സ്വന്തം പാര്‍ട്ടിക്കുപോലും വിശ്വാസമില്ലാത്ത ട്രംപിന്റെ ഇറാന്‍ കരാര്‍; വില്ലനാകുന്നത് 'ആണവ രഹസ്യങ്ങള്‍'!

ഈ കരാറില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു തന്നെ കടുത്ത സംശയമുണ്ടാകാന്‍ കാരണം ഇറാന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട വ്യവസ്ഥകളാണ്
സ്വന്തം പാര്‍ട്ടിക്കുപോലും വിശ്വാസമില്ലാത്ത ട്രംപിന്റെ ഇറാന്‍ കരാര്‍; വില്ലനാകുന്നത് 'ആണവ രഹസ്യങ്ങള്‍'!
Published on

പശ്ചിമേഷ്യന്‍ യുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച പ്രഖ്യാപിച്ച 'യുഎസ്-ഇറാന്‍ സമാധാന കരാര്‍' ക്യാപിറ്റല്‍ ഹില്ലില്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിതുറക്കുന്നു. വിദേശനയതന്ത്ര രംഗത്ത് വന്‍ നേട്ടമെന്ന് വൈറ്റ് ഹൗസ് അവകാശപ്പെടുമ്പോഴും സ്വന്തം പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ ക്യാമ്പില്‍നിന്ന് തന്നെ ട്രംപിനെതിരെ കടുത്ത വിയോജിപ്പുകളും അവിശ്വാസവും ഉയരുകയാണ്.

വരാനിരിക്കുന്ന വെള്ളിയാഴ്ച ജനീവയില്‍ വെച്ച് ഔദ്യോഗികമായി ഒപ്പുവെക്കാന്‍ പോകുന്ന ഈ കരാറിന്റെ നിബന്ധനകളെക്കുറിച്ചും പ്രത്യേകിച്ച് ഇറാന്റെ ആണവ രഹസ്യങ്ങളുടെ മേലുള്ള നിയന്ത്രണങ്ങളെക്കുറിച്ചും കടുത്ത അവ്യക്തത നിലനില്‍ക്കുന്നതാണ് ജനപ്രതിനിധികളെ ചൊടിപ്പിച്ചിരിക്കുന്നത്. വലിയൊരു സൈനിക നീക്കത്തിനുശേഷം പെട്ടെന്നുണ്ടായ ഈ നയതന്ത്ര അട്ടിമറി ആഗോള വിപണികളെയും ക്രൂഡ് ഓയില്‍ വ്യാപാരത്തെയും ഇന്ത്യന്‍ ഓഹരി വിപണിയെയും നേരിട്ടു ബാധിക്കുന്ന ഒന്നാണെന്നിരിക്കെ, ക്യാപിറ്റല്‍ ഹില്ലില്‍നിന്നുള്ള ഈ ആഭ്യന്തര കലഹം നിക്ഷേപകരിലും ആശങ്ക വര്‍ധിപ്പിക്കുന്നു.

ഒബാമ ഭരണകൂടത്തിന്റെ കാലത്തുണ്ടായ ഇറാന്‍ ആണവ കരാറിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്ന ട്രംപ്, ഇപ്പോള്‍ അതിനേക്കാള്‍ സുതാര്യത കുറഞ്ഞ കരാറിലേക്കാണോ നീങ്ങുന്നതെന്നാണ് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ചോദിക്കുന്നത്.

ഇരുട്ടില്‍ നിര്‍ത്തി വൈറ്റ് ഹൗസ്; തുറന്നടിച്ച് റിപ്പബ്ലിക്കന്‍ നേതാക്കള്‍

നാവിക ഉപരോധങ്ങള്‍ പിന്‍വലിക്കാനും രാജ്യാന്തര എണ്ണവ്യാപാരത്തിന്റെ ജീവനനാഡിയായ 'സ്ട്രീറ്റ് ഓഫ് ഹോര്‍മുസ്'തുറക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ കരാര്‍. എന്നാല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെപ്പോലും ഇരുട്ടില്‍ നിര്‍ത്തിയാണ് വൈറ്റ് ഹൗസ് ഈ പ്രഖ്യാപനം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. സെനറ്റ് മജോരിറ്റി ലീഡറും പ്രമുഖ റിപ്പബ്ലിക്കന്‍ നേതാവുമായ ജോണ്‍ ത്യൂന്‍ ട്രംപിനെതിരെ പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു.

