യുഎസ് ഓപ്പൺ കിരീടം റിബാക്കിനയ്ക്ക്, തോൽവി ഉൾക്കൊള്ളാനാവാതെ സബലേങ്ക; റാക്കറ്റ് അടിച്ചുടച്ചു, ക്യാമറ നോക്കി ചീത്തവിളിയും

മത്സരത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ ശാന്തയായാണ് സബലേങ്ക പ്രതികരിച്ചത്... മത്സരത്തിൽ നിന്നും തനിക്കൊരുപാട് പഠിക്കാനായെന്നും മികച്ച രീതിയിൽ തിരിച്ചുവരുമെന്നും ഉറപ്പും നൽകി
യുഎസ് ഓപ്പൺ കിരീടം റിബാക്കിനയ്ക്ക്, തോൽവി ഉൾക്കൊള്ളാനാവാതെ സബലേങ്ക; റാക്കറ്റ് അടിച്ചുടച്ചു, ക്യാമറ നോക്കി ചീത്തവിളിയും
Published on

യുഎസ് ഓപ്പണിൽ ഹാട്രിക് സ്വപ്‌നവുമായി ഫൈനലിലെത്തിയ ബെലാറസ് താരം അരീന സബലേങ്കയ്ക്ക് നിരാശ. മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിൽ കസാഖ് താരം എലേന റിബാകിന കിരീടമുയർത്തി. റാക്കറ്റ് അടിച്ചുടച്ച്, ക്യാമറയെ നോക്കി ചീത്തയും വിളിച്ചാണ് സബലേങ്ക തോൽവിയിൽ നിരാശ പ്രകടിപ്പിച്ചത്.

6-4,5-7,6-2 എന്നിങ്ങനെയായിരുന്നു മത്സരത്തിലെ സ്കോർ നില. നിലവിലെ ചാംപ്യനായിരുന്നതിനാൽ തന്നെ തോൽവി സബലേങ്കയ്ക്ക് അപ്രതീക്ഷിതമായിരുന്നു. അവസാന സെറ്റിൽ സബലേങ്കയ്ക്ക് ഒരവസരവും നൽകാതെയാണ് റിബാകിന ജയിച്ചത്. ഇതോടെ താൻ കൈവശം വച്ചിരുന്ന ലോക ഒന്നാം നമ്പർ സ്ഥാനവും സബലേങ്കയ്ക്ക് നഷ്ടമായി. നിയന്ത്രണം നഷ്ടപ്പെട്ട താരം, പല തവണയായാണ് റാക്കറ്റ് അടിച്ചുടച്ചത്. തുടർന്ന് ഇമോഷൻസ് പകർത്താൻ ശ്രമിച്ച ക്യാമറയെ നോക്കി F*** Off എന്ന് ദേഷ്യപ്പെടുകയും ചെയ്തു.

എന്നാൽ മത്സരത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ ശാന്തയായാണ് സബലേങ്ക പ്രതികരിച്ചത്. മത്സരത്തിൽ നിന്നും തനിക്കൊരുപാട് പഠിക്കാനായെന്നും മികച്ച രീതിയിൽ തിരിച്ചുവരുമെന്നും ഉറപ്പും നൽകി.

യുഎസ് ഓപ്പൺ കിരീടം റിബാക്കിനയ്ക്ക്, തോൽവി ഉൾക്കൊള്ളാനാവാതെ സബലേങ്ക; റാക്കറ്റ് അടിച്ചുടച്ചു, ക്യാമറ നോക്കി ചീത്തവിളിയും
യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ്: ആർതർ ആഷിൽ തീപാറും കലാശപ്പോര്; ജർമ്മൻ കരുത്തും അമേരിക്കൻ കൊടുങ്കാറ്റും നേർക്കുനേർ

അതേസമയം ടൂർണമെന്ർറിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച എലേന റിബാകിനയ്ക്ക് സോഷ്യൽമീഡിയയിൽ അഭിനന്ദനപ്രവാഹമാണ്. സ്ത്രീകളുടെ ടെന്നീസിലെ ഉന്നതിയിൽ വർഷങ്ങളായി അരീന സബലെങ്കയുടെ ഏറ്റവും വലിയ പോരാട്ടം ഇഗ സഫിയോൻടെക്കിന് എതിരെയായിരുന്നു. ഒന്നാം നമ്പർ റാങ്കിംഗിനും ഗ്രാൻഡ്സ്‌ലാം കിരീടങ്ങൾക്കും ടെന്നീസിന്റെ പരമോന്നതിയിലുള്ള ആധിപത്യത്തിനുമായി ഇരുവരും പരസ്പരം ശക്തമായി പോരാടി.

