യുഎസ്-ഇറാന്‍ സമാധാന കരാര്‍ ഇന്ന്?; പ്രഖ്യാപിച്ച് ട്രംപും പാകിസ്താനും, തിരുത്തി ഇറാന്‍

ധാരണാപത്രം ഒപ്പുവെക്കുന്ന കൃത്യമായ തീയതി അറിയാന്‍ കാത്തിരിക്കേണ്ടി വരുമെന്നും അത് നാളെ ആയിരിക്കില്ല എന്നും ശനിയാഴ്ച ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് പറഞ്ഞു.
യുഎസ്-ഇറാന്‍ സമാധാന കരാര്‍ ഇന്ന്?; പ്രഖ്യാപിച്ച് ട്രംപും പാകിസ്താനും, തിരുത്തി ഇറാന്‍
Published on

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രാഥമിക കരാര്‍ ഞായറാഴ്ച ഒപ്പുവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മധ്യസ്ഥരായ പാകിസ്താനും ശനിയാഴ്ച അറിയിച്ചു. സമാധാന കരാറിനായുള്ള ചട്ടക്കൂടില്‍ ഇരുപക്ഷവും ധാരണയിലെത്തിയതായും ഒപ്പുവെക്കലിനായി തയ്യാറെടുക്കുകയാണെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ഡിജിറ്റല്‍ ഒപ്പുവെക്കലാണ് നടക്കുക. ഇതിന് പിന്നാലെ അടുത്ത ആഴ്ച സാങ്കേതിക തലത്തിലുള്ള ചര്‍ച്ചകള്‍ നടക്കും. കരാര്‍ ഒപ്പിട്ടതിന് തൊട്ടുപിന്നാലെ ഹോര്‍മുസ് കടലിടുക്ക് എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കുമെന്നും ട്രംപ് സോഷ്യല്‍ മീഡിയ കുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം, പെട്ടെന്നുള്ള കരാര്‍ ഒപ്പുവെക്കല്‍ ഇറാന്‍ തള്ളി. ധാരണാപത്രം ഒപ്പുവെക്കുന്ന കൃത്യമായ തീയതി അറിയാന്‍ കാത്തിരിക്കേണ്ടി വരുമെന്നും അത് നാളെ ആയിരിക്കില്ല എന്നും ശനിയാഴ്ച ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് പറഞ്ഞു. വരും ദിവസങ്ങളില്‍ ഒപ്പുവെക്കല്‍ നടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 28-ന് ഇറാനില്‍ യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണങ്ങളോടെ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാന്‍ ഇരുപക്ഷവും ഒരു പ്രാഥമിക ധാരണയ്ക്ക് തൊട്ടരികില്‍ എത്തുന്നത് ഇതാദ്യമല്ല.

'ഭാവിയിലും ഇറാനുമായും മിഡില്‍ ഈസ്റ്റുമായും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന് ഈ കരാര്‍ ഉറപ്പാക്കും. യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് ഇനി ഒരു ആണവായുധം ആവശ്യമില്ല. ഒരു തരത്തിലും അവര്‍ ഇനി അത് സ്വന്തമാക്കുകയുമില്ല', ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴി വ്യക്തമാക്കി. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണകൂടം ഇറാനുമായി നടത്തിയെന്ന് പറയപ്പെടുന്ന സാമ്പത്തിക ഇടപാടുകളെ മുന്‍നിര്‍ത്തി, നിര്‍ദ്ദിഷ്ട കരാറിനെ ട്രംപ് മുന്‍ നയങ്ങളുമായി താരതമ്യം ചെയ്തു. 'ഒബാമ അവര്‍ക്ക് നല്‍കിയ ശതകോടിക്കണക്കിന് ഡോളറുകളില്‍ നിന്നും നേരിട്ട് പണമായി നല്‍കിയ 1.7 ബില്യണ്‍ ഡോളറില്‍ നിന്നും വ്യത്യസ്തമായി ഈ കരാറില്‍ പണം കൈമാറില്ല,' അദ്ദേഹം അവകാശപ്പെട്ടു.

യുഎസ്-ഇറാന്‍ സമാധാന കരാര്‍ ഇന്ന്?; പ്രഖ്യാപിച്ച് ട്രംപും പാകിസ്താനും, തിരുത്തി ഇറാന്‍
ഇറാൻ യുദ്ധത്തിൽ നിലനിൽപ്പ് നോക്കി അമേരിക്ക, ഇസ്രേയലിൽ കനക്കുന്ന പ്രതിഷേധം; ഒറ്റപ്പെട്ട് നെതന്യാഹു, രാഷ്ട്രീയ ഭാവിയുടെ അന്ത്യമോ?

ഉപരോധങ്ങളില്‍ ഇളവ് ലഭിക്കുന്നതിന് പകരമായി ഇറാന്‍ തങ്ങളുടെ ആണവ പദ്ധതി നിയന്ത്രിക്കാന്‍ സമ്മതിച്ചു 2015-ലെ ആണവ കരാറിനെയാണ് ട്രംപ് പരാമര്‍ശിച്ചത്. എന്നാല്‍ ട്രംപിന്റെ അവകാശവാദത്തിന് വിരുദ്ധമായി ഈ പണമിടപാടുകള്‍ ആണവ കരാറിന്റെ ഭാഗമായിരുന്നില്ല. മറിച്ച് 1979-ന് മുമ്പ് ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന ഒരു സൈനിക കരാര്‍ തീര്‍പ്പാക്കിയതുമായി ബന്ധപ്പെട്ടതായിരുന്നു. ആവശ്യമെങ്കില്‍ വിപുലമായ സൈനിക ശേഷി ഉപയോഗിച്ച് ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങള്‍ ഉചിതമായ സമയത്ത് കൈകാര്യം ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ 'ആത്യന്തിക ബദല്‍' (ultimate alternative) ഉപയോഗിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ബദലിനെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

