എൽപിജി ഉത്പാദനം വർധിപ്പിക്കാൻ കേന്ദ്രം; റിഫൈനറികൾക്ക് ടാർഗറ്റ്, കോളടിച്ചത് റിലയൻസിന്

പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ഇറക്കുമതി തടസ്സപ്പെട്ട സാഹചര്യത്തിലാണ് പുതിയ നീക്കം
എൽപിജി ഉത്പാദനം വർധിപ്പിക്കാൻ കേന്ദ്രം; റിഫൈനറികൾക്ക് ടാർഗറ്റ്, കോളടിച്ചത് റിലയൻസിന്
Published on

രാജ്യത്ത് എൽപിജി ഉത്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി റിഫൈനറികൾക്ക് ടാർഗറ്റ് നിശ്ചയിച്ച് നൽകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ഇറക്കുമതി തടസ്സപ്പെട്ട സാഹചര്യത്തിലാണ് പുതിയ നീക്കം. നടപടിയിൽ ഏറ്റവുമധികം ലാഭം കൊയ്യുക റിലയൻസ് ആണെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഓഗസ്റ്റ് 13ന് പുറപ്പെടുവിച്ച ഉത്തരവിൽ, 21 റിഫൈനറികൾക്കും അപ്‌സ്ട്രീം കമ്പനികൾക്കുമായി പരമാവധി എൽപിജി ഉത്പാദന അളവ് നിശ്ചയിച്ചു നൽകിയിട്ടുണ്ട്. പ്രതിദിനം ആകെ 63,810 ടൺ ഉത്പാദന ശേഷിയാണ് ഇതിലൂടെ കണക്കാക്കുന്നത്. ഇത് 2026 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ ആഭ്യന്തര എൽപിജി ഉത്പാദനത്തിന്റെ ഇരട്ടിയിലധികവും, രാജ്യത്തിന്റെ പ്രതിദിന ഉപഭോഗത്തിന്റെ ഏകദേശം 70 ശതമാനവുമാണ്.

വിതരണത്തിന് തടസ്സം ഉണ്ടാകുമ്പോഴെല്ലാം ഈ ഉത്പാദന പരിധികൾ പ്രാബല്യത്തിൽ വരും. ഉത്തരവ് അനുസരിച്ച്, ആസൂത്രിത ഉത്പാദനത്തിന്റെ സിംഹഭാഗവും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പഴയ റിഫൈനറിയിൽ നിന്നാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ നിന്ന് പ്രതിദിനം 18,000 ടൺ വരെ എൽപിജി ഉത്പാദിപ്പിക്കേണ്ടി വരും. ഇത് കൂടാതെ, പൊതുമേഖലാ എണ്ണക്കമ്പനികളുടെ നിയന്ത്രണത്തിലുള്ള 18 റിഫൈനറികൾ ചേർന്ന് പ്രതിദിനം 31,470 ടൺ എൽപിജിയും റഷ്യൻ പിന്തുണയുള്ള നയാര എനർജി 4,480 ടണ്ണും ഉത്പാദിപ്പിക്കണം. ഒ.എൻ.ജി.സി (ONGC), ഗെയിൽ (GAIL) തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ ചേർന്ന് 6,460 ടൺ ഉൽപ്പാദനം ഉറപ്പാക്കണമെന്നും കേന്ദ്ര ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

എൽപിജി ഉത്പാദനം വർധിപ്പിക്കാൻ കേന്ദ്രം; റിഫൈനറികൾക്ക് ടാർഗറ്റ്, കോളടിച്ചത് റിലയൻസിന്
സഖ്യകക്ഷികളുടെ പ്രതിഷേധം അവഗണിച്ച് ട്രംപ്; എണ്‍പതിലധികം രാജ്യങ്ങള്‍ക്കുമേല്‍ വീണ്ടും വന്‍ നികുതി ഭാരം, ആഗോള വ്യാപാരത്തില്‍ 'തീരുവ യുദ്ധം'

2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 33.2 ദശലക്ഷം ടൺ എൽപിജിയാണ് ഉപയോഗിച്ചത് (പ്രതിദിനം ഏകദേശം 91,000 ടൺ). ഇതിൽ 13.1 ദശലക്ഷം ടൺ മാത്രമാണ് പ്രാദേശികമായി ഉത്പാദിപ്പിച്ചത് (പ്രതിദിനം 35,900 ടൺ), ബാക്കി 21.3 ദശലക്ഷം ടൺ (പ്രതിദിനം 58,400 ടൺ) ഇറക്കുമതി ചെയ്യുകയായിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷവും ഹോർമൂസിലെ ഗതാഗത തടസ്സങ്ങളും വിതരണ ശൃംഖലയെ ബാധിച്ചതോടെയാണ് തദ്ദേശീയ ഉത്പാദനം പരമാവധിയാക്കാൻ സർക്കാർ കർശന തീരുമാനമെടുത്തത്.

