എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ

ഈ മാസം 31-ന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് അജിത് കുമാറിനെതിരെ സർക്കാരിന്റെ ഈ അച്ചടക്ക നടപടി.
എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ
Published on

ആലപ്പുഴ രക്ഷാപ്രവർത്തനക്കേസ് അട്ടിമറിച്ചതിൽ എഡിജിപി എം ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത് സംസ്ഥാന സർക്കാർ. ഡിജിപിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാരിന്റെ അച്ചടക്ക നടപടി. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണ് ആഭ്യന്തരമന്ത്രി നടപടിക്ക് അനുമതി നൽകിയത്. അജിത് കുമാറിനെതിരെ നടപടിയെടുക്കാൻ വൈകുന്നുവെന്ന കടുത്ത വിമർശനങ്ങൾക്കൊടുവിലാണ് തീരുമാനം. ഈ മാസം 31-ന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് അജിത് കുമാറിനെതിരെ സർക്കാരിന്റെ ഈ അച്ചടക്ക നടപടി.

കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടെ പലതവണ എം ആര്‍ അജിത് കുമാര്‍ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, പി ശശി എന്നിവരുമായുള്ള അടുത്തബന്ധം എന്നിവ എം ആര്‍ അജിത് കുമാര്‍ ബന്ധപ്പെട്ട വിവാദങ്ങള്‍ സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കി.

എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ
തിരഞ്ഞെടുപ്പ് തോല്‍വിയിൽ എങ്ങനെ തിരുത്തണം? ചർച്ചചെയ്യാൻ സിപിഎം വിശാല സംസ്ഥാന സമിതി യോഗം സെപ്റ്റംബറില്‍

ആര്‍എസ്എസ് നേതാക്കളുമായുള്ള രഹസ്യ കൂടിക്കാഴ്ച

2024-ല്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച വലിയ രാഷ്ട്രീയ വിവാദമായി. സര്‍ക്കാര്‍ അറിയാതെയായിരുന്നു ഈ കൂടിക്കാഴ്ചയെന്നാണ് അന്വേഷണ റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കപ്പെട്ടത്. ഈ വിഷയം പ്രതിപക്ഷം ഇത് ശക്തമായി ഉയര്‍ത്തുകയും ചെയ്തു. ആര്‍എസ്എസുമായുള്ള പിണറായി വിജയന്റെ ബന്ധത്തിലെ കണ്ണിയാണ് എം ആര്‍ അജിത് കുമാര്‍ എന്നായിരുന്നു പ്രധാന വിമര്‍ശനം.

തൃശൂര്‍ പൂരം വിവാദം

2024-ലെ തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തിലും അജിത്കുമാറിന്റെ പങ്കിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നു. സംഭവസമയത്ത് ചുമതല നിര്‍വഹണത്തില്‍ വീഴ്ചയുണ്ടായതായി സംസ്ഥാന പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ടായിരുന്നു.

പി വി അന്‍വര്‍ ഉയര്‍ത്തിയ അഴിമതി ആരോപണങ്ങള്‍

നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വര്‍, അനധികൃത സ്വത്ത് സമ്പാദനം, ഫ്‌ലാറ്റ് വാങ്ങലിലെ ക്രമക്കേട് തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ എം ആര്‍ അജിത് കുമാറിന് എതിരെ ഉയര്‍ത്തി. വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെ നടക്കുകയും ചെയ്തു. ആരോപണങ്ങള്‍ തെളിയിക്കാനായില്ലെന്നും അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കുകയും ചെയ്തു.

നവകേരള സദസിലെ പൊലീസ് അതിക്രമം

നവകേരള സദസിനിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമക്കേസില്‍ അജിത് കുമാര്‍ വഴിവിട്ട ഇടപെടല്‍ നടത്തിയെന്നാണ് മറ്റൊരു ആരോപണം. വിഷയത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച എസ്ഐടി മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാര്‍ക്ക് എതിരായ അന്വേഷണം അട്ടിമറിക്കാന്‍ അജിത് കുമാര്‍ ഇടപെട്ടെന്ന കണ്ടെത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രേഖകള്‍ വ്യാജമായി തയ്യാറാക്കുകയും വസ്തുതകള്‍ മറച്ചുവയ്ക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയെന്ന ആരോപണമുള്ള മര്‍ദനക്കേസ് ഒതുക്കാന്‍ ശ്രമിച്ചുവെന്ന തരത്തിലുള്ള കണ്ടെത്തലുകളും അന്വേഷണ റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നു.

Summary

The UDF-led state government has officially suspended ADGP M.R. Ajith Kumar for his alleged role in sabotaging the investigation into the Alappuzha "rescue operation" case. The disciplinary action was initiated based on a report submitted by the state Director General of Police (DGP). The Home Minister approved the suspension order after holding consultations with the Chief Minister. This decision follows mounting criticism against the government for allegedly delaying action against the senior IPS officer. Notably, the strict disciplinary measure comes just days before Ajith Kumar was slated to receive a promotion to the rank of DGP on the 31st of this month.

Madism Digital
madismdigital.com