എന്താണ് 'സമുദ്ര മന്ഥന്‍'? ഇന്ത്യ ഇതിനായി 84,084 കോടി രൂപ നിക്ഷേപിക്കുന്നത് എന്തുകൊണ്ട്?

അത്യാധുനിക സീസ്മിക് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കടലിലെ അവശിഷ്ട തടങ്ങള്‍ മാപ്പ് ചെയ്യുകയും അതിനുശേഷം ആഴക്കടല്‍, അള്‍ട്രാ-ഡീപ് വാട്ടര്‍ ബ്ലോക്കുകളില്‍ പര്യവേക്ഷണ ഖനനം നടത്തുകയും ചെയ്യും
എന്താണ് 'സമുദ്ര മന്ഥന്‍'? ഇന്ത്യ ഇതിനായി 84,084 കോടി രൂപ നിക്ഷേപിക്കുന്നത് എന്തുകൊണ്ട്?
Published on

കടലിനടിയിലെ എണ്ണ, പ്രകൃതിവാതക ശേഖരം കണ്ടെത്താന്‍ ലക്ഷ്യമിട്ട് ഇന്ത്യ ആരംഭിച്ച വന്‍കിട ഊര്‍ജ്ജ പര്യവേക്ഷണ പദ്ധതിയാണ് 'സമുദ്ര മന്ഥന്‍'.'ദേശീയ കടല്‍ത്തീര പര്യവേക്ഷണ പദ്ധതി' (National Offshore Exploration Scheme) എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഈ പദ്ധതിക്ക് 84,084 കോടി രൂപയുടെ ബജറ്റ് വിഹിതമാണ് കേന്ദ്ര സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്. 2030-31 സാമ്പത്തിക വര്‍ഷം വരെയാണ് ഈ പദ്ധതിയുടെ കാലാവധി. വന്‍തോതില്‍ ഇന്ധനശേഖരമുണ്ടെന്ന് കരുതപ്പെടുന്നതും എന്നാല്‍ ഇതുവരെ വലിയ തോതില്‍ പര്യവേക്ഷണം നടക്കാത്തതുമായ ആഴക്കടല്‍ മേഖലകളില്‍ നിന്ന് ആഭ്യന്തര എണ്ണ, വാതക ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ശക്തമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യകത തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും ക്രൂഡ് ഓയിലിന്റെ 88-89 ശതമാനവും പ്രകൃതിവാതകത്തിന്റെ പകുതിയോളവും വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ടിവരുന്ന പശ്ചാത്തലത്തിലുമാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ കടല്‍ത്തട്ടിലെ ഹൈഡ്രോകാര്‍ബണ്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള '84,000 കോടി രൂപയുടെ 'ഒരു വന്‍കിട പദ്ധതി' എന്ന് ഈ സംരംഭത്തെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വിശേഷിപ്പിച്ചത്.

ഇന്ത്യയ്ക്ക് എന്തുകൊണ്ട് 'സമുദ്ര മന്ഥന്‍' ആവശ്യമാണ്?

ഇന്ത്യയുടെ കടല്‍ത്തീരങ്ങളോട് ചേര്‍ന്ന് എണ്ണയും പ്രകൃതിവാതകവും ലഭിക്കാന്‍ സാധ്യതയുള്ള നിരവധി അവശിഷ്ട തടങ്ങളുണ്ട്. എന്നാല്‍ സാങ്കേതികമായി വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതും വലിയ ചിലവേറിയതും അപകടസാധ്യതയുള്ളതുമായതിനാല്‍ ഇവയില്‍ ഭൂരിഭാഗവും ഇതുവരെ വേണ്ടത്ര പര്യവേക്ഷണം ചെയ്യപ്പെട്ടിട്ടില്ല. ഈ പദ്ധതിക്ക് കീഴില്‍, വിപുലമായ സീസ്മിക് സര്‍വേകള്‍, ജിയോളജിക്കല്‍ പഠനങ്ങള്‍, പര്യവേക്ഷണ ഖനനം, പങ്കാളിത്ത തീരവിദൂര അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ പ്രാഥമികഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. കൃത്യതയുള്ള ഭൂഗര്‍ഭ വിവരങ്ങള്‍ ശേഖരിക്കുന്നതിലൂടെ പ്രയോജനപ്രദമായ ഹൈഡ്രോകാര്‍ബണ്‍ ശേഖരങ്ങള്‍ തിരിച്ചറിയാനും തീരവിദൂര പര്യവേക്ഷണ മേഖലയിലേക്ക് കൂടുതല്‍ സ്വകാര്യ നിക്ഷേപങ്ങളെ ആകര്‍ഷിക്കാനും സാധിക്കും.

