Explainer

ഐഎസ്‌ആർഒയിൽ നൂറിലധികം ശാസ്ത്രജ്ഞരുടെ രാജി: ഇടപെട്ട് കേന്ദ്രം, സംഭവിക്കുന്നതെന്ത്?

ഗഗൻയാൻ ഉൾപ്പടെയുള്ള സുപ്രധാന ദൗത്യങ്ങളിൽ നിന്നാണ് രാജി അധികവും

Madism Desk

ലോകം ഉറ്റ് നോക്കുന്ന പല ബഹിരാകാശ ദൗത്യങ്ങളുടെയും പണിപ്പുരയിലാണ് ഇന്ത്യ. ഇവയിൽ പലതും നിർണായക ഘട്ടങ്ങളിലുമാണ്. ഗഗൻയാൻ മുതൽ അന്യഗ്രഹ പര്യവേഷണം വരെ ഇതിലുൾപ്പെടും.

ഇതിനിടെയാണ് അതിഗുരുതരമായ ഒരു പ്രശ്നം ഇന്ത്യൻ സ്പേസ് റിസർച്ച് സെന്റർ അഥവാ ഐഎസ്ആർഒയെ കേന്ദ്രീകരിച്ച് ഉരുത്തിരിയുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി 100ലധികം ശാസ്ത്രജ്ഞർ ഐഎസ്ആർഒയിൽ നിന്ന് രാജിവച്ചിരിക്കുകയാണ്. ഗഗൻയാൻ ഉൾപ്പടെയുള്ള സുപ്രധാന ദൌത്യങ്ങളിൽ നിന്നാണ് രാജി അധികവും.

രാജിക്ക് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയുടെ പെട്ടെന്നുള്ള വളർച്ച ഇതിനൊരു പ്രധാനകാരണമായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പല സ്റ്റാർട്ടപ്പുകളും എയ്റോസ്പേസ് കമ്പനികളും വലിയ രീതിയിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞരെ റിക്രൂട്ട് ചെയ്യുകയാണ്. ഐഎസ്ആർഒയേക്കാൾ ഇരട്ടി ശമ്പളവും ഓഹരി പങ്കാളിത്തവുമുൾപ്പടെയാണ് ഇവരുടെ വാഗ്ദാനം.

സ്കൈറൂട്ട് എയറോസ്‌പേസ്, അഗ്നികുൽ കോസ്‌മോസ്, പിക്സൽ തുടങ്ങി നിരവധി ഇന്ത്യൻ സ്വകാര്യ കമ്പനികൾ ഇന്ന് സ്വന്തമായി റോക്കറ്റുകളും ഉപഗ്രഹങ്ങളും നിർമ്മിക്കുന്നുണ്ട്.

ഈ കമ്പനികൾക്ക് ബഹിരാകാശ സാങ്കേതികവിദ്യയിൽ വർഷങ്ങളോളം പരിചയമുള്ള വിദഗ്ദ്ധരെ ആവശ്യമുണ്ട്. ഇതിനായി അവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഐഎസ്ആർഒയിലെ മുൻനിര ശാസ്ത്രജ്ഞരെയാണ്.

മുൻപ് ഐഎസ്ആർഒയ്ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന സാങ്കേതികവിദ്യകൾ (ഉദാഹരണത്തിന് SSLV സാങ്കേതികവിദ്യ) ഇപ്പോൾ സ്വകാര്യ കമ്പനികൾക്ക് കൈമാറാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

ഇത്തരം സാങ്കേതികവിദ്യകൾ വിജയകരമായി നടപ്പിലാക്കാൻ ഐഎസ്ആർഒയിൽ നിന്ന് വിരമിച്ചവരോ അല്ലെങ്കിൽ അവിടെ ജോലി ചെയ്യുന്നവരോ ആയ ശാസ്ത്രജ്ഞരുടെ സഹായം ഈ സ്വകാര്യ കമ്പനികൾക്ക് അനിവാര്യമായി വരുന്നു. സർക്കാർ നൽകുന്നതിനേക്കാൾ ശമ്പളവും ആനുകൂല്യങ്ങളുമുള്ളപ്പോൾ എന്തുകൊണ്ട് മാറിച്ചിന്തിച്ച് കൂടാ എന്നതാണ് പല ഉദ്യോഗസ്ഥരുടെയും ഭാഷ്യം.

ജീവനക്കാരെ നിലനിർത്താനുള്ള പ്രതിസന്ധിയെന്ത്?

ഈ പ്രശ്നം പെട്ടെന്നുണ്ടായ ഒന്നല്ല. 2017-ൽ പ്രസിദ്ധീകരിച്ച ഒരു വിവരാവകാശ റിപ്പോർട്ട് പ്രകാരം അഞ്ച് വർഷത്തെ കാലയളവിൽ മുന്നൂറോളം ശാസ്ത്രജ്ഞർ ഐഎസ്ആർഒ വിട്ടുപോയതായി കാണിച്ചിരുന്നു. അക്കാലത്തും വിദഗ്ദ്ധരായ ജീവനക്കാരെ നിലനിർത്തുന്നതിലെ ആശങ്കകൾ ഇത് എടുത്തുകാണിക്കുന്നു.

