

കേരളം ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തേടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാനിൽ നേരിട്ട് ഇറങ്ങി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പെരുമ്പാവൂരിൽ ഇന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദർശനം നടത്തും. നാട്ടുകാരും വിദ്യാർഥികളും പങ്കെടുക്കുന്ന ജനസഭക്ക് ശേഷം ഭായി കോളനിയിലെത്തി ഇതരസംസ്ഥാന തൊഴിലാളികളുമായി ചെന്നിത്തല നേരിട്ട് സംസാരിക്കും. 'ഓപ്പറേഷന്‍ തൂഫാന്‍' തുടങ്ങി ഒരു മാസം പിന്നിടുമ്പോള്‍ ഇതുവരെ 30 കോടിയുടെ ലഹരി വസ്തുക്കളാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിച്ചെടുത്തത്.
പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും ലഹരി ഉപയോഗം വ്യാപകമാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രേദേശത്ത് പരിപാടി സംഘടിപ്പിക്കുന്നത്. ഒരു മാസക്കാലം സംസ്ഥാനമൊട്ടാകെ പൊലീസ് നടത്തിയ പരിശോധനകളെ തുടർന്ന് എടുത്തത് 5353 കേസുകൾ രജിസ്റ്റർ ചെയ്യുകയും 5736 പേരെ അറസ്റ്റിലാകുകയും ചെയ്തു. ഇതിനോടകം 6005 ബോധവൽക്കരണ ക്ലാസുകളും 279 കൗൺസിലിങ്ങുകളും പൊലീസ് സംഘടിപ്പിച്ചു.
സംസ്ഥാനത്ത് അധ്വാനിച്ച് ജീവിക്കുന്ന അതിഥി തൊഴിലാളികളെ മറയാക്കി ലഹരിമാഫിയകൾ പിടിമുറുക്കാൻ ശ്രമിക്കുന്നത് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനെതിരെയാണ് ബഹുജന മുന്നേറ്റമായ 'തൂഫാൻ ജാഗരണ്‍' ഇന്ന് പെരുമ്പാവൂരിൽ നടക്കുന്നത്. ഉച്ചയ്ക്ക് രണ്ടു മണിക്ക് പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂളിൽ നിന്ന് ലഹരിവിരുദ്ധ റാലി ആരംഭിക്കും. തൂഫാൻ പതാക ഉയർത്തി ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുന്ന പരിപാടിക്ക് ശേഷം വ്യവസായികളുമായും സർവകക്ഷി പ്രതിനിധികളുമായും മന്ത്രി സംവദിക്കും. തുടർന്ന് അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ സന്ദർശിച്ച് അവരുമായി നേരിട്ട് സംസാരിക്കും.
കുട്ടികളും മുതിർന്നവരും അതിഥി തൊഴിലാളികളും ഒരുമിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് 'തൂഫാൻ വാരിയർമാർ' ആകുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ബെന്നി ബഹനാൻ എംപി, എംഎൽഎമാർ, തദ്ദേശഭരണ പ്രതിനിധികൾ, സംസ്ഥാന പൊലീസ് മേധാവി ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ-സാമുദായിക-സാമൂഹിക സംഘടനാ നേതാക്കൾ, മാധ്യമപ്രവർത്തകർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
അതേസമയം കെ സുധാകരൻ വിളിച്ചുചേർത്ത തൂഫാൻ യോഗവുമായി തനിക്ക് ബന്ധമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. അത്തരമൊരു യോഗത്തെക്കുറിച്ച് അറിവില്ലെന്നും ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട യോഗങ്ങൾ വിളിക്കേണ്ടത് പൊലീസ് ഉദ്യോഗസ്ഥരാണെന്നും മന്ത്രി പറഞ്ഞു. കെ സുധാകരൻ എംപി കൊച്ചിയിൽ വിളിച്ചുചേർത്ത യോഗം ഡിസിസിയുടെ അറിവോടെയല്ല നടന്നതെന്ന് കഴിഞ്ഞ ദിവസം എറണാകുളം ഡിസിസിയും വ്യക്തമാക്കിയിരുന്നു. ഓപ്പറേഷൻ തൂഫാന്റെ പേരിൽ മറ്റ് യോഗങ്ങൾ കൂട്ടിക്കലർത്തരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. സംഭവത്തിൽ ഇതുവരെ കെ സുധാകരൻ പ്രതികരിച്ചിട്ടില്ല.
Kerala Home Minister Ramesh Chennithala has taken a direct role in Operation Toofan, the state government's anti-drug campaign aimed at making Kerala drug-free. As part of the initiative, he will visit Perumbavoor today, which has the state's largest migrant worker population.
After addressing a public gathering attended by local residents and students, Chennithala will visit Bhai Colony to interact directly with migrant workers. One month after the launch of Operation Toofan, authorities have seized narcotics worth ₹30 crore from various parts of Kerala.