എന്നാൽ സഫിയോൻടെക്കിന്റെ ആധിപത്യത്തിന് അല്പം മങ്ങലേറ്റപ്പോൾ, സബലെങ്കയ്ക്ക് അതിലും വലിയ വെല്ലുവിളിയുയർത്തുന്ന ഒരു എതിരാളിയായി റിബാകിന ഉയർന്നുവരികയായിരുന്നു. സബലെങ്കയുടെ എതിരാളി എന്നതിൽ നിന്നും, സബലെങ്കയ്ക്ക് ഏറ്റവും വലിയ നാശനഷ്ടമുണ്ടാക്കുന്ന ഒരു കടുത്ത പ്രതിയോഗിയായി ഈ കസാഖ് താരം മാറിയിട്ടുണ്ട്.

2022ന് ശേഷം ആദ്യമായി, ഒരു മേജർ കിരീടം പോലും നേടാനാവാതെയാണ് സെബലേങ്ക ഒരു സീസൺ അവസാനിപ്പിക്കുന്നത്.

2023, 2024 വർഷങ്ങളിലെ ഓസ്ട്രേലിയൻ ഓപ്പണും, അതിനുശേഷം 2024, 2025 വർഷങ്ങളിലെ യു.എസ് ഓപ്പണും സ്വന്തമാക്കി ഹാർഡ് കോർട്ടുകളിലെ ആധിപത്യമുള്ള ശക്തിയായി സബലെങ്ക മാറി. ഈ യു.എസ് ഓപ്പണിന് മുമ്പുള്ള സബലെങ്കയുടെ നാല് ഗ്രാൻഡ് സ്‌ലാം കിരീടങ്ങളും ഹാർഡ് കോർട്ടുകളിൽ നിന്നായിരുന്നു. ഇതാണ് റിബാക്കിനയുടെ മുന്നേറ്റത്തെ ശ്രദ്ധേയമാക്കുന്നത്.

യുഎസ് ഓപ്പൺ കിരീടം റിബാക്കിനയ്ക്ക്, തോൽവി ഉൾക്കൊള്ളാനാവാതെ സബലേങ്ക; റാക്കറ്റ് അടിച്ചുടച്ചു, ക്യാമറ നോക്കി ചീത്തവിളിയും
അൽക്കാരസിനെ വീഴ്ത്തി ഷെൽട്ടൺ; യുഎസ് ഓപ്പണിൽ പുതിയ ചരിത്രം

സബലെങ്കയ്ക്ക് ഏറ്റവും സൗകര്യപ്രദമായ പ്രതലത്തിൽ വെറുതെ തോൽപ്പിക്കുക മാത്രമല്ല റിബാക്കിന ചെയ്യുന്നത്. സബലെങ്കയുടെ ഏറ്റവും വലിയ കരുത്തിനെ നേരിട്ട് വെല്ലുവിളിക്കുന്ന കളിശൈലിയാണ് അവരുടെ ഹൈലൈറ്റ്.

വനിതാ ടെന്നീസിലെ ഏറ്റവും കരുത്തുറ്റ സെർവുകളിലൊന്ന് റിബാക്കിനയ്ക്കുണ്ട്. അതിനൊപ്പം വേഗതയേറിയതും ആഴത്തിലുള്ളതുമായ ഗ്രൗണ്ട്സ്ട്രോക്കുകളും അവർ സമന്വയിപ്പിക്കുന്നു. സബലെങ്കയുടെ ആക്രമണാത്മക ശൈലി കണ്ട് പതറാതെ അതിന് കൃത്യമായ മറുപടി നൽകാൻ അവർക്ക് സാധിക്കുന്നുണ്ട്.

സബലെങ്ക വികാരഭരിതമായ ശൈലിയും കായികബലവും കൊണ്ടുവരുമ്പോൾ, റിബാക്കിന കാഴ്ചവയ്ക്കുന്നത് തീർത്തും ശാന്തമായ സമചിത്തതയാണ്. ആ ശാന്തതയാണ് സബലെങ്കയ്ക്ക് ഒരു പേടിസ്വപ്നമായി മാറുന്നത്. ഇതിന്റെ മുന്നറിയിപ്പുകൾ 2025-ന്റെ അവസാനത്തിൽ തന്നെ കണ്ടിരുന്നു.