യുദ്ധത്തിന്റെ തുടക്കം

ഫെബ്രുവരി 28-നാണ് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നേതൃത്വത്തെയും സൈനിക താവളങ്ങളെയും ആണവ നിലയങ്ങളെയും ലക്ഷ്യമിട്ട് ഇറാനില്‍ ആക്രമണം നടത്തിയത്. ഈ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി കൊല്ലപ്പെട്ടു. ഇത് മേഖലയെ അസ്ഥിരപ്പെടുത്തുകയും ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതിലൂടെ ആഗോള ഊര്‍ജ്ജ പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്ത ഒരു യുദ്ധത്തിന്റെ തുടക്കമായി മാറി.

യുദ്ധം തുടങ്ങി ഏകദേശം അഞ്ച് ആഴ്ചകള്‍ക്ക് ശേഷം, ഇരുരാജ്യങ്ങളും താല്‍ക്കാലിക വെടിനിര്‍ത്തലില്‍ എത്തുകയും ശാശ്വതമായ ഒരു കരാറിനായുള്ള ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ആദ്യമായി നേരിട്ടുള്ള യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിച്ചുകൊണ്ട് പാകിസ്താന്‍ മധ്യസ്ഥരായി മാറി. എന്നാല്‍ ഇരുപക്ഷവും തമ്മില്‍ ധാരണ എത്താത്തതിനാല്‍ കരാറിലെത്താന്‍ കഴിഞ്ഞില്ല. വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, ഇറാന്റെ തുറമുഖങ്ങള്‍ യുഎസ് ഉപരോധിച്ചതും കടലിടുക്ക് അടഞ്ഞുകിടക്കുന്നതും കാരണം ഇപ്പോഴും മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.

യുഎസ്-ഇറാന്‍ സമാധാന കരാര്‍ ഇന്ന്?; പ്രഖ്യാപിച്ച് ട്രംപും പാകിസ്താനും, തിരുത്തി ഇറാന്‍
കണക്ക് വേറെ, യാഥാര്‍ഥ്യം വേറെ; ആശങ്കയുടെ ചിത്രവുമായി രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്

ആഗോള ഊര്‍ജ്ജ വില കുത്തനെ ഉയരുന്നതിനും ആയിരക്കണക്കിന് ആളുകളുടെ മരണത്തിനും ഈ യുദ്ധം കാരണമായിട്ടുണ്ട്. പ്രധാനമായും ഇറാനിലും ലെബനനിലുമാണ് നാശനഷ്ടങ്ങള്‍ ഉണ്ടായത്. ലെബനനില്‍ ഇസ്രായേലും ഇറാന്‍ അനുകൂല ഹിസ്ബുള്ള പോരാളികളും തമ്മിലുള്ള സംഘര്‍ഷം വീണ്ടും സജീവമാകാന്‍ ഈ യുദ്ധം കാരണമായി.

ഇറാനില്‍ പ്രതിഷേധം

കരാറില്‍ ഇനിയും മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ടെങ്കിലും ഈ താല്‍ക്കാലിക കരാര്‍ കാണിക്കുന്നത് തന്റെ രാജ്യം സംഘര്‍ഷത്തില്‍ നിന്ന് കൂടുതല്‍ ശക്തമായി ഉയര്‍ന്നുവന്നു എന്നതാണെന്ന് വെള്ളിയാഴ്ച ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. യുദ്ധം തുടങ്ങിയത് മുതല്‍ ഇറാനിലുടനീളം സര്‍ക്കാര്‍ അനുകൂല റാലികള്‍ നടക്കുന്നുണ്ട്. യുഎസുമായുള്ള കരാറിനെ എതിര്‍ക്കുന്നവര്‍ റാലിയില്‍ മുദ്രാവാക്യം വിളിക്കുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രായേല്‍ കരാറിന്റെ ഭാഗമല്ല

തന്റെ രാജ്യം ഈ കരാറില്‍ പങ്കാളിയാകില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അറിയിച്ചു. യുഎസിന് അമേരിക്കയുമായി കരാറിലെത്താന്‍ ലെബനനിലെ സൈനിക നടപടികള്‍ ഇസ്രായേല്‍ പരിമിതപ്പെടുത്തണമെന്ന ആവശ്യത്തെച്ചൊല്ലി അദ്ദേഹം ട്രംപുമായി തര്‍ക്കത്തിലായിരുന്നു. എന്നാല്‍ ലെബനനില്‍ നിന്നും പിന്മാറില്ല എന്നാണ് ഇസ്രായേലിന്റെ നിലപാട്. ഭീഷണികള്‍ക്കെതിരെ നടപടിയെടുക്കാനുള്ള സ്വാതന്ത്ര്യം ഇസ്രായേല്‍ നിലനിര്‍ത്തുമെന്ന് ഒരു മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Summary

US President Donald Trump and Pakistan, acting as a mediator, announced that a preliminary agreement to end the war involving Iran could be signed soon, with discussions focused on reopening the strategic Hormuz Strait and easing tensions in the region. Trump said the deal would ensure Iran does not develop nuclear weapons and pledged that the strait would be reopened immediately after the agreement

Madism Digital
madismdigital.com