ജോക്കോവിച്ചും ഇഗയും വരെ ബാഗിലാക്കുന്ന വിംബിൾഡൺ ടവ്വലുകൾ; നിർമാണം നമ്മുടെ ഗുജറാത്തിൽ!

1987 മുതൽ 'ക്രിസ്റ്റി' എന്ന ആഡംബര ബ്രാൻഡ് ആണ് വിംബിൾഡണിന് വേണ്ടി ടവ്വലുകൾ നിർമിച്ചിരുന്നത്.
ജോക്കോവിച്ചും ഇഗയും വരെ ബാഗിലാക്കുന്ന വിംബിൾഡൺ ടവ്വലുകൾ; നിർമാണം നമ്മുടെ ഗുജറാത്തിൽ!
Published on

ലോകത്തിലെ ഏറ്റവും പ്രശസ്തമായതും പഴക്കമുള്ളതുമായ ടെന്നിസ് ടൂർണമെന്റുകളിലൊന്നാണ് വിംബിൾഡൺ. വിംബിൾഡൺ എന്ന് കേൾക്കുമ്പോൾ നവോമി ഒസാക്കയുടെ ഫാഷനോ, നോവാക് ജോക്കോവിച്ചിന്റെ മികച്ച പ്രകടനങ്ങളോ മാത്രമല്ല ശ്രദ്ധ നേടുന്നത് - മത്സരത്തിനിടെ കളിക്കാർ ഉപയോഗിക്കുന്ന ഔദ്യോഗിക ടവ്വലുകൾ. എന്നാൽ ഈ ടവ്വലുകൾക്ക് ഇന്ത്യയുമായി, പ്രത്യേകിച്ച് ഗുജറാത്തുമായി വലിയൊരു ബന്ധമുണ്ടെന്നത് പലർക്കും പുതിയ അറിവായിരിക്കും.

വിംബിൾഡണിലെ കോർട്ടുകളിൽ താരങ്ങൾ ഉപയോഗിക്കുന്ന ഈ പ്രത്യേക ടവ്വലുകൾ നിർമ്മിക്കുന്നത് ഗുജറാത്തിലെ വാപിയിലാണ്. 1987 മുതൽ 'ക്രിസ്റ്റി' എന്ന ആഡംബര ബ്രാൻഡ് ആണ് വിംബിൾഡണിന് വേണ്ടി ടവ്വലുകൾ നിർമിച്ചിരുന്നത്. യുകെയിലായിരുന്നു ഇതിന്റെ നിർമാണം. എന്നാൽ 15 വർഷം മുൻപ് ഇന്ത്യൻ ടെക്സ്റ്റൈൽ ഭീമനായ 'വെൽസ്പൺ' (Welspun) ഈ ബ്രാൻഡിനെ ഏറ്റെടുക്കുകയും, പിന്നീട് ഇതിന്റെ നിർമാണം പൂർണ്ണമായും ഇന്ത്യയിലേക്ക് മാറ്റുകയുമായിരുന്നു.

ജോക്കോവിച്ചും ഇഗയും വരെ ബാഗിലാക്കുന്ന വിംബിൾഡൺ ടവ്വലുകൾ; നിർമാണം നമ്മുടെ ഗുജറാത്തിൽ!
കാലത്തോട് തോൽക്കാത്ത പോരാളി; പക്ഷേ ജോക്കോവിച്ചിന് ഇത് അനുഗ്രഹമോ അതോ ശാപമോ?

താരങ്ങളുടെ പ്രിയപ്പെട്ട 'സുവനീർ'

മത്സരശേഷം കളിക്കാർ ഈ ടവ്വലുകൾ അധികൃതർക്ക് തിരികെ നൽകണമെന്നാണ് നിയമം. എന്നാൽ മിക്ക താരങ്ങളും അത് ചെയ്യാറില്ല. പകരം വിംബിൾഡണിന്റെ ഒരു ഓർമയ്ക്കായി അവർ അത് ബാഗിലാക്കി വീട്ടിലേക്ക് കൊണ്ടുപോകുന്നു. കണക്കുകൾ പ്രകാരം, നൽകുന്ന ടവ്വലുകളിൽ വെറും 15 ശതമാനം മാത്രമേ അവർക്ക് തിരികെ ലഭിക്കാറുള്ളൂ. ഓരോ വർഷവും ഏകദേശം 2,500-ലധികം ടവ്വലുകളാണ് ഇത്തരത്തിൽ താരങ്ങളുടെ കിറ്റ് ബാഗുകളിലൂടെയും മറ്റും നഷ്ടപ്പെടുന്നത്.