ഗഗൻയാൻ ഉൾപ്പെടെ നിരവധി പ്രശസ്തമായ ദൗത്യങ്ങൾ വരാനിരിക്കെ, സ്ഥാപനത്തിന്റെ അറിവും പരിചയസമ്പന്നരായ ടീമുകളെയും സംരക്ഷിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെയാണ് പുതിയ നടപടികൾ അടിവരയിടുന്നത്. എന്നിരുന്നാലും, കർശനമായ അനുമതി വ്യവസ്ഥകൾ കൊണ്ടുമാത്രം സമീപകാലത്തെ ഈ പ്രതിഭകളുടെ കൊഴിഞ്ഞുപോക്ക് തടയാൻ സാധിക്കുമോ എന്നത് കണ്ടുതന്നെ അറിയണം.

ഔദ്യോഗികമായി കണക്കുകൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ഏകദേശം 120ഓളം ശാസ്ത്രജ്ഞർ അടുത്തിടെ രാജിവെച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യു.ആർ.എസ്‌.സിയിൽ നിന്ന് മാത്രം 80 പേരും വി.എസ്.എസ്‌.സിയിൽ നിന്ന് 20 പേരും രാജിവെച്ചവരിൽ ഉൾപ്പെടുന്നു. ഇതിൽ എൽ.വി.എം-3 പ്രോജക്ട് ഡയറക്ടർ വിക്ടർ ജോസഫ്, സ്‌പേഡെക്സ് പ്രോജക്ട് ഡയറക്ടർ, ചന്ദ്രയാൻ-3 ദൗത്യത്തിലെ നിർണായക പങ്ക് വഹിച്ച യുവ ശാസ്ത്രജ്ഞൻ എന്നിവർ ഉൾപ്പെട്ടത് ഐ.എസ്.ആർ.ഒയെ സംബന്ധിച്ചിടത്തോളം വലിയൊരു നഷ്ടമാണ്.

2012 മുതൽ 2024 വരെയുള്ള കാലയളവിൽ ഏകദേശം 700-ഓളം ജീവനക്കാരാണ് ഐ.എസ്.ആർ.ഒയിൽ നിന്ന് രാജിവെച്ചത്. ഐ.എസ്.ആർ.ഒയിലെ 14,600ൽ അധികം വരുന്ന മൊത്തം ജീവനക്കാരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ രാജിവെക്കുന്നവരുടെ എണ്ണം കുറവാണെങ്കിലും, തന്ത്രപ്രധാനമായ കേന്ദ്രങ്ങളിൽ നിന്നുള്ള ഈ കൊഴിഞ്ഞുപോക്ക് കനത്ത ആശങ്കയാണ് ഉയർത്തുന്നത്.

നിലവിൽ ആയിരത്തിലധികം തസ്തികകളിലേക്ക് നിയമന നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും അനുഭവസമ്പന്നരായ ശാസ്ത്രജ്ഞർക്ക് പകരം ആളെ കണ്ടെത്തുക എളുപ്പമല്ല. ദേശീയ പ്രാധാന്യമുള്ള ദൗത്യങ്ങളുടെ സുഗമമായ നടത്തിപ്പിന് പരിചയസമ്പത്തുള്ളവരുടെ സേവനം അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവാണ് ​ഐ.എസ്.ആർ.ഒയെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.

അതേസമയം ശാസ്ത്രജ്ഞരുടെ കൊഴിഞ്ഞുപോക്കിൽ കേന്ദ്രം അടിയന്തരമായി നടപടിയും സ്വീകരിച്ചിട്ടുണ്ട്. ജൂലൈ 14ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഗഗൻയാൻ പോലെ നിർണായക ദൌത്യങ്ങളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർക്ക് പെട്ടെന്ന് രാജിവയ്ക്കാനോ ജോലിയിൽ നിന്ന് വിരമിക്കാനോ കഴിയില്ല. ഈ പദ്ധതികൾ പൂർത്തിയാകുന്നത് വരെ അത്തരം അപേക്ഷകൾ സ്വീകരിക്കരുതെന്നാണ് സെന്റർ ഡയറക്ടർമാർക്ക് നിർദേശം.

India is currently at the center of several high-profile space missions that the world is closely watching. Many of these projects, ranging from the Gaganyaan human spaceflight mission to ambitious planetary exploration programs, are at critical stages.

Amid these developments, the Indian Space Research Organisation (ISRO) is facing a serious challenge. Over the past few months, more than 100 scientists have resigned from the organization. A significant number of these resignations have come from teams working on key missions, including Gaganyaan.

The exact reasons behind the resignations remain unclear. However, national media reports suggest that the rapid expansion of India's private space ecosystem is one of the major factors driving the exodus.