യന്ത്രമെഴുതിയ കഥയ്ക്ക് കോമണ്‍വെല്‍ത്ത് പുരസ്കാരം; കനലരിയുന്ന ഭാവനയും പേനയുപേക്ഷിക്കുന്ന മനുഷ്യനും

അവാര്‍ഡുകള്‍ വാരിക്കൂട്ടാന്‍ പാകത്തിലുള്ള രചനകള്‍ നിമിഷനേരം കൊണ്ട് സൃഷ്ടിക്കുന്ന കഴിയുന്ന ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍
യന്ത്രമെഴുതിയ കഥയ്ക്ക് കോമണ്‍വെല്‍ത്ത് പുരസ്കാരം; കനലരിയുന്ന ഭാവനയും പേനയുപേക്ഷിക്കുന്ന മനുഷ്യനും
Published on

ഈ മേയില്‍ പ്രശസ്തമായ ഗ്രാന്റാ മാഗസിന്‍ ഒരു പ്രഖ്യാപനം നടത്തി. പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിര്‍മിച്ച ഒരു ചെറുകഥയ്ക്ക് ഇത്തവണത്തെ കോമണ്‍വെല്‍ത്ത് പുരസ്‌കാരം ലഭിച്ചിരിക്കുന്നു! ജൂറിയുടെ മുന്‍വിധികളും താല്‍പ്പര്യങ്ങളും കൃത്യമായി പഠിച്ചെടുത്ത്, അവാര്‍ഡുകള്‍ വാരിക്കൂട്ടാന്‍ പാകത്തിലുള്ള രചനകള്‍ നിമിഷനേരം കൊണ്ട് പുറത്തുതള്ളാന്‍ ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ക്ക് സാധിക്കുമെന്ന് ഈ സംഭവം തെളിയിക്കുന്നു. സാങ്കേതികവിദ്യയുടെ ഈ അധിനിവേശം എഴുത്തുകാരുടെ ഉള്ളില്‍ വലിയൊരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്: സാഹിത്യത്തിന്റെ അന്ത്യം കുറിക്കപ്പെടുകയാണോ?

കോമൺ‌വെൽത്ത് ചെറുകഥാ പുരസ്കാരത്തിന്റെ കരീബിയൻ പ്രാദേശിക വിഭാഗം നേടിയ ജാമിർ നസീറിന്റെ 'ദി സെർപ്പന്റ് ഇൻ ദി ഗ്രോവ്' എഐ സൃഷ്ടിച്ചതോ അല്ലെങ്കിൽ വലിയ തോതിൽ എഐ സഹായത്തോടെയുള്ളതോ ആണെന്നാണ് ചില എഴുത്തുകാരും ഗവേഷകരും എഐ ഡിറ്റക്ഷൻ രംഗത്ത് പ്രവർത്തിക്കുന്നവരും കരുതുന്നത്. കോമൺ‌വെൽത്ത് ചെറുകഥാ സമ്മാനവുമായുള്ള ദീർഘകാല പങ്കാളിത്തത്തിന്റെ ഭാഗമായി പ്രശസ്ത ബ്രിട്ടീഷ് സാഹിത്യ മാസികയായ ഗ്രാന്റ ഈ കഥ ഓൺലൈനിൽ പ്രസിദ്ധീകരിച്ചിരുന്നു. സാഹിത്യ വൃത്തങ്ങളിൽ വലിയ പ്രധാന്യമുള്ളതാണ് കോമൺ‌വെൽത്ത് പുരസ്കാരം.

ഈ പുരസ്‌കാര നേട്ടം വലിയൊരു സാംസ്‌കാരിക പ്രതിസന്ധിക്കാണ് തുടക്കമിട്ടിരിക്കുന്നത്. പരമ്പരാഗത എഴുത്തുകാര്‍ തങ്ങളുടെ കഥാ ലോകം കെട്ടിപ്പടുക്കാന്‍ ഉപയോഗിച്ചിരുന്ന ഭാഷാപരമായ ഗാംഭീര്യവും ശൈലികളും എഐ വളരെ എളുപ്പത്തില്‍ അനുകരിക്കുകയാണ്. പേനയും കടലാസും ഉപയോഗിച്ച് സ്വന്തം ആത്മാവിനെ ആവിഷ്‌കരിച്ചിരുന്ന ഒരു കാലഘട്ടത്തില്‍നിന്ന്, വെറും കീവേഡുകള്‍ നല്‍കി സാഹിത്യം സൃഷ്ടിക്കുന്ന അവസ്ഥയിലേക്ക് വിപണി മാറിക്കഴിഞ്ഞു. വായനക്കാരെ പെട്ടെന്ന് ആകര്‍ഷിക്കുന്ന ഇത്തരം കൃത്രിമ രചനകള്‍ യഥാര്‍ത്ഥ സാഹിത്യത്തിന്റെ തനിമയെയും ആഴത്തെയും കവര്‍ന്നെടുക്കുമോയെന്ന ഭയം ഇന്ന് ശക്തമാണ്.