ഇഗ സ്വാറ്റെക്, നോവാക് ജോക്കോവിച്ച് തുടങ്ങിയ പ്രമുഖ താരങ്ങൾ പോലും തങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നൽകാനായി ഈ ടവ്വലുകൾ കൊണ്ടുപോകാറുണ്ടെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്. തുടർച്ചയായി ടവ്വലുകൾ ബാഗിലാക്കുന്ന ഇഗ സ്വാറ്റെക്കിനെ തമാശയായി വിംബിൾഡൺ ടവ്വൽ കള്ളി എന്ന് പോലും ആരാധകർ വിളിക്കാറുണ്ട്.

എന്താണ് ഈ ടവ്വലുകളുടെ പ്രത്യേകത?

ഓരോ വർഷവും ടൂർണമെന്റ് ആരംഭിക്കുന്നതിന് ഏകദേശം 18 മാസം മുൻപ് തന്നെ ഈ ടവ്വലുകളുടെ ഡിസൈനിങ് പ്രക്രിയകൾ ആരംഭിക്കുന്നു. സീസണൽ കളർ പാലറ്റുകൾ, ഡിസൈനുകളിലെ മാറ്റങ്ങൾ, പുതിയ ട്രെൻഡുകൾ എന്നിവയെല്ലാം പഠിച്ച ശേഷമാണ് ക്രിസ്റ്റിയുടെ ഡിസൈൻ ടീം ഇതിന്റെ അവസാന രൂപം തയ്യാറാക്കുന്നത്. ഒരു ടവ്വൽ നിർമിച്ചെടുക്കാൻ ഏകദേശം 7 ദിവസത്തോളമെടുക്കും എന്നാണ് പറയപ്പെടുന്നത്.

കഴിഞ്ഞ ചാമ്പ്യൻഷിപ്പുകളിൽ വിറ്റഴിയാതെ ബാക്കിവരുന്ന ടവ്വലുകൾ ഉപയോഗിച്ച് ടോട്ട് ബാഗുകളും (tote bags) റോബുകളും (robes) നിർമിക്കുന്ന ഒരു 'ഹെർലൂം കളക്ഷനും' (heirloom collection) ക്രിസ്റ്റിക്കുണ്ട്.

ഈ ടവ്വലുകൾ വെറും കോർട്ടിലെ ഉപയോഗത്തിന് മാത്രമുള്ളതല്ല. ക്രിസ്റ്റിയുടെ പ്രത്യേകതയായ 'ഷോർട്ട്-ലൂപ്പ് ടെറി വീവ്' രീതിയിൽ നിർമിച്ചിരിക്കുന്ന ഇവ വളരെ മൃദുവും, പെട്ടെന്ന് വെള്ളം ഒപ്പിയെടുക്കുന്നതും, വേഗത്തിൽ ഉണങ്ങുന്നതുമാണ്. ഉയർന്ന നിലവാരമുള്ള കോട്ടൺ നൂലുകൾ ഉപയോഗിച്ച് നിർമിക്കുന്ന ഇവ ഏറെക്കാലം ഈടുനിൽക്കും. പലതവണ അലക്കിയാലും ഇതിന്റെ മൃദുത്വം നഷ്ടപ്പെടില്ല. കോർട്ടിന് പുറമെ, ബീച്ചിലോ സ്വിമ്മിങ് പൂളിലോ ബാത്ത്റൂമിലോ ഒക്കെ ദൈനംദിന ജീവിതത്തിലും ഇവ ഉപയോഗിക്കാൻ തികച്ചും അനുയോജ്യമാണ്.

