വെള്ളവും വൈദ്യുതിയും വിച്ഛേദിച്ച് ഉപരോധം; വെസ്റ്റ് ബാങ്കിൽ പലസ്തീനികളെ കുടിയൊഴിപ്പിച്ച് ഇസ്രായേലി കുടിയേറ്റക്കാരും സൈന്യവും

കഴിഞ്ഞ ഞായറാഴ്ച, കുസ്‌റ ഗ്രാമത്തിലെ മൂന്ന് കുടുംബങ്ങളുടെ വീട്ടിൽ കുടിയേറ്റക്കാർ അതിക്രമിച്ച് കയറിയതോടെയാണ് പ്രദേശവാസികളുടെ ദുരിതം തുടങ്ങുന്നത്
വെള്ളവും വൈദ്യുതിയും വിച്ഛേദിച്ച് ഉപരോധം; വെസ്റ്റ് ബാങ്കിൽ പലസ്തീനികളെ കുടിയൊഴിപ്പിച്ച് ഇസ്രായേലി കുടിയേറ്റക്കാരും സൈന്യവും
Published on

അധിനിവേശ വെസ്റ്റ് ബാങ്കിൽ നിന്ന് പലസ്തീനികളെ കുടിയൊഴിപ്പിച്ച് ഇസ്രായേലി കുടിയേറ്റക്കാർ. ഇവരിൽ നിന്ന് സംരക്ഷണം നൽകാമെന്ന് ഉറപ്പ് നൽകിയ സൈന്യവും നേരിട്ട് കുടിയിറക്കത്തിന് നിർബന്ധിക്കുകയാണ്. വെള്ളവും വൈദ്യുതിയുമടക്കം വിച്ഛേദിച്ച്, ഉപരോധം തീർത്താണ് കുടിയിറക്കൽ.

കഴിഞ്ഞ ഞായറാഴ്ച, കുസ്‌റ ഗ്രാമത്തിലെ മൂന്ന് കുടുംബങ്ങളുടെ വീട്ടിൽ കുടിയേറ്റക്കാർ അതിക്രമിച്ച് കയറിയതോടെയാണ് പ്രദേശവാസികളുടെ ദുരിതം തുടങ്ങുന്നത്. ഈ വീടുകളിലേക്കുള്ള വഴി തടഞ്ഞ കുടിയേറ്റക്കാർ വീട്ടുമുറ്റത്ത് ടെന്റുകളും സ്ഥാപിച്ചു. വീടുകളിൽ പ്രവേശിക്കാനോ പുറത്തേക്ക് പോകാനോ അനുവദിക്കാതെ പ്രദേശത്ത് തന്നെ കുടിയേറ്റക്കാർ തമ്പടിക്കുകയായിരുന്നു. വെള്ളവും വൈദ്യുതിയും ആദ്യമേ തന്നെ മുടക്കിയ ശേഷമായിരുന്നു നടപടി.

സൈന്യവും കുടിയേറ്റക്കാർക്കൊപ്പം നിൽക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കുടിയേറ്റക്കാരുടെ അതിക്രമങ്ങൾ അവസാനിപ്പിക്കുമെന്ന് ഇസ്രായേൽ ഉന്നത കമാൻഡർ നേരിട്ട് ഉറപ്പ് നൽകിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ നടപടികളുണ്ടായത് എന്നതാണ് ശ്രദ്ധേയം.

വെള്ളവും വൈദ്യുതിയും വിച്ഛേദിച്ച് ഉപരോധം; വെസ്റ്റ് ബാങ്കിൽ പലസ്തീനികളെ കുടിയൊഴിപ്പിച്ച് ഇസ്രായേലി കുടിയേറ്റക്കാരും സൈന്യവും
തകരുന്ന ചരിത്രബന്ധം; ഇസ്രായേൽ അമേരിക്കയ്ക്ക് ഒരു ബാധ്യതയാകുന്നുവോ?

അനധികൃതമായ കുടിയേറ്റങ്ങളെല്ലാം തടയും എന്ന ഉറപ്പിൽ കൂടുതൽ സൈന്യത്തെ ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ വിന്യസിച്ചിരുന്നു. എന്നാൽ പ്രദേശവാസികളെ ഒഴിപ്പിക്കാൻ കുടിയേറ്റക്കാരെ സഹായിക്കുന്ന സമീപനമാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് കുടുംബങ്ങൾ പറയുന്നു. അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ട വീഡിയോയിൽ പലസ്തീനികളുടെ വീടുകൾക്ക് നേരെ കുടിയേറ്റക്കാർ കല്ലെറിയുന്നതുൾപ്പടെ വ്യക്തമാണ്. എന്നാൽ ഇവിടെ തമ്പടിച്ചിരിക്കുന്ന സൈനികർ ഇവരെ തടയുന്നതുമില്ല.