എന്താണ് 'സമുദ്ര മന്ഥന്‍'? ഇന്ത്യ ഇതിനായി 84,084 കോടി രൂപ നിക്ഷേപിക്കുന്നത് എന്തുകൊണ്ട്?
സിജെപി പ്രതിഷേധക്കാർക്കെതിരായ എഫ്ഐആറുകൾ പിൻവലിക്കൽ: സർക്കാർ വിചാരിച്ചാൽ മാത്രം പോരാ, നിയമനടപടികൾ സങ്കീർണ്ണമെന്ന് വിദഗ്ധർ

'സമുദ്ര മന്ഥന്‍' പദ്ധതിയിലൂടെ എന്തൊക്കെയാണ് ചെയ്യുന്നത്?

അത്യാധുനിക സീസ്മിക് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കടലിലെ അവശിഷ്ട തടങ്ങള്‍ മാപ്പ് ചെയ്യുകയും അതിനുശേഷം ആഴക്കടല്‍, അള്‍ട്രാ-ഡീപ് വാട്ടര്‍ ബ്ലോക്കുകളില്‍ പര്യവേക്ഷണ ഖനനം നടത്തുകയും ചെയ്യും. അത്യപൂര്‍വ്വ കടല്‍ത്തടങ്ങളില്‍ ശാസ്ത്രീയ ഖനനം നടത്തുക, പൊതുവായ ഇന്ധന ഉല്‍പ്പാദന-വിതരണ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

സംയോജിത എണ്ണ-വാതക ഉല്‍പ്പാദന സേവന മേഖല വികസിപ്പിക്കുക, നൂതന സാങ്കേതികവിദ്യകള്‍ നടപ്പിലാക്കുക, ഡിജിറ്റല്‍ പ്രോഗ്രാം മാനേജ്മെന്റ്, തൊഴില്‍ശേഷി വര്‍ദ്ധനവ് എന്നിവയും പദ്ധതിയുടെ ഭാഗമാണ്. കാലക്രമേണ 600 ദശലക്ഷം മെട്രിക് ടണ്ണിലധികം എണ്ണയ്ക്കും വാതകത്തിനും തുല്യമായ പുതിയ ശേഖരം കണ്ടെത്താനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനത്തിലേക്ക് എത്താന്‍ വര്‍ഷങ്ങളെടുക്കുമെങ്കിലും വിജയകരമായ കണ്ടെത്തലുകള്‍ ഇന്ത്യയുടെ ഇന്ധന ഇറക്കുമതി ആശ്രയത്വം കുറയ്ക്കുകയും ദീര്‍ഘകാല ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുകയും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും എന്നാണ് വിലയിരുത്തല്‍.

Summary

The Government of India has launched Samudra Manthan, officially known as the National Offshore Exploration Scheme (NOES), with an allocation of ₹84,084 crore to accelerate offshore oil and natural gas exploration through 2030-31. The initiative aims to increase domestic hydrocarbon production from deep-sea and ultra-deepwater regions that remain largely unexplored despite their significant resource potential. The project includes advanced seismic surveys, geological studies, exploratory drilling, and the development of offshore infrastructure to attract private investment.

Madism Digital
madismdigital.com