എൻആർസി മുതൽ ധർമേന്ദ്ര പ്രധാന്റെ രാജി വരെ; ജനകീയ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ പിൻവാങ്ങി കേന്ദ്രം

ഇതിന് മുൻപ് സിഎഎ-എൻആർസി പ്രക്ഷോഭ കാലത്തും, കർഷക സമരത്തിലുമാണ് സമാനമായ രീതിയിൽ സർക്കാരിന് പിന്മാറേണ്ടി വന്നത്.
എൻആർസി മുതൽ ധർമേന്ദ്ര പ്രധാന്റെ രാജി വരെ; ജനകീയ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ പിൻവാങ്ങി കേന്ദ്രം
Published on

കഴിഞ്ഞ 12 വർഷത്തെ ഭരണത്തിനിടയിൽ ജനകീയ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ മോദി സർക്കാർ മുട്ടുമടക്കുന്നത് ഇത് മൂന്നാം തവണയാണ്. രാജ്യത്തെ പിടിച്ചുലച്ച നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദങ്ങളെ തുടർന്ന് വിദ്യാർഥികളും യുവാക്കളും നടത്തിയ ശക്തമായ പ്രക്ഷോഭങ്ങൾക്ക് വഴങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതാണ് ഈ പരമ്പരയിലെ ഏറ്റവും പുതിയ സംഭവം. ഇതിന് മുൻപ് സിഎഎ-എൻആർസി പ്രക്ഷോഭ കാലത്തും, കർഷക സമരത്തിലുമാണ് സമാനമായ രീതിയിൽ സർക്കാരിന് പിന്മാറേണ്ടി വന്നത്.

മോദി സർക്കാരിന്റെ മൂന്ന് വലിയ പിന്മാറ്റങ്ങൾ

'മീ ടൂ' (#MeToo) ആരോപണങ്ങളെത്തുടർന്ന് എം ജെ അക്ബർ രാജിവെച്ചതിൽ പിന്നെ, ജനകീയ പ്രതിഷേധങ്ങൾക്ക് വഴങ്ങി ഒരു കേന്ദ്രമന്ത്രിക്ക് സ്ഥാനം ഒഴിയേണ്ടി വരുന്നത് ഇത് രണ്ടാമത്തെ തവണയാണ്. ധർമേന്ദ്ര പ്രധാന്റെ രാജി കേവലമൊരു മന്ത്രിയുടെ പടിയിറക്കം മാത്രമല്ല, മറിച്ച് ഭരണകൂടം ജനകീയ പ്രതിഷേധങ്ങളെ എങ്ങനെ നോക്കിക്കാണുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. ഈ മൂന്ന് സംഭവങ്ങളിലും സർക്കാരിന്റെ പ്രതികരണ രീതി സമാനമായിരുന്നു. ആദ്യം പ്രതിഷേധങ്ങളെ പരമാവധി അവഗണിക്കുകയും അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്യും. പിന്നീട്, സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുന്നത് വലിയ രാഷ്ട്രീയ തിരിച്ചടിക്ക് കാരണമാകുമെന്ന് ഉറപ്പാകുന്ന ഘട്ടത്തിൽ മാത്രം സർക്കാർ കീഴടങ്ങും.

എൻആർസി മുതൽ ധർമേന്ദ്ര പ്രധാന്റെ രാജി വരെ; ജനകീയ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ പിൻവാങ്ങി കേന്ദ്രം
ആവശ്യങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍, പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കും; സിജെപി സമരം അവസാനിപ്പിച്ചു

പൗരത്വ നിയമവും എൻആർസിയും (CAA-NRC)

സർക്കാരിന് ആദ്യത്തെ വലിയ തിരിച്ചടി നേരിട്ടത് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭ കാലത്താണ്. രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കുമെന്നും, അതിന്റെ ക്രോണോളജി മനസ്സിലാക്കണമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ രാജ്യത്തുടനീളം വലിയ പ്രക്ഷോഭങ്ങൾ ഉയർന്നതോടെ സർക്കാരിന് പ്രതിരോധത്തിലാകേണ്ടി വന്നു. ഒടുവിൽ, എൻആർസി രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് സാക്ഷാൽ പ്രധാനമന്ത്രിക്ക് തന്നെ വിശദീകരിക്കേണ്ടി വന്നു. നിയമപരവും ഭരണപരവുമായ ഒരു നടപടിയായി സർക്കാർ കൊണ്ടുവന്ന എൻആർസി, ഒരു വലിയ രാഷ്ട്രീയ ബാധ്യതയായി മാറുമെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അത് തൽക്കാലത്തേക്ക് മരവിപ്പിക്കാൻ സർക്കാർ തയ്യാറായത്.

