

ഇന്ത്യയിലെ യുവാക്കളെ പാറ്റകള്‍ എന്ന് അധിക്ഷേപിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസില്‍ നിന്നും ബിരുദം സ്വീകരിക്കില്ലെന്ന വിദ്യാര്‍ഥികളുടെ നിലപാടാണ് ഹൈദരാബാദിലെ നല്‍സര്‍ നിയമ സര്‍വകലാശാലയെ അടുത്തിടെ വാര്‍ത്തകളില്‍ എത്തിച്ചത്. ഈ സംഭവത്തിന് പിന്നാലെ, വിദ്യാര്‍ഥികളെ എന്റോള്‍ ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ തീരുമാനിക്കുകയും ഇത് വന്‍ വിവാദമായതോടെ ഉത്തരവ് പിന്‍വലിക്കുകയും ചെയ്തിരിക്കുകയാണിപ്പോള്‍.
ഒരു വിദ്യാർഥിയുടെയും ബിരുദം തടയില്ലെന്നും ബിരുദധാരികൾക്ക് അവർ ഇഷ്ടപ്പെടുന്ന കൗൺസിലിൽ ചേരാമെന്നുമാണ് ബിസിഐ പുതിയ നിർദേശത്തിൽ പറയുന്നത്. ഒരു തെറ്റും ചെയ്യാത്ത ഒരു വിദ്യാർഥിയെയും ബുദ്ധിമുട്ടിക്കില്ലെന്നാണ് കൗൺസിലിന്റെ പുതിയ നിലപാട്.
ബാർ കൗൺസിൽ നിലപാടുകളിങ്ങനെ മാറിയും മറിഞ്ഞുമിരിക്കുമ്പോൾ ശ്രദ്ധ ചെലുത്തേണ്ട ഒരു കാര്യമുണ്ട്. ഇന്ത്യയുടെ നിയമ-നീതിന്യായ രംഗത്ത്, ഒരു നാഷണൽ ലോ യൂണിവേഴ്സിറ്റിക്കുള്ളിൽ വെച്ച് നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ വിദ്യാർത്ഥികൾ നേരിട്ട് പ്രതിഷേധിക്കുന്നത് ഇത് ആദ്യത്തെ സംഭവമാണ്. ഭാവി അഭിഭാഷകരെ വാർത്തെടുക്കുന്ന ഒരു നിയമ സർവകലാശാല തന്നെ എങ്ങനെ ഒരു വിദ്യാർഥി പ്രതിഷേധത്തിന് വേദിയായി എന്നത് കാര്യമായി വിലയിരുത്തപ്പെടണം. അതിന് നൽസറിന്റെ ചരിത്രം മാത്രം പരിശോധിച്ചാൽ മതിയാവും.
മുൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണ ഉൾപ്പെടെയുള്ള മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരുമായി സ്ഥാപനപരമായ ബന്ധങ്ങളുണ്ട് നൽസറിന്.
ഭരണഘടനാ പഠനങ്ങളും സാമൂഹിക ഉൾച്ചേർക്കലും പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച 'ഡോ. ബി.ആർ. അംബേദ്കർ ചെയർ പ്രൊഫസർ ഓൺ കോൺസ്റ്റിറ്റ്യൂഷണൽ ലോ ആൻഡ് സോഷ്യൽ ഇൻക്ലൂഷൻ' പദവിയുടെ ഉദ്ഘാടന പ്രൊഫസറായി ജസ്റ്റിസ് ബി.ആർ. ഗവായിയെ നിയമിച്ചതിലൂടെ സർവകലാശാലയ്ക്ക് അദ്ദേഹവുമായും ബന്ധമുണ്ട്.
ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്ന നൽസർ, നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് യൂണിവേഴ്സിറ്റി ആക്ട് പ്രകാരം 1998ലാണ് സ്ഥാപിതമായത്. ആന്ധ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന പ്രഭാ ശങ്കർ മിശ്രയ്ക്ക് കീഴിൽ നൽസർ അതിന്റെ പ്രതാപകാലം ആരംഭിച്ചു.
തുടക്കം മുതൽക്കേ, ഭരണഘടനാ തത്ത്വങ്ങൾ, ഭരണഘടനയുടെ പരമാധികാരം, നീതി, സാമൂഹിക ഉൾച്ചേർക്കൽ എന്നിവ അടിസ്ഥാനമാക്കിയാണ് നൽസർ തങ്ങളുടെ ലക്ഷ്യങ്ങളെ നിർവ്വചിച്ചത്. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ആവശ്യങ്ങൾക്ക് ഇതിൽ പ്രത്യേക പരിഗണന നൽകിയിരുന്നു. പ്രവേശനം, പാഠ്യപദ്ധതി രൂപകൽപ്പന, ക്യാമ്പസ് വികസനം എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെ ഈ തത്വങ്ങൾ സ്വാധീനിച്ചിരുന്നതായി സർവ്വകലാശാലയുടെ ആദ്യകാല രേഖകൾ വ്യക്തമാക്കുന്നു.
തുടർന്ന് പ്രൊഫസർ വീർ സിംഗിന്റെ നേതൃത്വത്തിലാണ് സർവ്വകലാശാലയുടെ വികസനം മുന്നോട്ടുപോയത്. 2012-ൽ ചുമതലയേറ്റ പ്രൊഫസർ ഫൈസാൻ മുസ്തഫ, അക്കാദമിക് യോഗ്യതകൾ നിലനിർത്തിക്കൊണ്ടുതന്നെ പഠനരീതിയിൽ കൂടുതൽ വഴക്കം നൽകുന്ന ക്രെഡിറ്റ് അധിഷ്ഠിത ഇലക്ടീവ് സിസ്റ്റം അവതരിപ്പിച്ചു.
