ബക്കാര്‍ഡി പ്രേമികള്‍ അറിയാത്ത ചരിത്രം! ഒരു ജനതയെ പട്ടിണിക്കിട്ട അമേരിക്കന്‍ ശതകോടീശ്വരന്മാരുടെ കഥ

ഒരു രാജ്യത്തെ ദശലക്ഷക്കണക്കിന് മനുഷ്യരെ ആറ് പതിറ്റാണ്ടിലധികമായി പട്ടിണിക്കിടുന്ന, അമേരിക്കന്‍ രാഷ്ട്രീയത്തെപ്പോലും നിയന്ത്രിക്കുന്ന ഒരു അധോലോക ലോബിയുടെ തുടക്കമായിരുന്നു അത്!
ബക്കാര്‍ഡി പ്രേമികള്‍ അറിയാത്ത ചരിത്രം! ഒരു ജനതയെ പട്ടിണിക്കിട്ട അമേരിക്കന്‍ ശതകോടീശ്വരന്മാരുടെ കഥ
Published on

1959 ജനുവരി മാസത്തിലെ ഒരു തണുത്ത പുലര്‍ച്ചെ. ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ തെരുവുകള്‍ പ്രകമ്പനം കൊള്ളുകയായിരുന്നു. ഫിദല്‍ കാസ്‌ട്രോയുടെ നേതൃത്വത്തിലുള്ള വിപ്ലവകാരികള്‍ അധികാരം പിടിച്ചെടുക്കുന്നു. അതോടെ, അതുവരെ ക്യൂബന്‍ ജനതയെ അടിമകളാക്കി ചോരയൂറ്റി കോടികള്‍ സമ്പാദിച്ച ഒരു കൂട്ടം വമ്പന്‍ സ്രാവുകള്‍ തങ്ങളുടെ ആഡംബര ബംഗ്ലാവുകള്‍ ഉപേക്ഷിച്ച് അമേരിക്കയിലേക്ക് ജീവനുംകൊണ്ട് ഓടി രക്ഷപ്പെട്ടു. പക്ഷേ, കഥ അവിടെ തീര്‍ന്നില്ല. ആ തോല്‍വിക്ക് പ്രതികാരമായി, ഒരു രാജ്യത്തെ ദശലക്ഷക്കണക്കിന് മനുഷ്യരെ ആറ് പതിറ്റാണ്ടിലധികമായി പട്ടിണിക്കിടുന്ന, അമേരിക്കന്‍ രാഷ്ട്രീയത്തെപ്പോലും നിയന്ത്രിക്കുന്ന ഒരു അധോലോക ലോബിയുടെ തുടക്കമായിരുന്നു അത്!

യഥാര്‍ത്ഥത്തില്‍ ഇത് വെറുമൊരു രാഷ്ട്രീയ തര്‍ക്കമല്ല. തങ്ങള്‍ക്ക് നഷ്ടപ്പെട്ട കോടികളുടെ സ്വത്തിനും പ്രതാപത്തിനും വേണ്ടി ഒരു ജനതയെ മുഴുവന്‍ പട്ടിണിക്കിട്ട് കൊല്ലാന്‍ മടിക്കാത്ത കുറേ മാഫിയ തലവന്‍മാരുടെയും ബിസിനസ്സ് രാജാക്കന്മാരുടെയും കുടിപ്പകയുടെ കഥയാണ്.

വിപ്ലവവും പ്രതികാരവും

അമേരിക്കന്‍ പിന്തുണയുണ്ടായിരുന്ന ക്രൂരനായ സ്വേച്ഛാധിപതി ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ തണലിലാണ് ഇവര്‍ വളര്‍ന്നത്. വിപ്ലവത്തിന് ശേഷം തങ്ങളുടെ ഫാക്ടറികളും തോട്ടങ്ങളും കാസ്‌ട്രോ സര്‍ക്കാര്‍ ദേശസാല്‍ക്കരിച്ചതോടെ, അമേരിക്കയിലെ മിയാമിയില്‍ അഭയം തേടിയ ഈ സംഘം ക്യൂബന്‍ ജനതയ്‌ക്കെതിരെ പരസ്യമായ യുദ്ധം പ്രഖ്യാപിച്ചു. 'അല്‍ഫാ 66', 'ഒമേഗ 7' തുടങ്ങിയ വലതുപക്ഷ അര്‍ദ്ധസൈനിക ഭീകരസംഘടനകള്‍ രൂപീകരിച്ച് ഇവര്‍ ക്യൂബന്‍ തീരങ്ങളില്‍ സായുധ ആക്രമണങ്ങള്‍ നടത്തി. ടൂറിസ്റ്റ് ബീച്ചുകളില്‍ നടത്തിയ വെടിവെയ്പ്പുകളിലും സ്‌ഫോടനങ്ങളിലും 3,400-ലധികം സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഈ ഭീകരവാദികളെല്ലാം അമേരിക്കന്‍ മണ്ണിലിരുന്ന് പരസ്യമായി ആസൂത്രണം നടത്തിയിട്ടും യുഎസ് അധികാരികള്‍ അറിഞ്ഞുകൊണ്ട് കണ്ണടച്ചു.

