'ഇന്ത്യൻ മുസ്ലിങ്ങൾ അവരുടെ ദേശസ്നേഹം പണ്ടേ തെളിയിച്ചതാണ്'; ഇംതിയാസ് അലിയും 'മേം വാപസ് ആവൂംഗാ'യും പറയുന്നത്...

വിഭജനകാലത്തെ വേദനയും ജനിച്ചുവളർന്ന മണ്ണിന്റെയും പ്രണയത്തിന്റെയുമൊക്കെ നഷ്ടവും തുറന്നുകാട്ടുന്ന ചിത്രത്തെ ദേശവിരുദ്ധം എന്ന് മുദ്രകുത്താൻ വലിയ രീതിയിൽ ശ്രമം നടന്നിരുന്നു
'ഇന്ത്യൻ മുസ്ലിങ്ങൾ അവരുടെ ദേശസ്നേഹം പണ്ടേ തെളിയിച്ചതാണ്'; ഇംതിയാസ് അലിയും 'മേം വാപസ് ആവൂംഗാ'യും പറയുന്നത്...
Published on

ഇംതിയാസ് അലിയുടെ, വിഭജനകാല പശ്ചാത്തലത്തിലുള്ള 'മേം വാപസ് ആവുംഗാ' തിയറ്ററുകൾ കീഴടക്കി മുന്നേറുകയാണ്. അവിഭക്ത ഇന്ത്യയിലെ ജനങ്ങളുടെ തീരാവേദനയിലാണ് ഈ സിനിമയുടെ ആത്മാവിരിക്കുന്നത്.

വിഭജനകാലത്തെ വേദനയും ജനിച്ചുവളർന്ന മണ്ണിന്റെയും പ്രണയത്തിന്റെയുമൊക്കെ നഷ്ടവും തുറന്നുകാട്ടുന്ന ചിത്രത്തെ ദേശവിരുദ്ധം എന്ന് മുദ്രകുത്താൻ വലിയ രീതിയിൽ ശ്രമം നടന്നിരുന്നു. അത്തരം പ്രചാരണങ്ങളോട് ഇപ്പോൾ ഇംതിയാസ് തന്നെ പ്രതികരിക്കുകയാണ്. ഇന്ത്യൻ മുസ്‌ലിങ്ങളുടെ രാജ്യസ്നേഹം ഇനിയും തെളിയിക്കേണ്ട കാര്യമില്ലെന്നാണ് ഇംതിയാസ് വ്യക്തമാക്കുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ:

അവിഭക്ത ഇന്ത്യയുടെ കഥ പറയുന്ന ചിത്രമാണ് 'മേം വാപസ് ആവൂംഗാ'. പാകിസ്ഥാനോടുള്ള പ്രണയമോ ദേഷ്യമോ പറയുന്ന ചിത്രമല്ല. ഇന്ത്യയിലുള്ള മുസ്‌ലിങ്ങളോട് പാകിസ്ഥാനിലേക്ക് പോകൂ എന്ന് അധിക്ഷേപിക്കാറുണ്ട് പലരും. പാകിസ്ഥാനോ ഇന്ത്യയോ എന്ന ചോദ്യം വന്നപ്പോൾ ഇന്ത്യ മാത്രം മതിയെന്ന് പറഞ്ഞ് പണ്ടേ ദേശസ്നേഹം തെളിയിച്ചവരാണ് ഇന്ത്യൻ മുസ്ലിങ്ങൾ. നിങ്ങളുടെ ഹൃദയമെവിടെയോ അവിടമാണ് നിങ്ങളുടെ വീട്.

നാം യഥാർഥത്തിൽ ആരാണോ, എവിടെയെത്തുമ്പോഴാണോ നമ്മുടെ സ്വത്വം പൂർണമാകപ്പെടുന്നത്, അവിടമാണ് ആർക്കും വീട്. സിനിമയെ കുറിച്ച് എന്നോട് സംസാരിച്ച ആരും തന്നെ അതൊരു വെറുപ്പിന്റെ സിനിമയാണെന്ന അഭിപ്രായം പങ്കുവച്ചിട്ടില്ല. അതുകൊണ്ടു തന്നെ അത്തരം പ്രചാരണങ്ങൾക്കിവിടെ സ്ഥാനമില്ല.