റിയാദിൽ നടന്ന ഡബ്ല്യു.ടി.എ ഫൈനൽസിൽ, ലോക ഒന്നാം നമ്പർ താരമായ സബലെങ്കയെ 6-3, 7-6(0) എന്ന സ്കോറിന് പരാജയപ്പെടുത്തി റിബാക്കിന തൻറെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് കാഴ്ചവെച്ചു. ടൂർണമെന്റിലുടനീളം പരാജയപ്പെടാതെ മുന്നേറിയ അവർ തൻറെ കന്നി ഡബ്ല്യു.ടി.എ ഫൈനൽസ് കിരീടവും സ്വന്തമാക്കി. പിന്നീട് മെൽബൺ പോരാട്ടമെത്തി.

യുഎസ് ഓപ്പൺ കിരീടം റിബാക്കിനയ്ക്ക്, തോൽവി ഉൾക്കൊള്ളാനാവാതെ സബലേങ്ക; റാക്കറ്റ് അടിച്ചുടച്ചു, ക്യാമറ നോക്കി ചീത്തവിളിയും
എംബാപ്പെയും വാൽവെർഡെയും തിളങ്ങി; ബെർണബ്യൂവിൽ ഇന്റർ മിലാനെ വീഴ്ത്തി റയൽ മാഡ്രിഡ്

2026-ലെ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ ഇരുവർക്കുമിടയിലെ മറ്റൊരു കടുത്ത പോരാട്ടമായിരുന്നു. ആദ്യ സെറ്റ് നഷ്ടപ്പെട്ടതിന് ശേഷം സബലെങ്ക ശക്തമായി തിരിച്ചടിച്ചെങ്കിലും, മത്സരത്തിന്റെ നിയന്ത്രണം വീണ്ടെടുത്ത റിബാക്കിന 6-4, 4-6, 6-4 എന്ന സ്കോറിന് ജയിച്ച് തൻറെ രണ്ടാം ഗ്രാൻഡ് സ്‌ലാം കിരീടം നേടി.

അവസാന സെറ്റിൽ സബലെങ്ക 3-0 ലീഡ് നേടിയ ശേഷമാണ് റൈബാക്കിന മത്സരം തിരിച്ചുപിടിച്ചത് എന്നതിനാൽ ഈ പരാജയം സബലെങ്കയ്ക്ക് ഏറെ വേദനയുണ്ടാക്കുന്നതായിരുന്നു.

എന്നാൽ അതിനുശേഷം സബലെങ്ക ഗംഭീരമായി തന്നെ തിരിച്ചടിച്ചു. ഇന്ത്യൻ വെൽസ് ഫൈനലിൽ, ഒരു മാച്ച് പോയിന്റ് രക്ഷപ്പെടുത്തിയ ശേഷം നിർണായക സെറ്റ് ടൈ-ബ്രേക്കറിൽ (8-6) റിബാകിനയെ തോൽപ്പിക്കുകയും, തുടർന്ന് മയാമി സെമിഫൈനലിലും റിബാകിനയെ പരാജയപ്പെടുത്തുകയും ചെയ്തു.

എന്നാൽ ഏറ്റവും വലിയ കിരീടങ്ങൾ നേടേണ്ട ഘട്ടങ്ങളിൽ, സബലെങ്കയുടെ മികച്ച പ്രകടനങ്ങളെപോലും പ്രതിരോധിക്കാൻ തനിക്ക് കഴിയുമെന്ന് റിബാക്കിന ആവർത്തിച്ച് തെളിയിച്ചിട്ടുണ്ട്.

സബലെങ്കയുടെ പ്രധാന പ്രതിയോഗിയായുള്ള റിബാക്കിനയുടെ വളർച്ചയിലെ ഏറ്റവും ശ്രദ്ധേയമായ ഘടകം താരം അതിനായി തിരഞ്ഞെടുക്കുന്ന കോർട്ട് സർഫസാണ്. ഹാർഡ് കോർട്ടുകൾ എപ്പോഴും സബലെങ്കയുടെ സാമ്രാജ്യമായിരുന്നു. യു.എസ് ഓപ്പണിൽ തുടർച്ചയായി 20 മത്സരങ്ങൾ വിജയിച്ച മികവോടെയാണ് സബലെങ്ക ഫ്ലഷിംഗ് മെഡോസിൽ എത്തിയത്. തുടർച്ചയായ നാല് വർഷങ്ങളിൽ ഫൈനലിൽ എത്തിയ അവർ മുൻപത്തെ രണ്ട് എഡിഷനുകളിലും ചാമ്പ്യനായിരുന്നു.

