മാറുന്ന ജീവിതശൈലി വില്ലനാകുന്നു; 2050-ഓടെ ക്യാൻസർ നിരക്ക് വൻതോതിൽ ഉയർന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന

മാറുന്ന ജീവിതശൈലി, വായുമലിനീകരണം, വൈകിയുള്ള രോഗനിർണയം എന്നിവ രോഗവ്യാപനത്തിന് കാരണമാകുമെന്ന് റിപ്പോർട്ട്
മാറുന്ന ജീവിതശൈലി വില്ലനാകുന്നു; 2050-ഓടെ ക്യാൻസർ നിരക്ക് വൻതോതിൽ ഉയർന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന
Published on

വരും വർഷങ്ങളിൽ ലോകമെമ്പാടും ക്യാൻസർ ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. 2050 ആകുമ്പോഴേക്കും പ്രതിവർഷം ക്യാൻസർ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 3.5 കോടിയായി (35 മില്യൺ) ഉയരുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. നിലവിൽ ഇത് 2.06 കോടിയാണ്. മാറുന്ന ജീവിതശൈലി, മലിനീകരണം, രോഗം വൈകി കണ്ടെത്തുന്നത് എന്നിവയാണ് ഈ വൻ വർധനവിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ജനസംഖ്യാ വർധനവും വർധിച്ച ആയുർദൈർഘ്യവും ക്യാൻസർ നിരക്ക് ഉയരുന്നതിന് ഒരു കാരണമാണ്. എന്നാൽ ഇതിന് പുറമെ ആധുനിക ജീവിതശൈലിയിലുള്ള മാറ്റങ്ങളാണ് പ്രധാന വെല്ലുവിളി. പുകയില ഉപയോഗം മാത്രമല്ല, അമിതവണ്ണം, വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണരീതി, വായുമലിനീകരണം എന്നിവ ക്യാൻസർ സാധ്യത ഗണ്യമായി വർധിപ്പിക്കുന്നുണ്ട്. നിലവിൽ ഹൃദ്രോഗങ്ങൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ ജീവൻ അപഹരിക്കുന്നത് ക്യാൻസറാണ്. പ്രതിവർഷം ഏകദേശം ഒരു കോടി ആളുകളാണ് ക്യാൻസർ ബാധിച്ച് മരിക്കുന്നത്.

മാറുന്ന ജീവിതശൈലി വില്ലനാകുന്നു; 2050-ഓടെ ക്യാൻസർ നിരക്ക് വൻതോതിൽ ഉയർന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന
വെറും 50 രൂപ പ്രമേഹം മാറ്റുമോ? വര്‍ഷത്തില്‍ 365 കുത്തിവയ്പ് വേണ്ട, 52 എണ്ണം; വാസ്തവമറിയാം

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതൊരു ഇരട്ട വെല്ലുവിളിയാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പുകയിലയുമായി ബന്ധപ്പെട്ട ക്യാൻസറുകൾക്ക് പുറമെ നഗരവൽക്കരണത്തിന്റെ ഭാഗമായുള്ള ജീവിതശൈലീ മാറ്റങ്ങളും, പ്രമേഹവും അമിതവണ്ണവും ഇന്ത്യയിൽ രോഗികളുടെ എണ്ണം വർധിപ്പിക്കുന്നു. പ്രായമായവരിൽ മാത്രം കണ്ടിരുന്ന പല ക്യാൻസറുകളും ഇപ്പോൾ യുവാക്കളിലും കണ്ടുതുടങ്ങിയത് ആശങ്കാജനകമാണെന്ന് അപ്പോളോ അഥീന വിമൻസ് ക്യാൻസർ സെന്ററിലെ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ഭുവൻ ചുഗ് വ്യക്തമാക്കി. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് രോഗനിർണയത്തിനുള്ള മികച്ച സ്ക്രീനിങ് സംവിധാനങ്ങൾ എല്ലാവർക്കും പ്രാപ്യമല്ലാത്തത് ഇന്ത്യയിൽ രോഗം വൈകി കണ്ടെത്തുന്നതിനും ചികിത്സ ദുഷ്കരമാകുന്നതിനും കാരണമാകുന്നുണ്ട്.

ക്യാൻസർ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന ഈ വർധനവ് ഒരു പരിധി വരെ നമുക്ക് തടയാനാകുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഇതിനായി ആരോഗ്യകരമായ ഒരു ജീവിതശൈലി നാം തിരഞ്ഞെടുക്കേണ്ടതുണ്ട്. പോഷക സമൃദ്ധമായ ഭക്ഷണം ശീലമാക്കുകയും ഫാസ്റ്റ് ഫുഡുകൾ പരമാവധി ഒഴിവാക്കുകയും വേണം. ചിട്ടയായ വ്യായാമത്തിലൂടെ അമിതവണ്ണം കുറച്ച് ശരീരഭാരം നിയന്ത്രിക്കേണ്ടതും പ്രധാനമാണ്. പുകയില ഉൽപന്നങ്ങളും മദ്യപാനവും പൂർണ്ണമായും ഒഴിവാക്കുന്നത് ക്യാൻസർ സാധ്യത വലിയ തോതിൽ കുറയ്ക്കും.

മാറുന്ന ജീവിതശൈലി വില്ലനാകുന്നു; 2050-ഓടെ ക്യാൻസർ നിരക്ക് വൻതോതിൽ ഉയർന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന
10 മീറ്റര്‍ അകലെ നിന്നേ 'ലോക്ക്' ചെയ്യും, ശരീരം കൊടുക്കുന്ന 'രഹസ്യ സിഗ്‌നലുകള്‍'; എന്തുകൊണ്ടാണ് കൊതുകുകള്‍ ചിലരെ മാത്രം കൂടുതല്‍ കടിക്കുന്നത്?

മാത്രമല്ല, ചില ക്യാൻസറുകളെ പ്രതിരോധിക്കാൻ വാക്സിനുകൾക്കും സാധിക്കും. ഗർഭാശയ ഗള ക്യാൻസറിനെതിരെ എച്ച്പിവി (HPV) വാക്സിനും, കരളിലെ ക്യാൻസർ തടയാൻ ഹെപ്പറ്റൈറ്റിസ് ബി വാക്സിനും സ്വീകരിക്കുന്നത് ഏറെ ഫലപ്രദമാണ്. സ്തനാർബുദം, കുടലിലെ ക്യാൻസർ തുടങ്ങിയവ പ്രാരംഭ ദശയിൽ തന്നെ കണ്ടെത്താൻ കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തണം. രോഗം നേരത്തെ കണ്ടെത്താനുള്ള മികച്ച സംവിധാനങ്ങളും, എല്ലാവർക്കും താങ്ങാനാവുന്ന നിരക്കിൽ ചികിത്സയും സർക്കാരുകൾ ഉറപ്പാക്കിയാൽ മാത്രമേ ഈ വെല്ലുവിളിയെ നമുക്ക് അതിജീവിക്കാനാകൂ.

Summary

The World Health Organization (WHO) has issued a warning that global cancer cases could surge to nearly 35 million annually by 2050, a significant jump from the current 20.6 million cases. Cancer currently claims about 10 million lives every year, making it the second-leading cause of death worldwide. The projected increase is driven by a combination of population growth, increased life expectancy, and modern lifestyle changes. While tobacco remains a major risk factor, WHO highlights that obesity, physical inactivity, unhealthy diets, and air pollution are increasingly fueling the rise. Alarmingly, doctors are noticing a trend where cancers are being diagnosed in much younger adults.

Madism Digital
madismdigital.com