ബക്കാര്‍ഡി പ്രേമികള്‍ അറിയാത്ത ചരിത്രം! ഒരു ജനതയെ പട്ടിണിക്കിട്ട അമേരിക്കന്‍ ശതകോടീശ്വരന്മാരുടെ കഥ
മകള്‍ എന്നാല്‍ വിവാഹിതയായ മകള്‍ കൂടിയാണ്! ലിംഗവിവേചനത്തെ പ്രഹരിച്ച സുപ്രീം കോടതി വിധി, ഒരു സാധാരണക്കാരിയുടെ നിയമപോരാട്ടം

പഞ്ചസാര സാമ്രാജ്യത്തിന്റെ അധിപന്മാര്‍

ഈ കഥയിലെ ഏറ്റവും ശക്തരായ കഥാപാത്രങ്ങളാണ് ഫാഞ്ചുല്‍ സഹോദരന്മാര്‍. നമ്മള്‍ ഇന്ന് കാണുന്ന 'ഡൊമിനോ ഷുഗര്‍', 'ഫ്‌ലോറിഡ ക്രിസ്റ്റല്‍സ്' എന്നീ വമ്പന്‍ ബ്രാന്‍ഡുകളുടെ ഉടമകള്‍. അടിമവേലയിലൂടെ പടുത്തുയര്‍ത്തിയ തങ്ങളുടെ പഴയ സാമ്രാജ്യത്തിന്റെ നഷ്ട പ്രതാപം വീണ്ടെടുക്കാന്‍ ഇവര്‍ വാഷിംഗ്ടണിലെ രാഷ്ട്രീയത്തെ പണം കൊടുത്ത് വിലയ്ക്കെടുത്തു. കൗശലക്കാരായ ഫാഞ്ചുല്‍ സഹോദരന്മാരില്‍ അല്‍ഫോണ്‍സോ ഡെമോക്രാറ്റിക് പാര്‍ട്ടിക്കും, ജോസെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും കോടികള്‍ ഫണ്ട് നല്‍കുന്നു. അങ്ങനെ ആര് ഭരിച്ചാലും അമേരിക്കന്‍ ഭരണം ഇവരുടെ കൈപ്പിടിയിലായി. 1996-ല്‍ ക്യൂബയെ സാമ്പത്തികമായി പൂര്‍ണ്ണമായി തകര്‍ത്ത കടുത്ത ഉപരോധ നിയമമായ 'ഹെംസ്-ബര്‍ട്ടണ്‍ ആക്ട്' കൊണ്ടുവന്നത് ഇവരുടെ ലോബിയാണ്. ഇവരുടെ കമ്പനിയായ 'സെന്‍ട്രല്‍ റൊമാന കോര്‍പ്പറേഷന്‍' ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ ഇന്നും ഹെയ്തിക്കാരായ കുടിയേറ്റക്കാരെക്കൊണ്ട് നിര്‍ബന്ധിത അടിമവേല ചെയ്യിക്കുന്നുണ്ടെന്ന് യുഎസ് കസ്റ്റംസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിനേര്‍പ്പെടുത്തിയ വിലക്ക് ട്രംപ് സര്‍ക്കാര്‍ 2025-ല്‍ നീക്കം ചെയ്യുകയായിരുന്നു.

'അല്‍ഫാ 66', 'ഒമേഗ 7' തുടങ്ങിയ വലതുപക്ഷ അര്‍ദ്ധസൈനിക ഭീകരസംഘടനകള്‍ രൂപീകരിച്ച് ഇവര്‍ ക്യൂബന്‍ തീരങ്ങളില്‍ സായുധ ആക്രമണങ്ങള്‍ നടത്തി. ടൂറിസ്റ്റ് ബീച്ചുകളില്‍ നടത്തിയ വെടിവെയ്പ്പുകളിലും സ്‌ഫോടനങ്ങളിലും 3,400-ലധികം സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.