എന്നിരുന്നാലും 2026-ലെ രണ്ട് വലിയ ഹാർഡ് കോർട്ട് ഫൈനലുകളിലും റിബാക്കിന സബലെങ്കയെ പരാജയപ്പെടുത്തി. ആദ്യം ഓസ്ട്രേലിയൻ ഓപ്പണും തുടർന്ന് യു.എസ് ഓപ്പണും അവർ സ്വന്തമാക്കി.

ടൂർണമെന്റിലുടനീളം തികഞ്ഞ ആധിപത്യം പുലർത്തിയ സബലെങ്കയ്ക്ക് യു.എസ് ഓപ്പൺ ഫൈനൽ പരാജയം കടുത്ത ഒന്നായിരുന്നു. ഫൈനലിന് മുൻപ് ഒരു സെറ്റ് മാത്രം നഷ്ടപ്പെടുത്തിയ അവർ, സെമിഫൈനലിൽ ജെസിക്ക പെഗുലയെ തകർത്തുവിട്ടാണ് ന്യൂയോർക്കിലെ തുടർച്ചയായ നാലാം ഫൈനലിലേക്ക് മുന്നേറിയത്.

യുഎസ് ഓപ്പൺ കിരീടം റിബാക്കിനയ്ക്ക്, തോൽവി ഉൾക്കൊള്ളാനാവാതെ സബലേങ്ക; റാക്കറ്റ് അടിച്ചുടച്ചു, ക്യാമറ നോക്കി ചീത്തവിളിയും
തോൽവിയിലും സ്റ്റൈലിൽ തിളങ്ങി ഒസാക്ക; യുഎസ് ഓപ്പൺ കോർട്ട് കീഴടക്കിയ ഫാഷൻ വിസ്മയം

എന്നാൽ റിബാക്കിനയ്ക്കെതിരെ കാര്യങ്ങൾ മാറിമറിഞ്ഞു.

ആദ്യ സെറ്റ് 6-4 ന് നഷ്ടപ്പെട്ട ശേഷം രണ്ടാം സെറ്റ് 7-5 ന് നേടി സബലെങ്ക മത്സരത്തിലേക്ക് തിരിച്ചെത്തുന്നതായി തോന്നിയെങ്കിലും വിസ്മയിപ്പിക്കുന്ന മൂന്നാം സെറ്റിലൂടെ റിബാക്കിന ഇതിന് മറുപടി നൽകി.

ആരംഭത്തിൽ തന്നെ കളി കൈയിലെടുത്ത താരം, സബലെങ്കയ്ക്ക് വീണ്ടും മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള അവസരമൊന്നും നൽകിയില്ല. 36 വിന്നറുകൾ പായിച്ചും സബലെങ്കയേക്കാൾ 11 അൺഫോഴ്‌സ്ഡ് എററുകൾ കുറവ് വരുത്തിയും അവർ അവസാന സെറ്റ് 6-2 ന് സ്വന്തമാക്കി.

ഇത് സബലെങ്കയെ പ്രതിരോധിച്ച് നേടിയ ജയം മാത്രമായിരുന്നില്ല. ആ അവസാന സെറ്റിൽ സബലെങ്കയെ തീർത്തും നിസ്സഹായയാക്കാൻ റിബാനയ്ക്ക് സാധിച്ചു. ഈ വിജയം, മുൻപ് യു.എസ് ഓപ്പണിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്ന റിബാക്കിനയെ വനിതാ ടെന്നീസിലെ ഒന്നാം നമ്പർ താരമെന്ന പദവിയിലേക്ക് ഉയർത്തുകയും ചെയ്തു.

2026ന് മുമ്പ്, ന്യൂയോർക്ക് റിബാക്കിനയുടെ പരാജയം മാത്രം കണ്ട ഗ്രാൻഡ് സ്‌ലാം വേദിയായിരുന്നു. അവിടെ നാലാം റൗണ്ടിനപ്പുറം കടക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ വർഷം അവർ കിരീടം ചൂടി.

