പശ്ചിമേഷ്യയിൽ യുദ്ധഭീതി: സൗദി പൈപ്പ്‌ലൈൻ അടച്ചുപൂട്ടി, ചെങ്കടലിൽ പിടിമുറുക്കി ഹൂതികൾ; അമേരിക്കയ്ക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

ഇറാഖ് പ്രധാനമന്ത്രിയുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് തൽക്കാലം തിരിച്ചടിക്കേണ്ടതില്ലെന്നാണ് സൗദിയുടെ തീരുമാനം
പശ്ചിമേഷ്യയിൽ യുദ്ധഭീതി: സൗദി പൈപ്പ്‌ലൈൻ അടച്ചുപൂട്ടി, ചെങ്കടലിൽ പിടിമുറുക്കി ഹൂതികൾ; അമേരിക്കയ്ക്കെതിരെ ആഞ്ഞടിച്ച് ഇറാൻ
Reuters
Published on

ഡ്രോൺ ആക്രമണത്തെ തുടർന്ന് സൗദി അറേബ്യ അവരുടെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ പൈപ്പ് ലൈനുകളിലൊന്ന് അടച്ചുപൂട്ടി. ഇതിനൊപ്പം തന്നെ യെമനിലെ ഹൂതി വിമതർ ചെങ്കടലിലെ പ്രധാന വ്യാപാര പാതകളിൽ തങ്ങളുടെ നിയന്ത്രണം കൂടുതൽ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി രൂക്ഷമാകുന്നു. അമേരിക്കയുടെയും ഇസ്രായേലിന്റെയും നയങ്ങൾക്കെതിരെ അതിരൂക്ഷമായ വിമർശനവുമായി ഇറാൻ കൂടി രംഗത്തെത്തിയതോടെ മേഖലയിലെ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. ആഗോള എണ്ണ വിതരണത്തെയും ചരക്കുനീക്കത്തെയും ഈ സംഭവവികാസങ്ങൾ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.

സൗദി അറേബ്യയുടെ കിഴക്ക്-പടിഞ്ഞാറൻ പൈപ്പ് ലൈനിന് നേരെയാണ് കഴിഞ്ഞ ദിവസം ഡ്രോൺ ആക്രമണം ഉണ്ടായത്. റിയാദ്, മദീന മേഖലകളിലെ പമ്പിങ് സ്റ്റേഷനുകളെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം നടന്നത്. മുൻകരുതൽ നടപടിയെന്ന നിലയിലാണ് പൈപ്പ് ലൈൻ വഴിയുള്ള എണ്ണ വിതരണം താൽക്കാലികമായി നിർത്തിവെച്ചതെന്ന് സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു.

ഇറാഖിൽ നിന്നാണ് ഡ്രോണുകൾ എത്തിയതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇറാൻ പിന്തുണയോടെ ഇറാഖിൽ പ്രവർത്തിക്കുന്ന സായുധ സംഘങ്ങളാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ചിലർക്ക് പരിക്കേൽക്കാനും പമ്പിങ് സ്റ്റേഷനുകൾക്ക് കേടുപാടുകൾ സംഭവിക്കാനും ആക്രമണം കാരണമായി. എന്നാൽ, ഇറാഖ് പ്രധാനമന്ത്രിയുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് തൽക്കാലം തിരിച്ചടിക്കേണ്ടതില്ലെന്നാണ് സൗദിയുടെ തീരുമാനം. ഇറാഖ് സർക്കാർ ഈ ആക്രമണത്തെ ശക്തമായി അപലപിക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

പശ്ചിമേഷ്യയിൽ യുദ്ധഭീതി: സൗദി പൈപ്പ്‌ലൈൻ അടച്ചുപൂട്ടി, ചെങ്കടലിൽ പിടിമുറുക്കി ഹൂതികൾ; അമേരിക്കയ്ക്കെതിരെ ആഞ്ഞടിച്ച് ഇറാൻ
സൗദി ആവശ്യപ്പെട്ടു, ഹൂതികള്‍ക്കെതിരെ സൈനിക നീക്കത്തിനൊരുങ്ങി പാകിസ്താന്‍; മക്ക കരാര്‍ നിര്‍ണ്ണായക വഴിത്തിരിവില്‍

ഇതിനിടെ യെമനിലെ ഇറാൻ അനുകൂല ഹൂതി വിമതർ ചെങ്കടലിലെ തന്ത്രപ്രധാനമായ പ്രദേശങ്ങൾ പിടിച്ചെടുത്തു. ചെങ്കടലിന്റെ കവാടമായ ബാബ് എൽ-മണ്ടേബ് കടലിടുക്കിലെ മയൂൺ(പെരിം) എന്ന ദ്വീപും മോഖ എന്ന തുറമുഖ ​ന​ഗരവും ഇപ്പോൾ ഹൂതികളുടെ നിയന്ത്രണത്തിലാണ്. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ കപ്പൽ പാതകളിലൊന്നാണിത്. ഹൂതികളുടെ ഈ മുന്നേറ്റം അന്താരാഷ്ട്ര ചരക്കുനീക്കത്തിനും സൗദിയുടെ എണ്ണ കയറ്റുമതിക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. സൗദി കപ്പലുകൾ ഒഴികെയുള്ളവയ്ക്ക് സുരക്ഷിതമായി യാത്ര ചെയ്യാമെന്നാണ് ഹൂതികൾ പറയുന്നതെങ്കിലും, ഈ മേഖലയിലെ സ്ഥിതിഗതികൾ വളരെ ആശങ്കാജനകമാണ്.

