സെൻസർ ബോർഡ് പാനലിൽ അടിമുടി മാറ്റം; പ്രിയദർശനും പ്രീതി സിന്റയും ഉൾപ്പെടെ 18 പേർ പുതിയ അം​ഗങ്ങളാകും

സിനിമകളുടെ സർട്ടിഫിക്കേഷനും ക്രിയേറ്റീവ് സ്വാതന്ത്ര്യവും പൊതുചർച്ചകളും ഒരേസമയം സജീവമായി ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് സിബിഎഫ്സിയുടെ പുനഃസംഘടന.
സെൻസർ ബോർഡ് പാനലിൽ അടിമുടി മാറ്റം; പ്രിയദർശനും പ്രീതി സിന്റയും ഉൾപ്പെടെ 18 പേർ പുതിയ അം​ഗങ്ങളാകും
Published on

മലയാളി സംവിധായകനായ പ്രിയദർശൻ, നടി പ്രീതി സിന്റ, നടൻ സുനിൽ ഷെട്ടി, പങ്കജ് ത്രിപാഠി എന്നിവരുൾപ്പെടെ 18 പേരെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) പാനലിലേക്ക് നിയമിച്ചു. പുനഃസംഘടിപ്പിച്ച പുതിയ പാനലിലേക്കാണ് ഇവരെ ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്ന് വർഷമാണ് പാനലിന്റെ കാലാവധി.

നടന്മാരായ മനോജ് ജോഷി, പ്രോസൻജിത് ചാറ്റർജി, പല്ലവി ജോഷി, രൂപാലി ഗാംഗുലി എന്നിവർക്കൊപ്പം സംവിധായകൻ പ്രിയദർശനും ഗ്രാമി പുരസ്കാര ജേതാവും സംഗീതജ്ഞനുമായ റിക്കി കേജും പുതിയ പാനലിൽ ഇടം നേടി. വിനോദ് അനുപം, അഭിഷേക് ജെയിൻ, ഹൻസ്രാജ് ഹൻസ്, സുപ്രിയ യാർലഗഡ്ഡ, യതീന്ദ്ര മിശ്ര, നീല മാധബ് പാണ്ഡ, നിഷിഗന്ധ വാഡ്, വാമൻ കേന്ദ്രെ, രമേഷ് പടാംഗെ എന്നിവരാണ് പാനലിലെ മറ്റ് അംഗങ്ങൾ.

വിവര, പ്രക്ഷേപണ മന്ത്രാലയമാണ് 1952ലെ സിനിമാറ്റോഗ്രാഫ് നിയമത്തിലെ സെക്ഷൻ 3(1), 2024ലെ സിനിമാറ്റോഗ്രാഫ് (സർട്ടിഫിക്കേഷൻ) ചട്ടങ്ങളിലെ റൂൾ 3 എന്നിവ പ്രകാരം പുതിയ പാനൽ പ്രഖ്യാപിച്ചത്. പ്രഖ്യാപനം ഉടൻ പ്രാബല്യത്തിൽ വരും. സിനിമകളുടെ സർട്ടിഫിക്കേഷനും ക്രിയേറ്റീവ് സ്വാതന്ത്ര്യവും പൊതുചർച്ചകളും ഒരേസമയം സജീവമായി ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് സിബിഎഫ്സിയുടെ പുനഃസംഘടന.

സെൻസർ ബോർഡ് പാനലിൽ അടിമുടി മാറ്റം; പ്രിയദർശനും പ്രീതി സിന്റയും ഉൾപ്പെടെ 18 പേർ പുതിയ അം​ഗങ്ങളാകും
കാർത്തിയുടെ സിനിമകളിലെ കൊമേഡിയനിൽ നിന്ന് നായകനിലേക്ക്; കാർത്തിക്കൊപ്പം ബോക്സോഫീസ് ക്ലാഷിൽ സൂരി!

പുതിയ പാനലിന്റെ പുനഃസംഘടന ഏറെ നാളായി നീണ്ടുപോവുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 2017ൽ 12 അംഗങ്ങളുമായി അവസാനമായി പുനഃസംഘടിപ്പിച്ച മുൻ ബോർഡിലെ പല അംഗങ്ങളുടെയും കാലാവധി ഇതിനോടകംതന്നെ അവസാനിച്ചിരുന്നു. പുതിയ പാനൽ നിലവിൽ വന്നെങ്കിലും സെൻസർ ബോർഡിന്റെ നിയമപരമായ ചുമതലകളിലും നിയന്ത്രണ ചട്ടക്കൂടിലും മാറ്റമില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