കർഷക സമരവും കാർഷിക നിയമങ്ങളും

സർക്കാരിന്റെ രണ്ടാമത്തെ വലിയ കീഴടങ്ങൽ കർഷക സമരത്തിന് മുന്നിലായിരുന്നു. ഒരു വർഷത്തോളം നീണ്ടുനിന്ന അതിശക്തമായ പ്രക്ഷോഭത്തിനൊടുവിലാണ് വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാൻ സർക്കാർ തയ്യാറായത്. സമരത്തിന്റെ തുടക്കത്തിൽ, ഇത് ചില പ്രദേശങ്ങളിൽ മാത്രമുള്ളതാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും വരുത്തിത്തീർക്കാനാണ് സർക്കാർ ശ്രമിച്ചത്. എന്നാൽ കർഷകർ തങ്ങളുടെ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയും, സമരം സർക്കാരിൻ്റെ അധികാരത്തിന് നേർക്കുള്ള ശക്തമായ വെല്ലുവിളിയായി മാറുകയും ചെയ്തു. ഒടുവിൽ നിയമങ്ങൾ പിൻവലിച്ച് പ്രധാനമന്ത്രി കർഷകരോട് മാപ്പ് ചോദിച്ചപ്പോൾ, ഭരണകൂടം ജനകീയ സമ്മർദ്ദത്തിന് മുന്നിൽ പൂർണ്ണമായി അടിയറവ് പറയുകയായിരുന്നു.

എൻആർസി മുതൽ ധർമേന്ദ്ര പ്രധാന്റെ രാജി വരെ; ജനകീയ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ പിൻവാങ്ങി കേന്ദ്രം
ഒരു കൊടിക്കീഴിലും അണിനിരന്നില്ല, ദേശ, ഭാഷന്തരങ്ങള്‍ക്കപ്പുറം അവര്‍ ഒരുമിച്ചു; ഭരണകൂടത്തെ മുട്ടുകുത്തിച്ച ജെന്‍സികള്‍

ചോദ്യപേപ്പർ ചോർച്ചയും രാജിയും

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വീഴ്ചകൾക്കെതിരെയും, ചോദ്യപേപ്പർ ചോർച്ചക്കെതിരെയും വിദ്യാർഥികൾ നടത്തിയ സമരമാണ് മൂന്നാമത്തെ വലിയ പ്രതിസന്ധിയായത്. എന്നാൽ മുൻകാല സമരങ്ങളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് സമരത്തിന്റെ രീതിയും അതിൽ പങ്കെടുത്തവരുടെ സാമൂഹിക പശ്ചാത്തലവുമാണ്. വ്യക്തമായ രാഷ്ട്രീയ നേതൃത്വമോ സംഘടനാ രൂപമോ ഇല്ലാതെ, തികച്ചും വികേന്ദ്രീകൃതമായ രീതിയിലായിരുന്നു വിദ്യാർഥി സമരം വളർന്നത്.

നേതാക്കളില്ലാത്ത ഈ സമരത്തെ എങ്ങനെ നേരിടണമെന്നോ ചർച്ചകൾ നടത്തി ഒതുക്കണമെന്നോ സർക്കാരിന് യാതൊരു ധാരണയുമില്ലായിരുന്നു. ഇൻസ്റ്റാഗ്രാം റീൽസിലൂടെയും മീമുകളിലൂടെയും വളർന്ന ഈ പ്രതിഷേധത്തിന്റെ സാംസ്കാരിക ഊർജത്തെ മറികടക്കാൻ സർക്കാരിന്റെ ഔദ്യോഗിക പ്രചരണ സംവിധാനങ്ങൾക്ക് കഴിഞ്ഞില്ല. ഇതിനെല്ലാം പുറമെ, ബിജെപിയുടെ തന്നെ പരമ്പരാഗത വോട്ട് ബാങ്കിൽ നിന്നുള്ള യുവാക്കൾ സമരരംഗത്തേക്ക് ഇറങ്ങിയത് സർക്കാരിനെയും ഭരണമുന്നണിയെയും ശരിക്കും അസ്വസ്ഥരാക്കി.

ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ജനാധിപത്യപരമായ വിയോജിപ്പുകളെ അംഗീകരിക്കാൻ മടിക്കുന്ന ഒരു സർക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് ഈ മൂന്ന് സംഭവങ്ങളും വ്യക്തമാക്കുന്നു. രാഷ്ട്രീയമായ വലിയ നഷ്ടങ്ങൾ ഉണ്ടാകുമെന്ന് ഭയക്കുമ്പോൾ മാത്രമാണ് മോദി സർക്കാർ വിട്ടുവീഴ്ചകൾക്ക് തയ്യാറാകുന്നത്.

Summary

The resignation of Union Education Minister Dharmendra Pradhan following the massive protests over the NEET paper leak marks the third significant time the Modi government has backed down in the face of widespread public agitation during its tenure. This incident shares a common pattern with the government's previous retreats on the CAA-NRC issue and the controversial farm laws. In all three instances, the government's strategy followed a similar trajectory: initial dismissal and attempts to suppress the protests, followed by a complete reversal only when the political cost of maintaining their stance became too high.

Madism Digital
madismdigital.com