ഒരു വീഡിയോയിൽ അക്രമകാരികൾക്ക് നേരെ സൈന്യം കണ്ണീർവാതകം പ്രയോഗിക്കുന്നുണ്ട്. തുടർന്ന് അൽപനേരത്തേക്ക് ഇവർ പിൻവാങ്ങിയെങ്കിലും തിരിച്ചെത്തി വീണ്ടും അതിക്രമം തുടർന്നാതായാണ് കുടുംബങ്ങൾ പറയുന്നത്. പിന്നാലെ, വ്യാഴാഴ്ച രാവിലെ പത്തു മണിയോടെ എത്തിയ സൈന്യം മേഖലയില്‍ മൂന്നു ദിവസത്തെ സൈനിക നടപടിയുണ്ടെന്ന് പറഞ്ഞ് വീടൊഴിയാന്‍ ആവശ്യപ്പെട്ടുവെന്ന് പലസ്തീനികളില്‍ ഒരാളായ ഖുസൈ റിദി വ്യക്തമാക്കുന്നു. വീടൊഴിയാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് എല്ലാവരെയും ഒരു വീട്ടിലേക്ക് മാറ്റി.

നടന്ന സംഭവങ്ങള്‍ വംശീയ നിര്‍മ്മാര്‍ജ്ജനത്തിനായുള്ള ആസൂത്രിത ശ്രമമാണെന്നും ഇത് തന്നില്‍ അറപ്പും നാണക്കേടും ഉണ്ടാക്കിയെന്നും മുന്‍ ഇസ്രായേലി പ്രധാനമന്ത്രി ഇഹുദ് ഓള്‍മര്‍ട്ട് പ്രതികരിച്ചു. ഇസ്രായേല്‍ സര്‍ക്കാരിന്റെ സജീവ പിന്തുണയോടെയും ഇസ്രായേല്‍ പ്രതിരോധ സേനയുടെയും പൊലീസിന്റെയും പൂര്‍ണ്ണമായ നിഷ്‌ക്രിയത്വത്തിന്റെ ബലത്തിലും നടക്കുന്ന ഇവ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാനമായ ഭീകരത ഉപയോഗിച്ചാണ് തൊട്ടടുത്ത ഗ്രാമമായ ജലൂദില്‍ ജൂലൈയില്‍ മറ്റൊരു പലസ്തീന്‍ കുടുംബത്തെ കുടിയൊഴിപ്പിച്ചത്. വ്യാഴാഴ്ച ഈ വീടിന്റെ ടെറസില്‍ ഇസ്രായേല്‍ സൈനികരും കുടിയേറ്റക്കാരും ഒരുമിച്ച് ഫുട്‌ബോള്‍ കളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

വെള്ളവും വൈദ്യുതിയും വിച്ഛേദിച്ച് ഉപരോധം; വെസ്റ്റ് ബാങ്കിൽ പലസ്തീനികളെ കുടിയൊഴിപ്പിച്ച് ഇസ്രായേലി കുടിയേറ്റക്കാരും സൈന്യവും
പലസ്തീൻ പതാക, അശ്ലീല ആംഗ്യം, കെയ്‌നിന്റെ സ്‌പെയിൻ ജേഴ്‌സി; വ്യാജ ചിത്രങ്ങൾ ചൂടപ്പം പോലെ!

കുസ്‌റയിലെ പലസ്തീനികളെ ഒഴിപ്പിക്കരുതെന്നും അവരുടെ വീടുകള്‍ക്കുള്ളില്‍ പ്രവേശിക്കരുതെന്നും സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് ഇസ്രായേല്‍ സൈനിക വക്താവ് അവകാശപ്പെട്ടത്. എന്നാല്‍ ഈ ഉത്തരവുകള്‍ ലംഘിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് വക്താവ് മറുപടി നല്‍കിയില്ല. വെസ്റ്റ് ബാങ്കിലെ സേനയെ ശക്തിപ്പെടുത്തുന്നതിനായി ഐഡിഎഫ് ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ഇയാല്‍ സമീര്‍ ഇന്‍ഫന്‍ട്രി റിസര്‍വിസ്റ്റുകളുടെ ഒരു ബറ്റാലിയനെ അവധിയില്‍ നിന്ന് തിരിച്ചുവിളിച്ചിട്ടുണ്ട്. എന്നാല്‍ സേനയുടെ കുറവുകൊണ്ടല്ല, മറിച്ച് ഇച്ഛാശക്തിയുടെ അഭാവം കൊണ്ടാണ് കുസ്‌റയില്‍ സൈന്യത്തിന് വീഴ്ച സംഭവിച്ചതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

ഖുസ്രയിലെ കുടിയേറ്റക്കാർക്ക് യഥാർത്ഥത്തിൽ എന്താണ് വേണ്ടതെന്ന് വ്യക്തമല്ല. മുൻകാലങ്ങളിൽ, കുടിയേറ്റക്കാർ പലസ്തീനികളെ അവരുടെ വീടുകളിൽ നിന്ന് നിർബന്ധിച്ച് പുറത്താക്കുകയും അവരുടെ സ്വത്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

ഈ പ്രദേശത്ത് നിന്ന് പലസ്തീനികളെ ഒഴിപ്പിക്കുക എന്നതാണ് കുടിയേറ്റക്കാരുടെ പരസ്യമായ ലക്ഷ്യം.