രാജ്യത്തെ വിവിധ ലോ സ്കൂളുകൾക്ക് നേതൃത്വം നൽകിയ ശേഷം, നൽസറിന്റെ സ്ഥാപക അധ്യാപകരിൽ ഒരാളായ പ്രൊഫസർ ശ്രീകൃഷ്ണ ദേവ റാവു 2022 നവംബറിൽ വൈസ് ചാൻസലറായി തിരിച്ചെത്തി.
വർഷങ്ങൾക്കിപ്പുറം, ബിരുദതല നിയമപഠനത്തിനപ്പുറത്തേക്ക് നൽസർ വളർന്നു. ബിരുദാനന്തര ബിരുദ, ഡോക്ടറൽ പ്രോഗ്രാമുകൾ ആരംഭിച്ച സർവ്വകലാശാല, ഭരണഘടനാ നിയമം, ബൗദ്ധിക സ്വത്തവകാശം, എയർ ആൻഡ് സ്പേസ് ലോ, ബദൽ തർക്ക പരിഹാരം, പബ്ലിക് പോളിസി, ക്രിമിനൽ ജസ്റ്റിസ്, മനുഷ്യാവകാശങ്ങൾ എന്നിവയിൽ ഗവേഷണ കേന്ദ്രങ്ങളും സ്ഥാപിച്ചു.
ഇന്ന് ഇന്ത്യയിലെ മുൻനിര ലോ സ്കൂളുകളിൽ ഒന്നായ നൽസർ, 2025ലെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് ലോ റാങ്കിംഗിൽ മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്.
2022-ൽ, ഹോസ്റ്റൽ സൗകര്യങ്ങളിലും ഔദ്യോഗിക രേഖകളിലും മാറ്റങ്ങൾ വരുത്തിക്കൊണ്ട്, കൂടുതൽ ലിംഗനിഷ്പക്ഷമായ രീതികളിലേക്ക് സർവ്വകലാശാല ചുവടുവെച്ചു.
ലോ റിപ്പോർട്ടുകൾ, ജേണലുകൾ, പീരിയോഡിക്കലുകൾ, മാനുവലുകൾ, പാഠപുസ്തകങ്ങൾ, മറ്റ് റഫറൻസ് സാമഗ്രികൾ എന്നിവയുൾപ്പെടെ 27,000ത്തിലധികം പുസ്തകങ്ങൾ ഇന്ന് നൽസർ ലൈബ്രറിയിലുണ്ട്. കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് വഴിയാണ് ബിരുദ പ്രോഗ്രാമിലേക്കുള്ള പ്രവേശനം നടക്കുന്നത്. പ്രതിവർഷം ഏകദേശം 160 സീറ്റുകൾ മാത്രമുള്ളതിനാൽ പ്രവേശനം നേടുക എന്നത് വലിയ മത്സരമാണ്
നീതിന്യായ വ്യവസ്ഥയുടെ ശക്തമായ പങ്കാളിത്തത്തോടെയാണ് നാഷണൽ ലോ യൂണിവേഴ്സിറ്റികൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്; എങ്കിലും, സ്വതന്ത്രമായ നിയമചിന്തയും ന്യായാധിപസഭ ഉൾപ്പെടെയുള്ള പൊതു സ്ഥാപനങ്ങളുടെ ഭരണഘടനാപരമായ വിലയിരുത്തലും പ്രോത്സാഹിപ്പിക്കാൻ അവ ബാധ്യസ്ഥരാണ്.
അതുകൊണ്ടുതന്നെ, നിലവിലെ സാഹചര്യങ്ങളെ വിശകലനം ചെയ്യാൻ നൽസറിന്റെ ചരിത്രം ഒരു പ്രധാന കണ്ണിയാണ്. ആന്ധ്രാപ്രദേശ് നിയമസഭയുടെ നിയമനിർമ്മാണത്തിലൂടെ നിലവിൽ വന്നതും ആരംഭം മുതൽക്കേ നീതിന്യായ വ്യവസ്ഥയുടെ പങ്കാളിത്തത്താൽ രൂപപ്പെട്ടതുമാണ് ഇതിന്റെ ചരിത്രം.
ഈ ചരിത്രത്തെ വീണ്ടും പൊതുശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതാണ് ഇപ്പോഴത്തെ സംഭവം. സ്ഥാപനപരമായ അധികാരവും, നിയമരംഗത്തെ ഭാവി തലമുറയിൽ നിന്ന് പ്രതീക്ഷിക്കുന്ന സ്വതന്ത്രമായ നിലപാടുകളും തമ്മിലുള്ള തുടർച്ചയായ സംഘർഷത്തെയുമാണ് ഇത് എടുത്തുകാണിക്കുന്നത്.
Until recently, Hyderabad's NALSAR University of Law was not an institution that frequently made headlines. However, NALSAR and its students recently grabbed national attention after taking a firm stand that they would not accept degrees from the Chief Justice, accusing him of insulting young people. Following the incident, the Bar Council decided not to allow NALSAR graduates to enroll as advocates. The move sparked widespread controversy, forcing the Council to withdraw its order.
Amid these shifting positions by the Bar Council, one important fact deserves attention. This is the first time in India's legal and judicial history that students at a National Law University have openly protested against a sitting Chief Justice of the Supreme Court. It is worth examining how a law university tasked with shaping future lawyers became the venue for such a student protest. To understand that, one only needs to look at the history of NALSAR.