അജയ്യര്‍... അര്‍ജന്റീന...

മത്സരത്തിന്റെ പത്താം മിനിറ്റില്‍ തന്നെ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ വല കുലുക്കാന്‍ അര്‍ജന്റീനയ്ക്കായി. പത്താം മിനിറ്റില്‍ അലക്സിസ് മാക് അലിസ്റ്ററാണ് ഗോള്‍ നേടിയത്
അജയ്യര്‍... അര്‍ജന്റീന...
Published on

ലോകകപ്പ് ക്വാര്‍ട്ടറിലെ ആവേശകരമായ പോരാട്ടത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ തകര്‍ത്ത് അര്‍ജന്റീന സെമി ഫൈനലില്‍. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ വിജയം. നിശ്ചിത 90 മിനിറ്റില്‍ ഓരോ ഗോളുകള്‍ നേടി ഇരു ടീമുകളും സമനില പാലിച്ചു. അധിക സമയത്തില്‍ ആയിരുന്നു അര്‍ജന്റീന രണ്ട് ഗോളുകള്‍ കൂടി നേടി വിജയം ഉറപ്പിച്ചത്.

72-ാം മിനിറ്റില്‍ എംബോളോ ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയതോടെ പത്തുപേരായി ചുരുങ്ങിയെങ്കിലും സ്വിറ്റ്‌സര്‍ലന്റ് അമാന്യമാന്യ പോരാട്ട വീര്യം പുറത്തെടുത്ത് അര്‍ജന്റീനയെ നിശ്ചിത സമയത്ത് പിടിച്ചുകെട്ടി. ഇതോടെ മത്സരം അധിക സമയത്തേക്ക് നീളുകയായിരുന്നു.

മത്സരത്തിന്റെ പത്താം മിനിറ്റില്‍ തന്നെ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ വല കുലുക്കാന്‍ അര്‍ജന്റീനയ്ക്കായി. പത്താം മിനിറ്റില്‍ അലക്സിസ് മാക് അലിസ്റ്ററാണ് ഗോള്‍ നേടിയത്. ലീഡ് വഴങ്ങിയതോടെ സമനില ഗോളിനായി കിണഞ്ഞ് ശ്രമിക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡിനെയാണ് കളത്തില്‍ കണ്ടത്. അര്‍ജന്റീന മുന്നേറ്റങ്ങളെ കടുത്ത ടാക്കിളുകളോടെയാണ് സ്വിസ്പ്പട പ്രതിരോധിക്കാന്‍ ശ്രമിച്ചത്.

അജയ്യര്‍... അര്‍ജന്റീന...
മെറിനോയുടെ 'സൂപ്പര്‍-സബ്' മാജിക്; സ്‌പെയിന്‍ ചരിത്രത്തിലെ രണ്ടാമത്തെ ലോകകപ്പ് സെമിയില്‍

രണ്ടാം പകുതിയില്‍ 67ാം മിനിറ്റില്‍ ആണ് സ്വിറ്റ്‌സര്‍ലന്‍ഡ് ഗോള്‍ മടക്കിയത്. ഡാന്‍ എന്‍ഡോയ് ആണ് സ്വിറ്റ്‌സര്‍ലന്‍ഡിന് ലീഡ് നല്‍കിയത്. തൊട്ടുപിറകെ സ്വിറ്റ്‌സര്‍ലന്‍ഡിന് തിരിച്ചടിയായി സൂപ്പര്‍ താരം ബ്രീല്‍ എംബോളോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ സ്വിറ്റ്‌സര്‍ലന്‍ഡ് പത്തു പേരായി ചുരുങ്ങി.

അര്‍ജന്റീനയുടെ മുന്നേറ്റം തടയാന്‍ നടത്തിയ ശ്രമം പരിധിവിട്ടതോടെ റഫറി ആദ്യം ബ്രീല്‍ എംബോളോയ്ക്ക് മഞ്ഞക്കാര്‍ഡ് നല്‍കി. എന്നാല്‍, പിന്നീട് റഫറി വിഎആര്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും തീരുമാനം മാറ്റി ചുവപ്പ് കാര്‍ഡ് നല്‍കുകയുമായിരുന്നു.

Summary

Argentina vs Switzerland, ET 120+1', 3-1: Lautaro sends Argentina into semi-finals.

Madism Digital
madismdigital.com