വിതരണത്തിന് തടസ്സങ്ങൾ നേരിട്ടതിനെ തുടർന്ന്, എൽപിജി ഉത്പാദനം പരമാവധി വർധിപ്പിക്കുന്നതിനായി പെട്രോ കെമിക്കൽ ഉത്പാദനത്തിന് ഉപയോഗിക്കുന്ന സ്ട്രീമുകൾ തിരിച്ചവിടാൻ മാർച്ച് മാസത്തിൽ സർക്കാർ റിഫൈനറികൾക്ക് നിർദ്ദേശം നൽകിയിരുന്നു. C3, C4 സ്ട്രീമുകൾ (പ്രൊപ്പെയ്ൻ, ബ്യൂട്ടെയ്ൻ, പ്രൊപ്പിലീൻ) പെട്രോകെമിക്കൽ ഉത്പാദനത്തിന് ഉപയോഗിക്കുന്നത് നിർത്തി, അവ പൂർണ്ണമായി എൽ.പി.ജി നിർമ്മാണത്തിനായി മാറ്റിവെക്കാനായിരുന്നു ഉത്തരവ്.

വ്യവസായ-വാണിജ്യ ആവശ്യങ്ങൾക്കുള്ള വിതരണം തുടക്കത്തിൽ പൂർണ്ണമായും നിർത്തിവെക്കുകയും, പിന്നീട് ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുകയുമാണ് ചെയ്തത്. ഗാർഹിക ഉപഭോക്താക്കൾക്കായി സിലിണ്ടർ റീഫിൽ ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധി ഉയർത്തുകയും, യുദ്ധം മൂലം കാര്യമായ വിതരണ തടസ്സം നേരിടാത്ത പൈപ്പ്ഡ് നാച്ചുറൽ ഗ്യാസിലേക്ക് (PNG) മാറാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

എൽപിജി ഉത്പാദനം വർധിപ്പിക്കാൻ കേന്ദ്രം; റിഫൈനറികൾക്ക് ടാർഗറ്റ്, കോളടിച്ചത് റിലയൻസിന്
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ വളയുന്ന അമേരിക്ക; എന്തുകൊണ്ട് കണ്ണിലെ കരടായി?

പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിൽ ആഭ്യന്തര ഉത്പാദനം പ്രതിദിനം ഏകദേശം 55,000 ടൺ വരെയായി ഉയർത്തിയിരുന്നു. എന്നാൽ ജൂൺ പകുതിയോടെ വിതരണ സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്ന്, ഉത്പാദനം പരമാവധിയാക്കാൻ റിഫൈനറികൾക്ക് നൽകിയിരുന്ന അടിയന്തര നിർദ്ദേശങ്ങൾ ഘട്ടംഘട്ടമായി പിൻവലിച്ചു. പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിൽ ആഭ്യന്തര ഉത്പാദനം പ്രതിദിനം ഏകദേശം 55,000 ടൺ വരെയായി ഉയർത്തിയിരുന്നു. എന്നാൽ ജൂൺ പകുതിയോടെ വിതരണ സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്ന്, ഉത്പാദനം പരമാവധിയാക്കാൻ റിഫൈനറികൾക്ക് നൽകിയിരുന്ന അടിയന്തര നിർദ്ദേശങ്ങൾ ഘട്ടംഘട്ടമായി പിൻവലിച്ചു.

ഈ ഉത്തരവിലും ഒരു പടി കൂടി മുന്നോട്ട് കടക്കുന്നതാണ് പുതിയ ഉത്തരവ്. ആവശ്യത്തിന് ആഭ്യന്തര ലഭ്യതയും ന്യായമായ വിലയിൽ തുല്യമായ വിതരണവും ഈ നീക്കം ഉറപ്പാക്കുന്നുണ്ട്.

Summary

As part of efforts to increase LPG production in the country, the central government has set production targets for refineries. The move comes amid disruptions to imports following the conflict in West Asia. The biggest beneficiary of the move is expected to be Reliance.

In an order issued by the Ministry of Petroleum and Natural Gas on August 13, maximum LPG production targets were set for 21 refineries and upstream companies. Together, they are expected to produce 63,810 tonnes of LPG per day.

This is more than double India’s domestic LPG production in the financial year that ended March 31, 2026, and amounts to around 70% of the country’s daily LPG consumption.

Madism Digital
madismdigital.com