ബക്കാര്‍ഡി റമ്മിന്റെ രഹസ്യങ്ങള്‍

ഈ നാടകത്തിലെ മറ്റൊരു പ്രധാനി ലോകപ്രശസ്ത മദ്യക്കമ്പനിയായ ബക്കാര്‍ഡിയുടെ ഉടമകളാണ്. തുടക്കത്തില്‍ ഇവര്‍ വിപ്ലവത്തിന് അനുകൂലമായി കാസ്‌ട്രോയുടെ വിമതര്‍ക്ക് ആയുധം വാങ്ങാന്‍ പതിനായിരക്കണക്കിന് ഡോളര്‍ നല്‍കിയിരുന്നു. എന്നാല്‍ വിപ്ലവം ജയിച്ച് തങ്ങളുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതോടെ ഇവര്‍ കാസ്‌ട്രോയുടെ കടുത്ത ശത്രുക്കളായി മാറി. പിന്നീട് ക്യൂബയിലെ ഓയില്‍ റിഫൈനറികള്‍ ബോംബിട്ടു തകര്‍ക്കാനുള്ള ഗുഢാലോചനകള്‍ക്ക് ഫണ്ട് നല്‍കിയത് ബക്കാര്‍ഡിയാണ്. അമേരിക്കന്‍ ഏജന്‍സികളായ എന്‍ഇഡി, യുഎസ് എയ്ഡ് എന്നിവയില്‍ നിന്നുള്ള പണം ആന്റി-ക്യൂബന്‍ ഗ്രൂപ്പുകളിലേക്ക് എത്തിക്കാന്‍ ബക്കാര്‍ഡി ഫൗണ്ടേഷന്‍ ഇടനിലക്കാരായി നിന്നു. 1963-ലെ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ വധത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകളില്‍ പോലും ബക്കാര്‍ഡിയും സിഐഎയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ നിഴലുകള്‍ കാണാം.

ബക്കാര്‍ഡി പ്രേമികള്‍ അറിയാത്ത ചരിത്രം! ഒരു ജനതയെ പട്ടിണിക്കിട്ട അമേരിക്കന്‍ ശതകോടീശ്വരന്മാരുടെ കഥ
സംസ്കാരങ്ങളും ഭൂഖണ്ഡങ്ങളും പിന്നിട്ട ദീർഘയാത്ര; മധുരത്തിന്റെ തണുത്ത ചരിത്രം

അധികാരത്തിന്റെ ഇടനാഴികള്‍

ഈ കൊള്ളക്കാരുടെ അടുത്ത തലമുറ ഇന്ന് വെറും ബിസിനസ്സുകാരല്ല, മറിച്ച് അമേരിക്കയുടെ നിയമനിര്‍മ്മാതാക്കളാണ്. ബാറ്റിസ്റ്റയുടെ ഭരണകാലത്ത് ആയിരങ്ങളെ കൊന്നൊടുക്കാന്‍ കൂട്ടുനിന്ന ജഡ്ജി റാഫേല്‍ ഡയസ്-ബാലാര്‍ട്ടിന്റെ മക്കളായ മാരിയോ ഡയസ്-ബാലാര്‍ട്ട് ഇന്ന് യുഎസ് കോണ്‍ഗ്രസ് അംഗമാണ്; മറ്റൊരാള്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനും. കന്നുകാലി മേച്ചില്‍പ്പുറങ്ങള്‍ നഷ്ടപ്പെട്ട കാര്‍ലോസ് ഗിമെനെസ്, തങ്ങളുടെ കുടുംബം ക്യൂബയില്‍ നിന്ന് ഓടിരക്ഷപ്പെട്ടതാണെന്ന് കള്ളക്കഥകള്‍ പ്രചരിപ്പിച്ച വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരെല്ലാം ഇന്ന് അമേരിക്കന്‍ ഭരണകൂടത്തിന്റെ തലപ്പത്തിരുന്ന് ക്യൂബന്‍ ജനതയെ കൂടുതല്‍ ശ്വാസം മുട്ടിക്കാന്‍ നിയമങ്ങള്‍ ഉണ്ടാക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇത് വെറുമൊരു രാഷ്ട്രീയ തര്‍ക്കമല്ല. തങ്ങള്‍ക്ക് നഷ്ടപ്പെട്ട കോടികളുടെ സ്വത്തിനും പ്രതാപത്തിനും വേണ്ടി ഒരു ജനതയെ മുഴുവന്‍ പട്ടിണിക്കിട്ട് കൊല്ലാന്‍ മടിക്കാത്ത കുറേ മാഫിയ തലവന്‍മാരുടെയും ബിസിനസ്സ് രാജാക്കന്മാരുടെയും കുടിപ്പകയുടെ കഥയാണ്. ക്യൂബന്‍ ജനതയുടെ ജനാധിപത്യത്തിന് വേണ്ടിയാണ് തങ്ങള്‍ പോരാടുന്നത് എന്ന് പുറംലോകത്തോട് പറയുന്ന ഇവര്‍, മറുവശത്ത് വയോധികരും കുട്ടികളും അടങ്ങുന്ന ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനാണ് പണയപ്പെടുത്തുന്നത്.

Summary

English Summary: In January 1959, the Cuban Revolution led by Fidel Castro overthrew the regime in Cuba, forcing many wealthy elites and business interests to flee to the United States. The article explores how sections of the Cuban exile community and powerful anti-Castro lobbying groups later emerged in the U.S., influencing American politics and shaping Washington's long-standing policy toward Cuba. It also examines the impact of decades of economic sanctions and political confrontation on the Cuban people.

Madism Digital
madismdigital.com