വിയര്‍പ്പൊഴുക്കാത്ത വരികളും കാഫ്കയുടെ വിലാപവും

സാധാരണയായി ഒരു എഴുത്തുകാരന്‍ തന്റെ ജീവിതാനുഭവങ്ങളെയും ആഴത്തിലുള്ള വികാരങ്ങളെയും വാക്കുകളിലേക്ക് മാറ്റാന്‍ ദിവസങ്ങളോളമോ വര്‍ഷങ്ങളോളമോ കഠിനമായി പരിശ്രമിക്കാറുണ്ട്. എന്നാല്‍, എഐ സാഹിത്യം ഈ കഠിനാധ്വാനത്തെ പൂര്‍ണമായും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. മുന്‍കാലങ്ങളിലെ മികച്ച സാഹിത്യസൃഷ്ടികള്‍ പുനരുപയോഗിച്ച്, വായനക്കാരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള രചനകള്‍ നിമിഷങ്ങള്‍ക്കകം നിര്‍മിക്കാന്‍ എഐക്ക് സാധിക്കുന്നു. എന്നാല്‍, ഇത്തരം സൃഷ്ടികളില്‍ മനുഷ്യന്റെ യഥാര്‍ത്ഥ വേദനകളോ ജീവിതാനുഭവങ്ങളോ ഉണ്ടാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

യന്ത്രമെഴുതിയ കഥയ്ക്ക് കോമണ്‍വെല്‍ത്ത് പുരസ്കാരം; കനലരിയുന്ന ഭാവനയും പേനയുപേക്ഷിക്കുന്ന മനുഷ്യനും
World Book Day 2026: ഗുട്ടൻബർഗ് വിപ്ലവം മുതൽ കിൻഡിൽ വരെ; പുസ്തകങ്ങളുടെയും വായനയുടെയും പരിണാമം

മിര്‍സ ഗാലിബിന്റെ കവിതകളും ഫ്രാന്‍സ് കാഫ്കയുടെ നോവലുകളും ഇന്നും ജനപ്രിയമായി തുടരുന്നത് അവ എഴുത്തുകാരന്റെ ആത്മാവിഷ്‌കാരമായതുകൊണ്ടാണ്. എന്നാല്‍, വികാരങ്ങളോ ചിന്താശേഷിയോ ഇല്ലാത്ത എഐ സാഹിത്യം മനുഷ്യന്റെ സവിശേഷമായ ഭാവനയെയും സര്‍ഗ്ഗാത്മകതയെയും നശിപ്പിക്കുമോയെന്ന് സാഹിത്യ വിമര്‍ശകര്‍ ഭയപ്പെടുന്നു. വരും ദശകങ്ങളില്‍ മനുഷ്യന്റെ ബോധമണ്ഡലത്തെയും കഥകള്‍ പറയാനുള്ള കഴിവിനെയും ചോദ്യം ചെയ്യാന്‍ ഈ സാങ്കേതികവിദ്യയ്ക്ക് കഴിഞ്ഞേക്കാം.

ഫ്രാന്‍സ് കാഫ്ക തന്റെ 'ദി കാസില്‍' എന്ന നോവലിലൂടെ വരച്ചിട്ടത് ഉദ്യോഗസ്ഥഭരണത്തോടുള്ള അദ്ദേഹത്തിന്റെ കഠിനമായ മടുപ്പും ആത്മസംഘര്‍ഷങ്ങളുമായിരുന്നു. എന്നാല്‍, എഐ സാഹിത്യം എഴുത്തിലെ ഈ കഠിനാധ്വാനത്തെയും വികാരങ്ങളെയും പൂര്‍ണമായും ഇല്ലാതാക്കുകയാണ്. എഴുത്തിന്റെ ആത്മാവിനെ തൊട്ടറിയാതെ, ഉപരിപ്ലവമായ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കുന്ന ഈ എളുപ്പവഴി മനുഷ്യന്റെ യഥാര്‍ത്ഥ ഭാവനയെ മരവിപ്പിക്കുന്നു.

