വാല്‍പ്പാറ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം, സര്‍ക്കാര്‍ സഹായം ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക്

ദുരന്തത്തിന്റെ ഇരകള്‍ക്ക് ധന സഹായം അനുവദിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്.
വാല്‍പ്പാറ ദുരന്തം:  മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം, സര്‍ക്കാര്‍ സഹായം ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക്
Published on

തമിഴ്‌നാട് വാല്‍പ്പാറയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് സര്‍ക്കാര്‍ ധന സഹായം നല്‍കും. മലപ്പുറം പാങ്ങ് ഗവ: യു.പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടുണ്ടായ ദുരന്തത്തിന്റെ ഇരകള്‍ക്ക് ധന സഹായം അനുവദിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. മരണമടഞ്ഞ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കും. മരിച്ച മറ്റ് അധ്യാപര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്.

വാല്‍പ്പാറ ദുരന്തം:  മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം, സര്‍ക്കാര്‍ സഹായം ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക്
കോണ്‍ഗ്രസിലെ മുഖ്യമന്ത്രിപ്പോര് വഴിത്തിരിവിലേക്ക്; പുതിയ കരുനീക്കങ്ങളുമായി കെ.സി, ആര്‍.സി പക്ഷങ്ങൾ

മരിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദ് അലി, പാചകത്തൊഴിലാളി സാജിദ, റുഖിയ, ഷക്കീല, വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ ബന്ധുകള്‍ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കുക. അപകടത്തില്‍ മരണപ്പെട്ട അധ്യാപികയുടെ മകന്‍ മുഹമ്മദ് ഷഹാദിന്‍, മറ്റൊരു അധ്യാപികയുടെ മകള്‍ മസ്‌നീന്‍, വാഹനത്തിന്റെ ഡ്രൈവര്‍ മുഹമ്മദ് ഫാഹിസ് എന്നിവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും. ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളവര്‍ക്ക്, ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് പുറമെ, ചികിത്സയ്ക്ക് തുക ചെലവായിട്ടുണ്ടെങ്കില്‍ പ്രസ്തുത തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Summary

English Summary: The Kerala Cabinet has decided to provide financial assistance following the Valparai accident involving teachers, staff, and family members from Malappuram Pang Government UP School. A compensation of ₹10 lakh each will be given from the Chief Minister’s Relief Fund to the families of five deceased victims who did not have insurance coverage.

Madism Digital
madismdigital.com