'സത്ലുജ്' എന്ന ചിത്രവുമായി ബന്ധപ്പെട്ട നീണ്ടുനിന്ന തർക്കങ്ങൾ ഇന്ത്യയിലെ സിനിമാ സർട്ടിഫിക്കേഷൻ നടപടികളിലെ വെല്ലുവിളികളുടെ ശ്രദ്ധേയമായ ഉദാഹരണങ്ങളിലൊന്നാണ്. നേരത്തെ 'പഞ്ചാബ് 9'5 എന്ന പേരിലായിരുന്നു ചിത്രം അറിയപ്പെട്ടിരുന്നത്. 2022ൽ സെൻസർ ബോർഡിന് സമർപ്പിച്ച ചിത്രത്തിന് 127 വരെ മാറ്റങ്ങൾ നിർദേശിച്ചതോടെ ഏകദേശം മൂന്ന് വർഷത്തോളമാണ് നടപടികൾ നീണ്ടുനിന്നത്. പിന്നീട് പുതിയ പേരിൽ ജൂലൈയിൽ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ZEE5ൽ മാറ്റങ്ങളില്ലാത്ത പതിപ്പ് ഹ്രസ്വമായി എത്തിയെങ്കിലും 48 മണിക്കൂറിനുള്ളിൽ ഇന്ത്യൻ ഉപയോക്താക്കൾക്ക് ചിത്രം ലഭ്യമല്ലാതായി.

സെൻസർ ബോർഡ് പാനലിൽ അടിമുടി മാറ്റം; പ്രിയദർശനും പ്രീതി സിന്റയും ഉൾപ്പെടെ 18 പേർ പുതിയ അം​ഗങ്ങളാകും
വിജയ് സേതുപതിയുടെ ‘മഹാരാജ’ ഹോളിവുഡിലേക്ക്; നായകനായി മാത്യു മക്കനഹെയോ?

സമീപകാലത്ത് പുറത്തിറങ്ങിയതും റിലീസിന് ഒരുങ്ങിയതുമായ നിരവധി ചിത്രങ്ങളും സമാനമായ സർട്ടിഫിക്കേഷൻ നടപടികൾ നേരിട്ടിട്ടുണ്ട്. അക്ഷയ് കുമാർ നായകനായ 'വെൽക്കം ടു ദ ജംഗൽ' മാറ്റങ്ങൾ വരുത്തിയതിന് ശേഷമാണ് UA 16+ സർട്ടിഫിക്കറ്റ് നേടിയത്. ചിത്രത്തിലെ ബിക്കിനി രംഗങ്ങളും കശ്മീർ പരാമർശവുമുൾപ്പെടെ ചില ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തിയിരുന്നു.

അതേസമയം, നടനും, നിലവിലെ തമിഴ്നാട് മുഖ്യമന്ത്രിയുമായ ജോസഫ് വിജയ് നായകനായ 'ജനനായകൻ' എന്ന ചിത്രത്തിന്റെ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നടപടികൾ വൈകിയതിനൊപ്പം, ചിത്രത്തിനെതിരെ നിയമപരമായ വെല്ലുവിളികളും ഉയർന്നിരുന്നു. സൽമാൻ ഖാൻ നായകനാകുന്ന 'മാതൃഭൂമി' ഇതുവരെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് സമർപ്പിച്ചിട്ടില്ല. ചൈനയെക്കുറിച്ചുള്ള ചിത്രത്തിന്റെ ആഖ്യാന നിലപാടുമായി ബന്ധപ്പെട്ടാണ് ചിത്രം അനിശ്ചിതത്വത്തിൽ തുടരുന്നത്.

സെൻസർ ബോർഡ് പാനലിൽ അടിമുടി മാറ്റം; പ്രിയദർശനും പ്രീതി സിന്റയും ഉൾപ്പെടെ 18 പേർ പുതിയ അം​ഗങ്ങളാകും
അഡോബിയുടെ തലപ്പത്ത് വീണ്ടും ഇന്ത്യൻ വംശജൻ; പുതിയ സിഇഒ അനിൽ ചക്രവർത്തി

അതേസമയം, 18 അംഗ പുതിയ പാനൽ പ്രഖ്യാപിച്ചെങ്കിലും സിബിഎഫ്സി ചെയർപേഴ്സൺ സ്ഥാനത്ത് ശശി ശേഖർ വെമ്പട്ടി തന്നെ തുടരും. 2026 മേയിലാണ് സർട്ടിഫിക്കേഷൻ ബോഡിയുടെ ചെയർപേഴ്സണായി ശശി ശേഖർ വെമ്പട്ടിയെ നിയമിച്ചത്.

Summary

India’s Central Board of Film Certification (CBFC) has been reconstituted with an 18-member panel featuring filmmaker Priyadarshan and actors Preity Zinta, Suniel Shetty, Pankaj Tripathi, Manoj Joshi and others. The panel will serve a three-year term, while Shashi Shekhar Vempati continues as CBFC Chairperson.

Madism Digital
madismdigital.com