അന്താരാഷ്ട്ര നിയമപ്രകാരം ഈ കുടിയേറ്റ കേന്ദ്രങ്ങൾ അനധികൃതമാണ്, എങ്കിലും ഇസ്രായേൽ സർക്കാർ അടുത്തകാലത്തായി അവയുടെ വേഗത്തിലുള്ള വ്യാപനത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

കുടിയേറ്റക്കാർ അനുഭവിക്കുന്ന ശിക്ഷാഭയമില്ലായ്മയിലേക്കും, വർദ്ധിച്ചുവരുന്ന കുടിയേറ്റ അക്രമങ്ങൾ നേരിടാൻ ഇസ്രായേലി സൈന്യം എത്രത്തോളം പ്രയാസപ്പെടുന്നു എന്നതിലേക്കും വെളിച്ചം വീശുന്ന ഏറ്റവും പുതിയ സംഭവമാണിത്.

കഴിഞ്ഞ മാസം, പുതുതായി പണി പൂർത്തിയാക്കിയ ഒരു പള്ളിക്ക് കുടിയേറ്റക്കാർ തീയിടുകയും സമീപത്ത് ഹീബ്രു ഭാഷയിൽ ഗ്രാഫിറ്റി സ്പ്രേ ചെയ്യുകയും ചെയ്തിരുന്നു.

തൽ ഗ്രാമത്തിലുണ്ടായ സംഭവത്തിന് പിന്നാലെ നടന്ന നിരവധി കുടിയേറ്റ ആക്രമണങ്ങളിലൊന്നായിരുന്നു അത്. ഇസ്രായേലി കുടിയേറ്റക്കാർ തൽ ആക്രമിച്ചതിനുശേഷം, ഇത് സംഘർഷം രൂക്ഷമാകുന്നതിലേക്ക് നയിച്ചു. തുടർന്ന് നാല് ഫലസ്തീനികളും സമീപത്തെ ഇസ്രായേലി കുടിയേറ്റ കേന്ദ്രത്തിന്റെ സെക്യൂരിറ്റി കോർഡിനേറ്ററായി പ്രവർത്തിച്ച ഒരാൾ ഉൾപ്പെടെ രണ്ട് ഇസ്രായേലി സൈനികരുമടക്കം ആറ് പേർ കൊല്ലപ്പെട്ടു.

വെള്ളവും വൈദ്യുതിയും വിച്ഛേദിച്ച് ഉപരോധം; വെസ്റ്റ് ബാങ്കിൽ പലസ്തീനികളെ കുടിയൊഴിപ്പിച്ച് ഇസ്രായേലി കുടിയേറ്റക്കാരും സൈന്യവും
ലോകകപ്പിനിടെ പലസ്തീൻ ​ഗോൾകീപ്പറെ വെടിവെച്ച് കൊന്ന് ഇസ്രായേൽ; മൂന്ന് വർഷത്തിനിടെ രാജ്യത്ത് കൊല്ലപ്പെട്ടത് മുന്നൂറിലധികം ഫുട്ബോൾ താരങ്ങൾ

ജൂലൈയിൽ, ഖുസ്രയ്ക്ക് സമീപമുള്ള ജലൂദ് ഗ്രാമത്തിലെ ഒരു പലസ്തീൻ വീട് രണ്ടാഴ്ചയിലധികം കുടിയേറ്റക്കാർ വളഞ്ഞു. പിന്നീട്, ഉടമസ്ഥർ അവിടെനിന്ന് രക്ഷപ്പെടുകയും കുടിയേറ്റക്കാർ ആ വസ്തു കൈയേറുകയും ചെയ്തു. അവർ ഇപ്പോഴും അവിടെ തുടരുകയാണ്.

Summary

Israeli settlers are forcibly displacing Palestinians from the occupied West Bank. Even the military, which had promised to protect them from settler attacks, is now directly pressuring residents to leave. The displacement is being carried out through a blockade, with water and electricity supplies cut off.

The ordeal for residents began last Sunday when settlers stormed the homes of three families in the village of Qusra. The settlers blocked access roads to the houses and set up tents in the courtyards. They camped in the area, preventing residents from entering or leaving their homes. The action came after water and electricity supplies had already been cut off.

Madism Digital
madismdigital.com