ഫൈനലിൽ സബലെങ്കയെ തോൽപ്പിക്കുന്നതിന് മുൻപ് തന്നെ, സെമിഫൈനലിൽ എത്തിയതോടെ റിബാക്കിന ഒന്നാം നമ്പർ റാങ്കിംഗ് ഉറപ്പിച്ചിരുന്നു. ക്വാർട്ടർ ഫൈനലിൽ ഷെങ് ക്വിൻവെനെതിരെ നേടിയ വിജയം, സബലെങ്കയുടെ 99 ആഴ്ച നീണ്ട ഒന്നാം നമ്പർ ആധിപത്യത്തിന് അവസാനമിടുമെന്ന് ഉറപ്പാക്കുകയും ചെയ്തു.

അതുകൊണ്ടുതന്നെ ഈ മുന്നേറ്റം ഏറെ ശ്രദ്ധേയമാണ്. സബലെങ്കയുടെ സിംഹാസനത്തിന് വെല്ലുവിളിയുയർത്തുന്ന താരം മാത്രമായിട്ടല്ല റിബാക്കിന മാറിയത്. അവർ ആ സിംഹാസനം തന്നെ സ്വന്തമാക്കിയിരിക്കുകയാണ്.

യുഎസ് ഓപ്പൺ കിരീടം റിബാക്കിനയ്ക്ക്, തോൽവി ഉൾക്കൊള്ളാനാവാതെ സബലേങ്ക; റാക്കറ്റ് അടിച്ചുടച്ചു, ക്യാമറ നോക്കി ചീത്തവിളിയും
പ്രായത്തട്ടിപ്പില്‍ കടുപ്പിച്ച് ബിസിസിഐ: അണ്ടര്‍ 19 താരം രോഹിത് യാദവിന് വിലക്ക്

എങ്കിലും, ഇവരുടെ മത്സരചരിത്രം ഒരുപക്ഷത്തേക്ക് മാത്രമായി ഒതുങ്ങിയിട്ടില്ല. യു.എസ് ഓപ്പൺ ഫൈനലിന് ഇറങ്ങുമ്പോൾ റിബാക്കിനയ്‌ക്കെതിരെ സബലെങ്കയ്ക്ക് 10-7 ന്റെ മുൻതൂക്കമുണ്ടായിരുന്നു. ന്യൂയോർക്കിലെ പരാജയത്തോടെ നേർക്കുനേർ കണക്കുകൾ 10-8 ആയി മാറി.

സബലെങ്കയെ പൂർണ്ണമായും തോൽപ്പിക്കാനുള്ള വഴി പെട്ടെന്ന് കണ്ടെത്തിയ എതിരാളിയൊന്നുമല്ല റിബാക്കിന. മേജർ ഫൈനലുകളിൽ സബലെങ്ക അവരെ പരാജയപ്പെടുത്തിയിട്ടുണ്ട്, കൂടാതെ യു.എസ് ഓപ്പണിന് മുന്നോടിയായി 2026ൽ നടന്ന മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിലും സബലെങ്ക തന്നെയാണ് വിജയിച്ചത്.

എന്നാൽ എത്ര വലിയ മത്സരമായാലും സബലെങ്കയെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു പ്രത്യേക കഴിവ് റിബാക്കിന വളർത്തിയെടുത്തിട്ടുണ്ട് എന്ന് തന്നെ കരുതണം. അത് 2026ലെ വനിതാ ടെന്നീസിലെ ഏറ്റവും നിർണായകമായ മാറ്റമായി മാറുകയും ചെയ്തേക്കാം. മെൽബണിലും ന്യൂയോർക്കിലും സംഭവിച്ച കാര്യങ്ങൾക്ക് ശേഷം, സബലെങ്കയുടെ ഏറ്റവും വലിയ പ്രതിയോഗി ആരാണെന്ന കാര്യത്തിൽ ഇനി യാതൊരു സംശയവുമില്ല എന്ന് തന്നെ വേണം പറയാൻ.

Summary

Belarusian star Aryna Sabalenka’s dream of a hat-trick at the US Open ended in disappointment as she lost the final. After a fiercely contested three-set battle, Kazakhstan’s Elena Rybakina lifted the title. Sabalenka vented her frustration after the defeat by smashing her racket and swearing at the camera.

Madism Digital
madismdigital.com