''ഈ കരാറിനെക്കുറിച്ച് എനിക്ക് കാര്യമായി ഒന്നും അറിയില്ല, ഇവിടെയുള്ള വിദഗ്ദ്ധര്‍ക്ക് പോലും ഇതിനെക്കുറിച്ച് വ്യക്തതയില്ല,'' എന്നാണ് അദ്ദേഹം ക്യാപിറ്റല്‍ ഹില്ലില്‍ മാധ്യമങ്ങളോട് പറഞ്ഞത്. കരാര്‍ നടപ്പിലാക്കുന്നതിലെ സുതാര്യതയെയും ഇറാന്റെ വിശ്വാസ്യതയെയും അദ്ദേഹം ചോദ്യം ചെയ്തു. മറ്റൊരു പ്രമുഖ റിപ്പബ്ലിക്കന്‍ സെനറ്ററായ തോം ടിലിസ് ഇതിനെ ഒരു 'രഹസ്യ കരാര്‍' എന്ന് വിശേഷിപ്പിച്ചുകൊണ്ട് കടുത്ത അതൃപ്തി രേഖപ്പെടുത്തി.

സ്വന്തം പാര്‍ട്ടിക്കുപോലും വിശ്വാസമില്ലാത്ത ട്രംപിന്റെ ഇറാന്‍ കരാര്‍; വില്ലനാകുന്നത് 'ആണവ രഹസ്യങ്ങള്‍'!
സോളാര്‍ പദ്ധതികള്‍ക്ക് പാരിസ്ഥിതികാനുമതി വേണ്ടേ? ഹരിതോര്‍ജത്തിന്റെ മറവില്‍ ഇല്ലാതാകുന്ന ഗുജറാത്തിലെ റാംസര്‍ നീര്‍ത്തടം

വില്ലനാകുന്ന ആണവ രഹസ്യങ്ങള്‍: പരിശോധന ആര് നടത്തും?

ഈ കരാറില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു തന്നെ കടുത്ത സംശയമുണ്ടാകാന്‍ കാരണം ഇറാന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട വ്യവസ്ഥകളാണ്. കഴിഞ്ഞ വര്‍ഷം അമേരിക്ക നടത്തിയ കനത്ത വ്യോമാക്രമണങ്ങളില്‍ ഇറാന്റെ ഭൂഗര്‍ഭ ആണവ നിലയങ്ങള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. എന്നാല്‍ ഈ തകര്‍ന്ന നിലയങ്ങള്‍ക്കുള്ളില്‍ ഇപ്പോഴും വൻതോതിൽ സമ്പുഷ്ടീകരിച്ച യുറേനിയം ഒളിപ്പിച്ചിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍.

ഈ ആണവ സാമഗ്രികള്‍ ആര് നശിപ്പിക്കും, അവ ആര് അവിടെനിന്ന് മാറ്റും, ഇറാന്‍ വീണ്ടും രഹസ്യമായി ആണവായുധം നിര്‍മ്മിക്കുന്നില്ലെന്ന് ആര് സാക്ഷ്യപ്പെടുത്തും എന്നതിനൊന്നും ട്രംപ് ഭരണകൂടം ഇതുവരെ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. ഒബാമ ഭരണകൂടത്തിന്റെ കാലത്തുണ്ടായ ഇറാന്‍ ആണവ കരാറിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്ന ട്രംപ്, ഇപ്പോള്‍ അതിനേക്കാള്‍ സുതാര്യത കുറഞ്ഞ കരാറിലേക്കാണോ നീങ്ങുന്നതെന്നാണ് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ചോദിക്കുന്നത്. ഇറാന്‍ ജനിച്ചപ്പോഴേ കള്ളം പറയാന്‍ പഠിച്ചവരാണെന്നും സ്വതന്ത്രമായ അന്താരാഷ്ട്ര പരിശോധനകള്‍ ഇല്ലാത്ത ഒരു കരാറും അംഗീകരിക്കാനാകില്ലെന്നും ലൂസിയാനയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കെന്നഡി ആരോപിക്കുന്നു.