'ഇന്ത്യൻ മുസ്ലിങ്ങൾ അവരുടെ ദേശസ്നേഹം പണ്ടേ തെളിയിച്ചതാണ്'; ഇംതിയാസ് അലിയും 'മേം വാപസ് ആവൂംഗാ'യും പറയുന്നത്...
യുവാക്കൾക്കിടയിൽ സംസാരമായി ഇംതിയാസ് അലിയുടെ 'മേൻ വാപസ് ആഊംഗ'

നേരത്തേ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ച എ ആർ റഹ്മാനും ചിത്രം ദേശവിരുദ്ധമെന്ന കമന്റുകളോട് പ്രതികരിച്ചിരുന്നു. സീക്രട്ട് ഏജന്റുകളെയും തീവ്രവാദികളെയുമില്ലാത്ത ഒരു പാകിസ്ഥാനെ കാണിക്കാൻ ധൈര്യം കാണിച്ച സിനിമ ദേശവിരുദ്ധമാണോ എന്ന ചോദ്യത്തോടായിരുന്നു പൊട്ടിച്ചിരിക്കുന്ന ഇമോജി പങ്കുവച്ച് റഹ്മാന്റെ പ്രതികരണം.

മറ്റ് സിനിമകളിലെപ്പോലെ ബോംബുകളും തോക്കുകളും പ്രതീക്ഷിച്ചു വന്ന ചില പ്രേക്ഷകർക്ക് ഇതൊരു പുതിയ അനുഭവമായിരുന്നുവെന്നും, പാകിസ്ഥാനിലും നമ്മളെപ്പോലെയുള്ള സാധാരണ മനുഷ്യരുണ്ടെന്ന തിരിച്ചറിവോടെയാണ് പലരും തിയേറ്റർ വിട്ടിറങ്ങിയതെന്നും ഈ പോസ്റ്റുകൾ വ്യക്തമാക്കുന്നു.

വിഭജനകാലത്തെ കുറിക്കുന്ന, ഒരു തീവ്രമായ വൈകാരിക ചിത്രമാണ് 'മേം വാപസ് ആവുംഗാ' എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ദിൽജിത് ദോസഞ്ച്, ഷർവാരി, വേദാംഗ് റെയ്ന എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം 1947ലെ വിഭജനത്തിന്റെ കെടുതികളും ഒരു പ്രണയകഥയുമാണ് പറയുന്നത്. ഇന്ത്യ-പാകിസ്ഥാൻ വിഭജനത്തെയോ ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെയോ പശ്ചാത്തലമാക്കി വരുന്ന ഭൂരിഭാഗം സിനിമകളും ചാരപ്രവർത്തനവും അതിർത്തിയിലെ യുദ്ധങ്ങളും, തീവ്രവാദവുമൊക്കെയാണ് ചർച്ച ചെയ്യാറ്.

എന്നാൽ അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി, രാഷ്ട്രീയത്തിനപ്പുറമുള്ള സാധാരണ മനുഷ്യരുടെ ജീവിതവും അവരുടെ വൈകാരിക തലങ്ങളുമാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത്. പാകിസ്ഥാനിലെ സാധാരണക്കാരായ മനുഷ്യരെ യഥാർത്ഥ രീതിയിൽ കാണിക്കാൻ സിനിമ ധൈര്യം കാണിച്ചു എന്നത് ഇതിന്റെ വലിയൊരു പ്രത്യേകതയാണ്.

'ഇന്ത്യൻ മുസ്ലിങ്ങൾ അവരുടെ ദേശസ്നേഹം പണ്ടേ തെളിയിച്ചതാണ്'; ഇംതിയാസ് അലിയും 'മേം വാപസ് ആവൂംഗാ'യും പറയുന്നത്...
ബുർഖയിൽ തൃപ്തരെന്ന് പറയുന്ന സ്ത്രീകളോടാണ്, നിങ്ങൾ എന്നേ വിവേചനത്തിന് ഇരയാക്കപ്പെട്ടു കഴിഞ്ഞു: ഇംതിയാസ് അലി

ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ വിഭജനത്തെ വെറുമൊരു സിനിമയിലോ സാഹിത്യത്തിലോ പൂർണ്ണമായി ഉൾക്കൊള്ളിക്കാൻ കഴിയുമോ എന്നൊരു ചോദ്യം ചിത്രം മുന്നോട്ടുവെക്കുന്നുണ്ട്. വിഭജനം കഴിഞ്ഞ് ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം, അക്കാലത്തെക്കുറിച്ച് ചോദിക്കുമ്പോൾ സിനിമയിലെ ഒരു വൃദ്ധൻ പറയുന്ന വരികൾ ശ്രദ്ധേയമാണ്:

"ഞാൻ അതിനെക്കുറിച്ച് സംസാരിച്ചാൽ പോലും അത് മനസ്സിലാക്കാൻ ആർക്കും കഴിയില്ല. അവിടുത്തെ വായുവിൽ ഒരുതരം വിഷം പടർന്നിരുന്നു." ആ അനുഭവത്തിലൂടെ കടന്നുപോയവർക്ക് മാത്രമേ അതിന്റെ ആഴം മനസ്സിലാകൂ എന്ന വലിയൊരു സത്യത്തിലേക്കാണ് സിനിമ വിരൽ ചൂണ്ടുന്നത്.

മറ്റ് രാജ്യങ്ങളെ അധിക്ഷേപിച്ചുകൊണ്ടോ ശത്രുത വളർത്തിയെടുക്കുന്നതിലൂടെയോ മാത്രമല്ല സ്വന്തം രാജ്യത്തെ സ്നേഹിക്കേണ്ടത് എന്ന് സിനിമ വ്യക്തമാക്കുന്നുണ്ട്. അതിർത്തികൾക്കും രാഷ്ട്രീയത്തിനും അപ്പുറം മനുഷ്യത്വത്തിന് പ്രാധാന്യം നൽകുന്നതാണ് യഥാർത്ഥ ദേശസ്നേഹമെന്ന് സിനിമയിലെ കഥാപാത്രങ്ങളിലൂടെ സംവിധായകൻ കാണിച്ചുതരുന്നു.

'ഇന്ത്യൻ മുസ്ലിങ്ങൾ അവരുടെ ദേശസ്നേഹം പണ്ടേ തെളിയിച്ചതാണ്'; ഇംതിയാസ് അലിയും 'മേം വാപസ് ആവൂംഗാ'യും പറയുന്നത്...
'ഒരു കെട്ട് പച്ചനോട്ടുകള്‍ക്കും വിലകുറഞ്ഞ പ്രശസ്തിക്കും എന്റെ മക്കളെ ഉപയോഗിക്കരുത്'; സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ ഖുശ്ബു

യഥാർത്ഥ ദേശസ്നേഹം എന്നത് സ്വന്തം രാജ്യത്തിന്റെ ചരിത്രത്തിലെ നല്ല വശങ്ങളെയും കയ്പേറിയ സത്യങ്ങളെയും ഒരുപോലെ മനസ്സിലാക്കലാണ്. വിഭജനകാലത്ത് ഇരുവശത്തുമുള്ള സാധാരണ ജനങ്ങൾ അനുഭവിച്ച വേദനകളെയും നഷ്ടങ്ങളെയും സിനിമ ഭാവതീവ്രമായി അവതരിപ്പിക്കുന്നുണ്ട്. രാജ്യത്തെയും ജനങ്ങളെയും സ്നേഹിക്കുന്ന ഒരാൾക്ക് ചരിത്രത്തിലെ ഈ വലിയ ദുരന്തത്തോട് എങ്ങനെയായിരിക്കണം സമീപനം എന്ന് ചിത്രം പ്രേക്ഷകരെ ചിന്തിപ്പിക്കുന്നു.

Summary

Imtiaz Ali's Partition-era drama Main Wapas Aaunga is winning hearts in theatres. At its core lies the enduring pain of people who lived in undivided India.

The film, which portrays the trauma of Partition and the loss of homeland, love, and belonging, faced a strong campaign branding it as "anti-national." Responding to the criticism, Imtiaz Ali has now said that Indian Muslims do not need to keep proving their patriotism.

Madism Digital
madismdigital.com