കവിതകള്‍ തനിക്ക് ലഭിക്കുന്ന ആകാശദൂതന്റെ സംഗതമാണെന്നാണ് മിര്‍സ ഗാലിബ് ഒരിക്കല്‍ പാടിയത്. എന്നാല്‍ വികാരങ്ങളോ ചിന്താശേഷിയോ ഇല്ലാത്ത യന്ത്രങ്ങള്‍ക്ക് അത്തരം ആത്മാവിഷ്‌കാരങ്ങള്‍ എങ്ങനെ സാധ്യമാകും? പ്രശസ്ത എഴുത്തുകാരന്‍ ജൂലിയന്‍ ബാണ്‍സ് നിരീക്ഷിച്ചതുപോലെ, പ്രണയം, മരണം, നന്മതിന്മകള്‍, വഞ്ചന തുടങ്ങിയ സങ്കീര്‍ണ്ണമായ മനുഷ്യാനുഭവങ്ങളെ ഉള്‍ക്കൊള്ളാന്‍ വെറുമൊരു അല്‍ഗോരിതത്തിന് ഒരിക്കലും കഴിയില്ല. ചിന്താശേഷിയും വികാരങ്ങളും പ്രകടിപ്പിക്കാനുള്ള മനുഷ്യന്റെ സവിശേഷമായ കഴിവിനെ എഐ ഇല്ലാതാക്കുമോ എന്ന് സാഹിത്യ വിമര്‍ശകര്‍ ഭയപ്പെടുന്നു. വരും ദശകങ്ങളില്‍ മനുഷ്യന്റെ ബോധമണ്ഡലത്തെയും കഥകള്‍ പറയാനുള്ള കഴിവിനെയും ചോദ്യം ചെയ്യാന്‍ ഈ സാങ്കേതികവിദ്യയ്ക്ക് കഴിഞ്ഞേക്കാം.

ഇന്ത്യയിലും വിവാദം

ഐപിഎസ് ഉദ്യോഗസ്ഥൻ പ്രണവ് ജെയിനിന്റെ ഒരു ലേഖനം ഓൺലൈനിൽ വൈറലായതിനെത്തുടർന്ന് സമാനമായ ഒരു ചർച്ച അടുത്തിടെ ഇന്ത്യയിലും ഉയർന്നിരുന്നു. 'ദി ക്വയറ്റ് ഗ്രീഫ് ഓഫ് അഡൽറ്റ് ഫ്രണ്ട്‌ഷിപ്പ്' എന്ന തലക്കെട്ടിലുള്ള ഈ സൃഷ്ടിയിൽ എഐ എഴുത്തിന്റെ വ്യക്തമായ അടയാളങ്ങളുണ്ടെന്ന് നിരവധി വായനക്കാർ ചൂണ്ടിക്കാട്ടി. ഗവേഷകനായ മാക്സ് സ്‌പെറോ പാൻഗ്രാം ലാബ്‌സുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ, അത് 100 ശതമാനം എഐ ജനറേറ്റഡ് എഴുത്താണെന്ന് വ്യക്തമായി.

യന്ത്രമെഴുതിയ കഥയ്ക്ക് കോമണ്‍വെല്‍ത്ത് പുരസ്കാരം; കനലരിയുന്ന ഭാവനയും പേനയുപേക്ഷിക്കുന്ന മനുഷ്യനും
ലണ്ടൻ പ്രൈഡ്!

നോബല്‍ തേടിയെത്തുന്ന യന്ത്രങ്ങള്‍; ഭാവിയുടെ വന്യമായ കാഴ്ച

തുടര്‍ച്ചയായി എഐ ഉപയോഗിക്കുന്നത് മനുഷ്യന്റെ ചിന്താശേഷിയെയും ഉള്‍ക്കാഴ്ചകളെയും മരവിപ്പിക്കാന്‍ കാരണമാകുമെന്ന നിരീക്ഷണങ്ങൾ ശക്തമാണ്. വരും കാലങ്ങളില്‍ മനുഷ്യന്‍ എഴുതുന്നത് നിര്‍ത്തുകയും എഐ മോഡലുകള്‍ മറ്റ് എഐ സൃഷ്ടികളെ മാത്രം അടിസ്ഥാനമാക്കി പുതിയ രചനകള്‍ നടത്തുകയും ചെയ്യുന്ന ഒരു സാഹചര്യം ഉണ്ടായേക്കാം. ഇത് സാഹിത്യത്തിന്റെ തനിമയെ പൂര്‍ണമായും തകര്‍ക്കുകയും മനുഷ്യത്വം തന്നെ വിലയില്ലാതാകാന്‍ ഇടയാക്കുകയും ചെയ്യുമോയെന്ന ചർച്ച വ്യാപകമാണ്.

ഭാവിയില്‍ എഐ നിര്‍മ്മിത കഥകള്‍ക്ക് നോബല്‍ സമ്മാനം വരെ ലഭിച്ചേക്കാനുള്ള സാധ്യതകളിലേക്കു വിരൽ ചൂണ്ടപ്പെടുന്നതാണ് നിലവിലെ സാഹചര്യം. പുരസ്‌കാരങ്ങള്‍ നേടാന്‍ മാത്രമായി വിപണിയില്‍ പുതിയ എഐ മോഡലുകളും ഇറങ്ങിയേക്കാം.

Summary

English Summary: In May, the renowned literary magazine Granta made a striking announcement that sparked intense debate in literary circles. A short story created entirely by Artificial Intelligence reportedly won this year’s Commonwealth award. The incident has raised concerns among writers and critics, as Large Language Models (LLMs) are now capable of analyzing jury preferences and generating award-oriented literary works within seconds. The rapid advancement of AI in creative writing has intensified fears about the future of literature and the role of human writers in an increasingly automated world.

Madism Digital
madismdigital.com