300 ബില്യണ്‍ ഡോളറിന്റെ പുനര്‍നിര്‍മാണ പാക്കേജ്

കരാറിന്റെ ഭാഗമായി ഒപ്പുവെച്ചിട്ടുള്ള തത്വപ്പത്രികയില്‍ ഇറാനെതിരെയുള്ള ഉപരോധങ്ങള്‍ നീക്കുന്നതിനൊപ്പം, മരവിപ്പിച്ച ഫണ്ടുകള്‍ തിരികെ നല്‍കാനും ഇറാന്റെ പുനര്‍നിര്‍മാണത്തിനായി 300 ബില്യണ്‍ ഡോളറിന്റെ വമ്പന്‍ പാക്കേജ് അനുവദിക്കാനും വ്യവസ്ഥയുണ്ടെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.എന്നാല്‍ ഈ നീക്കത്തെ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പ്രതിരോധിച്ചു. ഇറാന്‍ തങ്ങളുടെ ബാധ്യതകള്‍ പൂര്‍ണമായി നിറവേറ്റാതെ ഒരു ഡോളര്‍ പോലും നല്‍കില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്താബ ഖമേനിയുടെ ഭരണകൂടം മുന്‍പത്തെക്കാള്‍ വ്യത്യസ്തമാണെന്നും അമേരിക്കയുമായി നേരിട്ടുള്ള ആശയവിനിമയത്തിന് അവര്‍ തയ്യാറാണെന്നും വാന്‍സ് അവകാശപ്പെടുന്നു. എന്നാല്‍ ട്രംപിന്റെ അടുത്ത അനുയായിയും ഇറാന്‍ വിരുദ്ധ നിലപാടുകാരനുമായ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം ഈ വിഷയത്തില്‍ കടുത്ത നിലപാടിലാണ്. കരാറിന്റെ പൂര്‍ണ്ണരൂപം കോണ്‍ഗ്രസില്‍ വോട്ടിംഗിന് വിടണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

സ്വന്തം പാര്‍ട്ടിക്കുപോലും വിശ്വാസമില്ലാത്ത ട്രംപിന്റെ ഇറാന്‍ കരാര്‍; വില്ലനാകുന്നത് 'ആണവ രഹസ്യങ്ങള്‍'!
വിമർശനങ്ങൾ ഫലം കണ്ടു; 'ഡാൻസിങ് ഗേളി'ന്റെ യഥാർത്ഥ ചിത്രം പാഠപുസ്തകത്തിൽ തിരികെ കൊണ്ടുവരാൻ എൻസിഇആർടി തീരുമാനം

ഡെമോക്രാറ്റുകളുടെ ചോദ്യങ്ങളും വിപണിയിലെ ആശങ്കയും

പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയും ട്രംപിനെതിരെ കടുത്ത ചോദ്യങ്ങളുമായി രംഗത്തുണ്ട്. പതിനായിരക്കണക്കിന് കോടി ഡോളര്‍ ഒഴുക്കി, ഒട്ടനവധി സൈനികരുടെ ജീവന്‍ ബലികൊടുത്ത് നടത്തിയ ഒരു യുദ്ധത്തിനുശേഷം, ഒബാമയുടെ പഴയ കരാറിനേക്കാള്‍ മോശമായ ഒന്നിനാണോ ട്രംപ് മുതിരുന്നതെന്ന് സെനറ്റര്‍ മാര്‍ക്ക് വാര്‍ണര്‍ ചോദിച്ചു. 2015-ലെ കരാറില്‍ യൂറോപ്യന്‍ രാജ്യങ്ങളും ചൈനയും റഷ്യയും പങ്കാളികളായിരുന്നെങ്കില്‍, ഇതില്‍ അമേരിക്ക ഏകപക്ഷീയമായാണ് തീരുമാനമെടുക്കുന്നത്.

ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വിതരണം സുഗമമാക്കാനും എണ്ണവില നിയന്ത്രിക്കാനും ഈ കരാര്‍ സഹായിക്കുമെന്നതിനാല്‍ ഇന്ത്യന്‍ വിപണി ഉള്‍പ്പെടെയുള്ള ആഗോള സാമ്പത്തിക രംഗം ഇതിനെ ഉറ്റുനോക്കുന്നുണ്ട്. എന്നാല്‍, അമേരിക്കന്‍ പാര്‍ലമെന്റായ കോണ്‍ഗ്രസിന്റെ ഇരുസഭകളും ഈ കരാര്‍ വോട്ടിനിട്ട് തള്ളിയാല്‍, പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലേക്കും എണ്ണവില അസ്ഥിരതയിലേക്കും നീങ്ങും. ട്രംപും ക്യാപിറ്റല്‍ ഹില്ലും തമ്മിലുള്ള ഈ പോരാട്ടത്തിന്റെ അന്തിമഫലം എന്താകുമെന്നതിനെ ആശ്രയിച്ചിരിക്കും വരുംദിവസങ്ങളിലെ ആഗോള വിപണിയുടെ ഗതി.

Summary

US President Donald Trump’s announcement of a "US-Iran Peace Deal" on Sunday, aimed at ending conflicts in West Asia, has triggered a major political crisis on Capitol Hill. While the White House hails the agreement as a significant diplomatic achievement, it faces intense backlash, skepticism, and internal dissent from members of Trump’s own Republican Party.

Madism Digital
madismdigital.com