ഈ വർഷത്തെ ഹെറിറ്റേജ് ടവ്വൽ വിംബിൾഡണിന്റെ പ്രശസ്തമായ പച്ച നിറത്തിനൊപ്പം, ടൂർണമെന്റിന്റെ മുഖമുദ്രയായ പർപ്പിൾ വരകളും ചേർത്താണ് നെയ്തെടുത്തിരിക്കുന്നത്. ടെന്നീസ് ആരാധകർക്ക് 'സെന്റർ കോർട്ട്' എന്ന് കേൾക്കുമ്പോൾ തന്നെ പെട്ടെന്ന് ഓർമ വരുന്ന നിറങ്ങളാണിത്. ഇതിന് പുറമെ കൗതുകമുണർത്തുന്ന സ്ട്രോബെറി നിറത്തിലുള്ള ടവ്വലുകളുമുണ്ട്. വിംബിൾഡൺ ചാമ്പ്യൻഷിപ്പിലെ ഏറ്റവും പ്രശസ്തമായ വിഭവമായ സ്ട്രോബെറീസും ക്രീമും എന്നതിനോടുള്ള ഒരു ആദരസൂചകമായാണ് ഈ നിറം ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ചാമ്പ്യൻഷിപ്പുകളിൽ വിറ്റഴിയാതെ ബാക്കിവരുന്ന ടവ്വലുകൾ ഉപയോഗിച്ച് ടോട്ട് ബാഗുകളും (tote bags) റോബുകളും (robes) നിർമിക്കുന്ന ഒരു 'ഹെർലൂം കളക്ഷനും' (heirloom collection) ക്രിസ്റ്റിക്കുണ്ട്. ഇത് ആദ്യമായി പുറത്തിറക്കിയപ്പോൾ തന്നെ വളരെ വേഗം ടോട്ട് ബാഗുകൾ വിറ്റുതീർന്നിരുന്നു എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമല്ല. അതേസമയം, ഔദ്യോഗിക ടവ്വലുകൾ ഓൺലൈൻ വഴി ഏകദേശം 40 പൗണ്ടിന് (ഏകദേശം 5,114 രൂപ) ഇപ്പോഴും ലഭ്യമാണ്.

ഇന്ത്യയുമായുള്ള മറ്റ് ബന്ധങ്ങൾ

ടവ്വലുകൾക്ക് പുറമെ ഇന്ത്യൻ ആരാധകരെ ആകർഷിക്കാൻ വിംബിൾഡൺ മറ്റ് പല കാര്യങ്ങളും ഇപ്പോൾ ചെയ്യുന്നുണ്ട്. റോജർ ഫെഡറർക്കും നവോമി ഒസാക്കയ്ക്കുമൊപ്പം ബോളിവുഡ് പാട്ടുകൾ ഉൾപ്പെടുത്തിയുള്ള വിംബിൾഡണിന്റെ ഇൻസ്റ്റാഗ്രാം റീൽസുകൾ വലിയ രീതിയിൽ വൈറലായിരുന്നു. കൂടാതെ, ഡൽഹിയിലെ 100 വർഷത്തിലധികം പഴക്കമുള്ള പ്രശസ്തമായ കുറേമൽ കുൽഫിയുമായി (Kuremal Kulfi) ചേർന്ന് പ്രത്യേക സ്ട്രോബെറി ആൻഡ് ക്രീം കുൽഫിയും അവർ ഇത്തവണ പുറത്തിറക്കിയിരുന്നു.

Summary

While Novak Djokovic's gameplay and Naomi Osaka's fashion often steal the spotlight at Wimbledon, the iconic on-court towels are just as much part of the spectacle. Interestingly, these prized souvenirs have a strong Indian connection. Manufactured in Vapi, Gujarat, these towels have been produced by the luxury brand Christy since 1987. Though originally made in the UK, production shifted completely to India about 15 years ago after the Indian textile giant Welspun acquired the brand. Players are supposed to return the towels after matches, but most don't. They are highly coveted keepsakes, with only about 15% being returned. Every year, around 2,500 towels vanish into players' kit bags

Madism Digital
madismdigital.com