കടലിലെ നിയന്ത്രണത്തിന് പുറമെ യെമന്റെ കരപ്രദേശങ്ങളിലും ഹൂതികൾ വലിയ മുന്നേറ്റം നടത്തുന്നുണ്ട്. സൗദി അറേബ്യയുടെ പിന്തുണയുള്ള യെമൻ ഔദ്യോഗിക സൈന്യത്തെ പലയിടത്തും പരാജയപ്പെടുത്തിക്കൊണ്ടാണ് അവർ പുതിയ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നത്. യെമനിൽ തങ്ങളുടെ അധികാരം പൂർണ്ണമായി സ്ഥാപിക്കാനുള്ള വലിയൊരു നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.

അമേരിക്ക-ഇറാൻ സംഘർഷങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം നേരത്തെ തന്നെ തടസപ്പെട്ടിരുന്നു. അന്ന് സൗദി അറേബ്യ പ്രധാനമായും ആശ്രയിച്ചിരുന്നത് ഈ കിഴക്ക്-പടിഞ്ഞാറൻ പൈപ്പ്ലൈനിനെയപം ചെങ്കടൽ പാതയെയുമാണ്. എന്നാൽ ഇപ്പോൾ ഇവ രണ്ടും ഭീഷണിയിലായതോടെ സൗദിയുടെ എണ്ണ വിതരണം പ്രതിസന്ധിയിലായി. കൂടുതൽ ദൂരവും ചെലവുമുള്ള ഈജിപ്തിലെ സൂയസ് കനാൽ പോലെയുള്ള മറ്റ് പാതകൾ ഉപയോഗിക്കാൻ സൗദി ഇപ്പോൾ നിർബന്ധിതരായിരിക്കുകയാണ്. ഇത് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. നിലവിൽ ഒരു ബാരൽ ക്രൂഡ് ഓയിലിന്റെ വില 100 ഡോളറിന് മുകളിലാണ്.

പശ്ചിമേഷ്യയിൽ യുദ്ധഭീതി: സൗദി പൈപ്പ്‌ലൈൻ അടച്ചുപൂട്ടി, ചെങ്കടലിൽ പിടിമുറുക്കി ഹൂതികൾ; അമേരിക്കയ്ക്കെതിരെ ആഞ്ഞടിച്ച് ഇറാൻ
അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷം: അഞ്ച് ഇറാനിയൻ എണ്ണക്കപ്പലുകൾ യുഎസ് തകർത്തു; ജോർദാനിലെ സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈലാക്രമണം

ഈ സംഭവവികാസങ്ങൾക്കിടെ അമേരിക്കയുടെയും ഇസ്രായേലിന്റെയും ഇടപെടലുകൾക്കെതിരെ ഇറാൻ അതിരൂക്ഷമായ വിമർശനമാണ് ഉന്നയിക്കുന്നത്. അമേരിക്കയും ഇസ്രായേലും ചേർന്ന് പശ്ചിമേഷ്യൻ രാജ്യങ്ങളെ അടിച്ചമർത്തുകയാണെന്നും, ഇതിനെതിരെയുള്ള സ്വാഭാവിക പ്രതികരണം മാത്രമാണ് തങ്ങളുടെ പിന്തുണയുള്ള സായുധ സംഘങ്ങളുടെ പോരാട്ടങ്ങളെന്നുമാണ് ഇറാൻ വ്യക്തമാക്കുന്നത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും തെറ്റായ നയങ്ങളാണ് മേഖലയിലെ സമാധാനം തകർക്കുന്നതെന്നും ഇറാൻ കുറ്റപ്പെടുത്തി. ഇറാന്റെ ഈ പരസ്യ പിന്തുണ ഹൂതികൾ ഉൾപ്പെടെയുള്ള സായുധ സംഘങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുന്നതാണ്.

Summary

Middle East tensions escalate as Saudi Arabia shuts down a major oil pipeline following a drone strike. Simultaneously, Iran-backed Houthi rebels have tightened their grip on strategic Red Sea shipping routes and made territorial gains in Yemen. Iran has further fueled the crisis by fiercely denouncing US and Israeli policies, defending the militant actions as resistance against oppression. These compounding events have severely disrupted global trade routes and caused crude oil prices to surge past $100 a barrel.

Madism Digital
madismdigital.com