല്ലെന്ന് ഉറപ്പുവരുത്തുകയാണ് ഈ നീക്കത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. വിദ്യാഭ്യാസ മൂല്യങ്ങളെയും വ്യവസ്ഥാപിത ചട്ടങ്ങളെയും ഹനിക്കുന്ന പുസ്തകങ്ങൾ കണ്ടെത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

ആശയങ്ങളെ ഭയക്കുന്ന ഭരണകൂടം; സ്‌കൂളുകളിൽ പുസ്തക സെൻസർഷിപ്പുമായി കശ്മീർ വിദ്യാഭ്യാസ വകുപ്പ്
'രണ്ട് കുട്ടികള്‍' എന്ന നയം പരാജയപ്പെട്ടോ? ഇന്ത്യയുടെ ജനസംഖ്യാ കണക്കുകള്‍ നല്‍കുന്ന മുന്നറിയിപ്പ് ഇതാണ്!

കശ്മീർ ഡിവിഷനിലെ 10,787 സർക്കാർ സ്കൂളുകളെയും 2,386 അംഗീകൃത സ്വകാര്യ സ്കൂളുകളെയും ബാധിക്കുന്നതാണ് ഈ പുതിയ പുസ്തക പരിശോധനാ ഉത്തരവ്. ഇത്രയും വലിയൊരു വിദ്യാഭ്യാസ ശൃംഖലയിൽ ഒരേസമയം നടക്കുന്ന ഈ നീക്കം കേവലം ചില വിവാദ പുസ്തകങ്ങൾ ഒഴിവാക്കാനുള്ള ശ്രമമല്ലെന്നും, മറിച്ച് സംസ്ഥാനത്തൊട്ടാകെ വ്യവസ്ഥാപിതമായി നടപ്പിലാക്കുന്ന ഒരു സെൻസർഷിപ്പ് പദ്ധതിയാണെന്നും ഇതിലെ കണക്കുകൾ വ്യക്തമാക്കുന്നു.

ഈ നടപടിക്കെതിരെ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസിൽ നിന്നുൾപ്പെടെ ശക്തമായ രാഷ്ട്രീയ വിമർശനമാണ് ഉയർന്നുവരുന്നത്. കശ്മീരിന്റെ ചരിത്രവും സ്വത്വവും പ്രതിപാദിക്കുന്ന പുസ്തകങ്ങൾ കശ്മീർ സർവ്വകലാശാലയിൽ നിന്ന് അടുത്തിടെ നീക്കം ചെയ്തതിനെയും സ്‌കൂളുകളിൽ നടക്കുന്ന ഈ പുതിയ പരിശോധനകളെയും നാഷണൽ കോൺഫറൻസ് എം പി ആഗ സയ്യിദ് റൂഹുല്ല മെഹ്ദി രൂക്ഷമായി വിമർശിച്ചു.

"ലൈബ്രറികൾ അറിവ് സംരക്ഷിക്കാനുള്ള ഇടങ്ങളാണ്, അല്ലാതെ രാഷ്ട്രീയ ആഖ്യാനങ്ങൾ ചമയ്ക്കാനുള്ളതല്ല. പുസ്തകങ്ങൾ മായ്ച്ചുകളയുന്നത് ചരിത്രത്തെ ഇല്ലാതാക്കില്ല, അത് അക്കാദമിക മേഖലയെ ദരിദ്രമാക്കുക മാത്രമേ ചെയ്യൂ."

ആശയങ്ങളെ ഭയപ്പെടുന്ന സമൂഹം സത്യത്തെയാണ് ഭയക്കുന്നതെന്നും, പ്രത്യയശാസ്ത്രപരമായ നിയന്ത്രണങ്ങൾക്ക് അക്കാദമിക സ്വാതന്ത്ര്യവും ചരിത്രപഠനവും ഒരിക്കലും ബലിയാടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആശയങ്ങളെ ഭയക്കുന്ന ഭരണകൂടം; സ്‌കൂളുകളിൽ പുസ്തക സെൻസർഷിപ്പുമായി കശ്മീർ വിദ്യാഭ്യാസ വകുപ്പ്
75 വയസ്സിനുള്ളില്‍ കാന്‍സര്‍: ഇന്ത്യയുടെ ആരോഗ്യമേഖല കാത്തിരിക്കുന്ന വലിയൊരു ദുരന്തത്തിന്റെ തുടക്കം

ഈ മാസം ആദ്യം, വിഘടനവാദത്തെ അനുകൂലിക്കുന്ന "അതീവ ആക്ഷേപകരമായ ഉള്ളടക്കം" ഉണ്ടെന്നാരോപിച്ച് ജമ്മു കശ്മീർ സർക്കാർ സ്‌കൂൾ ലൈബ്രറികളിൽ നിന്ന് രണ്ട് പുസ്തകങ്ങൾ പിൻവലിച്ചിരുന്നു. ഇതിനുപിന്നാലെ, യുഎപിഎ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും, പുസ്തകങ്ങളിലൊന്നിന്റെ ജമ്മുവിലുള്ള പ്രസാധകന്റെ സ്ഥാപനങ്ങളിൽ ജമ്മു കശ്മീർ പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തുകയും ചെയ്തിരുന്നു.

ഈ സംഭവത്തെ നിർഭാഗ്യകരം എന്നും ബോധപൂർവ്വമായ ഗൂഢാലോചന എന്നും വിശേഷിപ്പിച്ച ജമ്മു കശ്മീർ വിദ്യാഭ്യാസ മന്ത്രി സക്കീന ഇട്ടു, ഇത്തരം പുസ്തകങ്ങൾ സ്‌കൂളുകളിൽ വിതരണം ചെയ്തതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഹിലാൽ അഹമ്മദും സന്തോഷ് മീണയും ചേർന്നെഴുതിയ 'പേഴ്‌സണാലിറ്റീസ് ആൻഡ് ലെജൻഡ്‌സ് ഓഫ് ജെ&കെ' (Personalities and Legends of J&K), ഡോ. സുശാന്ത് ഗിരിയുടെ 'ഗ്രേറ്റ് പേഴ്‌സണാലിറ്റീസ് ഓഫ് ജമ്മു ആൻഡ് കശ്മീർ' (Great Personalities of Jammu and Kashmir) എന്നിവയാണ് പിൻവലിച്ച പുസ്തകങ്ങൾ. ജമ്മുവിലെ ഒബ്‌റോയ് ബുക്ക് സർവീസ്, ദില്ലിയിലെ അനുരാഗ് പ്രകാശൻ എന്നിവർ പ്രസിദ്ധീകരിച്ച ഈ പുസ്തകങ്ങൾ, സമഗ്ര ശിക്ഷാ (Samagra Shiksha) പദ്ധതിയുടെ ഭാഗമായാണ് ഹയർ സെക്കൻഡറി ക്ലാസുകളിലെ ലൈബ്രറികൾക്കായി നൽകിയിരുന്നത്.

Summary

The Jammu and Kashmir government has sparked a massive debate over academic freedom after issuing a sweeping order to screen all books in educational institutions for "objectionable" content. Critics view the move as a severe form of state-sponsored censorship and an attempt to control the political narrative. On July 6, the Director of School Education Kashmir ordered the Heads of Institutions (HOIs) of 10,787 government schools, 2,386 recognized private schools, and various coaching centers to conduct a comprehensive audit of all books. The screening is not limited to libraries; it extends to classrooms, offices, and even teachers' staff rooms, covering both newly acquired and older publications.

Madism Digital
madismdigital.com