

പാലക്കാട്: സഹകരണ വകുപ്പിന്‍റെ കോമണ്‍ സോഫ്റ്റ്‍വെയര്‍ പദ്ധതിയിൽ അഴിമതിയുണ്ടെന്നും, നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഐഎം- എസ്ഡിപിഐ ഡീലുണ്ടെന്നുമുള്ള രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. രമേശ് ചെന്നിത്തല പലതിനും പലരോടും മത്സരിക്കുന്ന കാലമാണിതെന്നും, ഇപ്പോൾ നുണ പറയാനും മത്സരിക്കുയാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതേസമയം, കേരളത്തിന്‍റെ വികസനത്തെ മറച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പച്ചനുണ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഉന്നയിക്കുന്ന ആരോപണങ്ങളിൽ ജനങ്ങൾ അവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കും, ഇല്ലാത്ത കാര്യങ്ങൾ ഉന്നയിച്ച് എൽഡിഎഫിനെ കുടുക്കാൻ ശ്രമിക്കുന്ന പുതിയ തന്ത്രമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് ഡീൽ ആരോപണം ഉയർത്തിയ പാലക്കാട് എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് മികച്ച സ്വീകാര്യതയാണുള്ളതെന്നും എൽഡിഎഫ് അവിടെ മികച്ച വിജയം നേടുമെന്നും എന്താണ് ഡീൽ ആരോപണത്തിന്‍റെ അടിസ്ഥാനമെന്നും ജനങ്ങൾ മനസിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സഹകരണ വകുപ്പിന്റെ കോമൺ സോഫ്റ്റ്‍വെയര്‍ പദ്ധതിയിൽ 700 കോടി രൂപയുടെ അഴിമതിയ്ക്ക് നീക്കമുണ്ടെന്നാണ് രമേശ് ചെന്നിത്തല ആരോപിച്ചത്. പത്ത് മണ്ഡലങ്ങളില്‍ സിപിഐഎം-ബിജെപി ഡീലുണ്ടെന്നായിരുന്നു പാലക്കാട്, റാന്നി, മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളുടെ പേരെടുത്ത് പറഞ്ഞ് വിഡി സതീശൻ ആരോപിച്ചത്. ഡീൽ ആരോപണങ്ങളോട് കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മുതിർന്ന നേതാക്കൾ പ്രതികരിച്ചത്. 2016-ല്‍ നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയം കോണ്‍ഗ്രസിന്റെ ഡീലാണെന്നും, രാഹുല്‍ ഗാന്ധി-കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീം മാണെന്നും, ഒറ്റയ്ക്ക് ബിജെപിയെ എതിര്‍ക്കാനുള്ള കഴിവ് കോണ്‍ഗ്രസിന് ഇല്ലെന്നും, ഡീല്‍ ആരോപണം തങ്ങളെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി അന്ന് വ്യക്തമായിരുന്നു.
English Summary: CM Pinarayi Vijayan rejects allegations by Ramesh Chennithala of corruption in the cooperative software project and a CPI(M)-SDPI election deal, calling them baseless and politically motivated